Connect with us

kerala

കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎം; ഡി.സി.സി പ്രസിഡന്റ്

ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫും ബിജെപിയും ധാരണ പ്രകാരം നോമിനേഷന്‍ നല്‍കിയെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.

ബിജെപിയെ അകറ്റി നിര്‍ത്തുമെന്ന് സിപിഎം പറയുന്നത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് യുഡിഎഫിന്റെ വനിതാ അംഗത്തെ തോല്‍പ്പിച്ചതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. യുഡിഎഫിന്റെ നിലപാട് ചോദിക്കാമായിരുന്നുവെന്നും, എന്നിട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വഴിയൊരുക്കി വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. കോര്‍പറേഷന്‍ നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് പോയത്. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ വിനീത സജീവന്‍ നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ നേട്ടമുണ്ടാക്കാന്‍ കാരണമായതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഒമ്പത് അംഗ സമിതിയില്‍ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്നിങ്ങനെയായിരുന്നു അംഗസംഖ്യ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അച്ഛന്റെ ഒരേ നിർബന്ധം മകൾ ഫലസ്ത്വീൻ മാപ്പിളപ്പാട്ട് പാടി സംസ്ഥാന തലത്തിൽ HSS വിഭാഗം എ ഗ്രേഡ് നേടി

ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.

Published

on

പിറന്ന നാടിന് വേണ്ടി രക്ത സാക്ഷികളായ ഫലസ്ത്വീൻ ജനതയ്ക്ക് വേണ്ടിയും മരണപ്പെട്ടത് എന്തിനാണെന്നു പോലും അറിയാതെ പിടഞ്ഞു വീണ പിഞ്ചു കുഞ്ഞുങ്ങൾക്കും ഉമ്മമാർക്കും സഹോദരിമാർക്കും മനസ്സ് കൊണ്ടെങ്കിലും ഐക്യ ദാർഢ്യപ്പെടുക എന്ന ലക്ഷ്യമാണ് ആർദ്രയുടെ മാപ്പിളപ്പാട്ട് ആലാപനം . ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.

ആർദ്രയുടെ അച്ഛൻ ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ മകൾക്ക് നൽകി. സംസ്ഥാന തലത്തിൽ മികച്ച അവതരണത്തിലൂടെ ആർദ്ര സദസ്സിന്റെ മനം കവർന്നു. ഫലസ്ത്വീൻ നാടിന്റെ പൈതൃകം വിളിച്ചോതുന്ന ഈ മാപ്പിളപ്പാട്ട് രചിച്ചത് ബാദറുദ്ദീൻ പാറന്നൂരാണ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് മാസ്റ്റർ കൂരാടാണ് ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്. എറണാകുളം നോർത്ത് പറവൂർ, HMYSHSS കൊട്ടുവള്ളിക്കാട് സ്കൂളിലാണ് ആർദ്ര മരിയ പഠിക്കുന്നത്. സിറാജുദ്ദീൻ എറണാകുളമാണ് പരിശീകൻ.
HSS വിഭാഗം കഥാപ്രസംഗം മത്സരത്തിലും ആർദ്ര മരിയ പങ്കെടുക്കുന്നുണ്ട്.

പിതാവ് ജയ്‌സൺ, മാതാവ് സൗമ്യ , സഹോദരൻ അനുഗ്രഹ് ജോ എന്നിവരാണ് കുടുംബാംഗങ്ങൾ.

Continue Reading

kerala

14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

കർണാടക സ്വദേശി മനു മാലിക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.

Published

on

പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കർണാടക സ്വദേശി മനു മാലിക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 60,000 രൂപ പിഴയും കോടതി വിധിച്ചു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകയിലെ ദാഡി സ്വദേശിയായ അനു മാലിക് ജോലി തേടി പാലക്കാട് എത്തിയതോടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വിചാരണ പൂർത്തിയാക്കിയ പട്ടാമ്പി പോക്‌സോ കോടതിയാണ് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.

Continue Reading

kerala

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

Published

on

കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

എന്‍എസ്എസ് ക്യാമ്പിനിടെയാണ് ഇയാള്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയത്.

അധ്യാപകന്‍ നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും, അതുവഴി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. താമരശ്ശേരി പൂക്കോട് സ്വദേശിയാണ് പ്രതി.

 

Continue Reading

Trending