Connect with us

Culture

മഞ്ഞപ്പടക്കു വേണ്ടത് കൊച്ചിയുടെ പിന്തുണ

Published

on

സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോണ്ടുറാസാണ് എതിരാളികള്‍. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായി ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. ഒന്ന് ബ്രസീലിലേതിന് സമാനമായ കലാവാസ്ഥ.

കൊച്ചിയിലെ ഉഷ്ണവുമായി പൊരുത്തപ്പെടാനാണ് ടീം അല്‍പ്പമെങ്കിലും ബുദ്ധിമുട്ടിയത്. കൊച്ചിയെ കുറിച്ചുള്ള ഏക പരാതിയും ഇതുമാത്രം. ആരാധകരുടെ പിന്തുണയാണ് ബ്രസീലിനെ കൊച്ചിയെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ കാണികളുടെ എണ്ണം ഏറെ കുറവാണ്. എന്നിട്ടും ബ്രസീലിന്റെ മത്സരങ്ങള്‍ കാണാന്‍ മഞ്ഞ ജഴ്‌സിയുമണിഞ്ഞ് കാണികള്‍ ഒഴുകിയെത്തി. ലിങ്കണിന്റെയും ബ്രന്നറിന്റെയും പൊളീഞ്ഞോയുടെയും ഓരോ നീക്കങ്ങളെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എതിര്‍വല കുലുങ്ങിയപ്പോള്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കാനറി കുഞ്ഞു്യൂങ്ങളെ കൊച്ചിയും അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. ഗോവയില്‍ അവസാന ഗ്രൂപ്പ് മത്സരം കളിച്ച് ശനിയാഴ്ച്ച രാത്രിയോടെയാണ് ടീം കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ വിശ്രമിച്ചു. വൈകിട്ട് ആറു മുതല്‍ എട്ടു വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. പൊതുവെ ദുര്‍ബലരാണെങ്കിലും ഹോണ്ടുറാസിനെ ശക്തരായ എതിരാളികളായി തന്നെയാണ് ബ്രസീല്‍ കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ന്യൂനതകളെല്ലാം തിരുത്തി മികച്ച വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലാണ് ലക്ഷ്യം.

ജയിച്ചാല്‍ 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനി-കൊളംബിയ മത്സര വിജയികളെയാണ് ബ്രസീലിന് നേരിടേണ്ടി വരിക. ബ്രസീല്‍-ജര്‍മ്മനി പോരാട്ടം യാഥാര്‍ഥ്യമായാല്‍ കളിയാരാധകര്‍ക്ക് ആവേശം കൂടും. കൗമാര കപ്പില്‍ മൂന്നു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിന് 2003ന് ശേഷം കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഇത്തവണ കപ്പിലേക്കുള്ള ആദ്യ കടമ്പ വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു. പ്രാഥമിക റൗണ്ടില്‍ മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചു കയറി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. നൈജറിനെയും നോര്‍ത്ത് കൊറിയയെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളില്‍ മികച്ച നാലു ടീമുകളില്‍ ഉള്‍പ്പെട്ടാണ് ഹോണ്ടുറാസ് ഇ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗുവാഹത്തിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ടീം ആദ്യ മത്സരത്തില്‍ ജപ്പാനോട് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോറ്റിരുന്നു.

ഈ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ ന്യൂകാലിഡോണിയയോട് കലിപ്പ് തീര്‍ത്ത ടീം അവരെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്. ഈ വിജയമാണ് ശനിയാഴ്ച്ച ഫ്രാന്‍സിനോട് 5-1ന് തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ടീമിന് വഴിയൊരുക്കിയത്. ഹോണ്ടുറാസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ജിംനേഷ്യത്തിലായിരുന്നു താരങ്ങള്‍ ചെലവഴിച്ചത്.

kerala

അതിജീവനത്തിന്റെ പാഠങ്ങളുമായി പലസ്തീന്‍ ചിത്രങ്ങള്‍

അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള

Published

on

തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ).

ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പലസ്തീന്‍ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയന്‍ ഡാബിസ് എഴുതി സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ’ ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതല്‍ ഇന്നുവരെയുള്ള പലസ്തീന്‍ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ജോര്‍ദാന്റെ ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു. മലേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി.

മെഡിറ്ററേനിയന്‍ കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീന്‍ ബാലന്‍ ഖാലിദിന്റെ കഥയാണ് ഷായ് കര്‍മ്മേലി-പൊള്ളാക്കിന്റെ ‘ദി സീ’ കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകള്‍ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിര്‍ അവാര്‍ഡുകളില്‍ മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സഹോദരങ്ങളായ ടാര്‍സന്‍ നാസ്സറും അറബ് നാസ്സറും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ’, 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025-ലെ കാന്‍ ചലച്ചിത്രമേളയിലെ അണ്‍ സര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.

രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീന്‍ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയുടെ തിരശ്ശീലയില്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.

 

Continue Reading

Film

‘രാജാസാബ്’ റിലീസിന് ഇനി 30 ദിവസം; മകരസംക്രാന്തിക്ക് പ്രഭാസ് ഒരുക്കുന്നത് ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്

പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

Published

on

മകരസംക്രാന്തിയുടെ പശ്ചാത്തലത്തില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് എത്തുന്ന ഹൊറര്‍-ഫാന്റസി ചിത്രമായ ‘രാജാസാബ്’ ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇനി വെറും 30 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ ചിത്രത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ അത്യുഗ്രന്‍ പ്രതീക്ഷയാണ്.

വിഎഫ്എക്സ് സമ്പന്നമായ ദൃശ്യങ്ങളും പേടിപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ്. ആദ്യഗാനമായ ‘റിബല്‍ സാബ്’ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, സെറീന വഹാബ്, റിദ്ധി കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പങ്കുചേരുന്നു. കല്‍ക്കി 2898 എ.ഡി. എന്ന മെഗാഹിറ്റിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായതിനാല്‍ ‘രാജാസാബ്’യ്ക്കുള്ള ആകാംക്ഷ ഇരട്ടിയാകുകയാണ്.

മാരുതി സംവിധാനം ചെയ്യുകയും ടി.ജി. വിശ്വപ്രസാദ് പീപ്പിള്‍ മീഡിയ ഫാക്ടറി ബാനറില്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ സെറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിഎഫ്എക്സ് മേല്‍നോട്ടം ബാഹുബലിയിലൂടെ പ്രശസ്തനായ ആര്‍.സി. കമല്‍ കണ്ണന്‍ കൈകാര്യം ചെയ്യുന്നു. തമന്‍ എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയും എഡിറ്റിംഗ് കോത്തഗിരി വെങ്കടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഐതിഹ്യം, മിത്തുകള്‍, അമാനുഷിക ഘടകങ്ങള്‍, ഹൊറര്‍, ഫാന്റസി, ഹാസ്യം, റൊമാന്‍സ് എന്നിവ ഒക്കെ ഒരുമിച്ച് ചേര്‍ന്ന ഒരു പൂര്‍ണ എന്റര്‍ടെയ്നറായാണ് ‘രാജാസാബ്’ എത്തുന്നത്. ‘ Horrer is the New Humor ‘ എന്ന ടാഗ്ലൈനും ചിത്രത്തെ കുറിച്ചുള്ള കൗതുകം വര്‍ധിപ്പിച്ചിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ റിക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് ആരാധകരുടെയും സിനിമാസ്വാദകരുടെയും വിശ്വാസം. സംക്രാന്തിയുടെ ആഘോഷം പ്രഭാസ് മാജിക്കുമായി ചേര്‍ത്ത് ഏറ്റവും വലിയ ദൃശ്യ വിരുന്നായി തീര്‍ക്കാനാണ് ‘രാജാസാബ്’ ഒരുങ്ങുന്നത്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending