Connect with us

Culture

മഞ്ഞപ്പടക്കു വേണ്ടത് കൊച്ചിയുടെ പിന്തുണ

Published

on

സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോണ്ടുറാസാണ് എതിരാളികള്‍. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായി ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. ഒന്ന് ബ്രസീലിലേതിന് സമാനമായ കലാവാസ്ഥ.

കൊച്ചിയിലെ ഉഷ്ണവുമായി പൊരുത്തപ്പെടാനാണ് ടീം അല്‍പ്പമെങ്കിലും ബുദ്ധിമുട്ടിയത്. കൊച്ചിയെ കുറിച്ചുള്ള ഏക പരാതിയും ഇതുമാത്രം. ആരാധകരുടെ പിന്തുണയാണ് ബ്രസീലിനെ കൊച്ചിയെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ കാണികളുടെ എണ്ണം ഏറെ കുറവാണ്. എന്നിട്ടും ബ്രസീലിന്റെ മത്സരങ്ങള്‍ കാണാന്‍ മഞ്ഞ ജഴ്‌സിയുമണിഞ്ഞ് കാണികള്‍ ഒഴുകിയെത്തി. ലിങ്കണിന്റെയും ബ്രന്നറിന്റെയും പൊളീഞ്ഞോയുടെയും ഓരോ നീക്കങ്ങളെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എതിര്‍വല കുലുങ്ങിയപ്പോള്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കാനറി കുഞ്ഞു്യൂങ്ങളെ കൊച്ചിയും അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. ഗോവയില്‍ അവസാന ഗ്രൂപ്പ് മത്സരം കളിച്ച് ശനിയാഴ്ച്ച രാത്രിയോടെയാണ് ടീം കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ വിശ്രമിച്ചു. വൈകിട്ട് ആറു മുതല്‍ എട്ടു വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. പൊതുവെ ദുര്‍ബലരാണെങ്കിലും ഹോണ്ടുറാസിനെ ശക്തരായ എതിരാളികളായി തന്നെയാണ് ബ്രസീല്‍ കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ന്യൂനതകളെല്ലാം തിരുത്തി മികച്ച വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലാണ് ലക്ഷ്യം.

ജയിച്ചാല്‍ 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനി-കൊളംബിയ മത്സര വിജയികളെയാണ് ബ്രസീലിന് നേരിടേണ്ടി വരിക. ബ്രസീല്‍-ജര്‍മ്മനി പോരാട്ടം യാഥാര്‍ഥ്യമായാല്‍ കളിയാരാധകര്‍ക്ക് ആവേശം കൂടും. കൗമാര കപ്പില്‍ മൂന്നു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിന് 2003ന് ശേഷം കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഇത്തവണ കപ്പിലേക്കുള്ള ആദ്യ കടമ്പ വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു. പ്രാഥമിക റൗണ്ടില്‍ മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചു കയറി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. നൈജറിനെയും നോര്‍ത്ത് കൊറിയയെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളില്‍ മികച്ച നാലു ടീമുകളില്‍ ഉള്‍പ്പെട്ടാണ് ഹോണ്ടുറാസ് ഇ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗുവാഹത്തിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ടീം ആദ്യ മത്സരത്തില്‍ ജപ്പാനോട് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോറ്റിരുന്നു.

ഈ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ ന്യൂകാലിഡോണിയയോട് കലിപ്പ് തീര്‍ത്ത ടീം അവരെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്. ഈ വിജയമാണ് ശനിയാഴ്ച്ച ഫ്രാന്‍സിനോട് 5-1ന് തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ടീമിന് വഴിയൊരുക്കിയത്. ഹോണ്ടുറാസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ജിംനേഷ്യത്തിലായിരുന്നു താരങ്ങള്‍ ചെലവഴിച്ചത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending