Connect with us

News

5000 കള്ളവോട്ടിന് തെളിവുമായി യു.ഡി.എഫ്

Published

on

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം കേന്ദ്രങ്ങളില്‍ കള്ളവോട്ടുകള്‍ ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി കള്ളവോട്ടു ചെയ്തത്. മരിച്ചവരുടെയും വിദേശത്തുമുള്ളവരുടെയും വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്തതായി തെളിവു ലഭിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 40ഓളം ബൂത്തുകളിലും മട്ടന്നൂര്‍ മണ്ഡലത്തിലെ 30ഓളം ബൂത്തുകളിലും ധര്‍മടത്ത് 20ല്‍ അധികം ബൂത്തുകളിലുമാണ് വ്യാപകമായി കള്ളവോട്ടുകള്‍ നടന്നത്. ഇതിനുള്ള തെളിവുകളും യു.ഡി.എഫ് ശേഖരിച്ചിട്ടുണ്ട്. ഒരാള്‍ തന്നെ അഞ്ച് വോട്ടു ചെയ്ത സംഭവം വരെ ഇതിലുണ്ട്. ഇവയുടെ ദൃശ്യം ശേഖരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ യു.ഡി.എഫ് ശേഖരിക്കും. ഇതിനായി വിവരാവകാശ നിയമ പ്രകാരം ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 1841 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ 16 ബൂത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വീഡിയോ റെക്കോര്‍ഡിംഗ് ആണ് ചെയ്തത്. ഇവ ഉള്‍പ്പെടെ ലഭ്യമാക്കാനായിരിക്കും യുഡിഎഫ് അപേക്ഷ സമര്‍പ്പിക്കുക.
ദൃശ്യങ്ങള്‍ പ്രാദേശിക നേതൃത്വം പരിശോധിച്ച് മേല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാരെ കക്ഷി ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ എരുവേശിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കേസെടുത്തിരുന്നു. ഇതിന്റെ നടപടി തുടരുകയാണ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്തതിന്റെ തെളിവുകളാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. ഇതിനെതിരെ വ്യത്യസ്ത കേസുകളായിട്ടായിരിക്കും കോടതിയെ സമീപിക്കുക.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ടുകള്‍ നടന്നത്. 12 ബൂത്തുകളില്‍ 95 ശതമാനത്തിനും 45 ബൂത്തുകളില്‍ 90ശതമാനത്തിനും മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ 20 ബൂത്തുകളില്‍ 90ശതമാനത്തിനു മുകളിലുംരണ്ടു ബൂത്തുകളില്‍ 95 ശതമാനത്തിനു മുകളിലുമാണ്. മട്ടന്നൂരില്‍ 26 ബൂത്തുകളില്‍ 90 ശതമാനത്തിനു മീതെ പോളിങ് രേഖപ്പെടുത്തി. രണ്ടിടത്ത് 95 ശതമാനത്തിനു മുകളിലാണ്. എന്നാല്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള പേരാവൂരിലും ഇരിക്കൂറിലും കണ്ണൂരിലും ഒരു ബൂത്തില്‍ പോലും 95 ശതമാനം കടന്നിട്ടില്ല.
പ്രവാസി വോട്ടുകള്‍ ചെയ്തതിനെതിരെയായിരിക്കും ആദ്യഘട്ടത്തില്‍ നിയമ നടപടി സ്വീകരിക്കുക. യഥാര്‍ത്ഥ വോട്ടര്‍മാര്‍ നാട്ടിലില്ലെന്ന് തെളിയിക്കാന്‍ എളുപ്പമാണ്. അയ്യായിരത്തോളം കള്ളവോട്ടു ചെയ്തതിന്റെ തെളിവുകളാണ് നിലവില്‍ യുഡിഎഫിന്റെ കയ്യിലുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം പരാതി നല്‍കി ഇത് അവസാനിപ്പിക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പറഞ്ഞു. കള്ളവോട്ടിന് സഹായിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ഇത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഒരുക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പേ നിയമ നടപടി തുടങ്ങാനാണ് തീരുമാനം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിയമയുദ്ധം പോലെയായിരിക്കും കള്ളവോട്ടിനെതിരെയുള്ള യുദ്ധവുമെന്ന് കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Health

ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

Published

on

ബിഹാറിൽ അടുത്തിടെ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിലാണ് ഗണ്യമായ അളവിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ നിന്നുള്ള മുലയൂട്ടുന്ന അമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിദ്ധ്യം ശിശുക്കൾക്ക് ഗുരുതരമായ അർബുദമല്ലാത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
പട്നയിലെ മഹാവീർ കാൻസർ സൻസ്ഥാൻ, ന്യൂഡൽഹിയിലെ എയിംസുമായി സഹകരിച്ച് 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.വിശകലനം ചെയ്ത എല്ലാ സാമ്പിളുകളിലും യുറേനിയം-238 കണ്ടെത്തി. പഠനവിധേയമാക്കിയ ജില്ലകളിൽ കതിഹാറിലാണ് ഏറ്റവും ഉയർന്ന സാന്ദ്രത രേഖപ്പെടുത്തിയത്. ഖഗരിയയിലാണ് ഏറ്റവും ഉയർന്ന ശരാശരി കാണിക്കുന്നത്. യുറേനിയത്തിന്റെ സാന്നിദ്ധ്യമുള്ള മുലപ്പാൽ കുടിക്കുന്നതിലൂടെ 70% ശിശുക്കൾക്കും അർബുദമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
സംസ്ഥാനത്തെ ഭൂഗർഭജലത്തിലെ യുറേനിയത്തിന്റെ ഉയർന്ന സാന്നിധ്യമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. ബീഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള, ജലസേചന സ്രോതസ്സ് ഭൂഗർഭ ജലമാണ്.ബീഹാറിലെ പല ജില്ലകളിലും ഭൂഗർഭജലത്തിലെ ഉയർന്ന യുറേനിയത്തിന്റെ അളവ് മുൻ പഠനങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടമായ പാറകൾ, ജലവിതാനത്തിലെ കുറവ്, രാസവളങ്ങളുടെ ദീർഘകാല ഉപയോഗം തുടങ്ങിയ നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Continue Reading

kerala

‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

Published

on

കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർ​ഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസി‍ഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.

‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.

പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.

‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

Continue Reading

Trending