Connect with us

News

5000 കള്ളവോട്ടിന് തെളിവുമായി യു.ഡി.എഫ്

Published

on

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം കേന്ദ്രങ്ങളില്‍ കള്ളവോട്ടുകള്‍ ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി കള്ളവോട്ടു ചെയ്തത്. മരിച്ചവരുടെയും വിദേശത്തുമുള്ളവരുടെയും വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്തതായി തെളിവു ലഭിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 40ഓളം ബൂത്തുകളിലും മട്ടന്നൂര്‍ മണ്ഡലത്തിലെ 30ഓളം ബൂത്തുകളിലും ധര്‍മടത്ത് 20ല്‍ അധികം ബൂത്തുകളിലുമാണ് വ്യാപകമായി കള്ളവോട്ടുകള്‍ നടന്നത്. ഇതിനുള്ള തെളിവുകളും യു.ഡി.എഫ് ശേഖരിച്ചിട്ടുണ്ട്. ഒരാള്‍ തന്നെ അഞ്ച് വോട്ടു ചെയ്ത സംഭവം വരെ ഇതിലുണ്ട്. ഇവയുടെ ദൃശ്യം ശേഖരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ യു.ഡി.എഫ് ശേഖരിക്കും. ഇതിനായി വിവരാവകാശ നിയമ പ്രകാരം ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 1841 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ 16 ബൂത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വീഡിയോ റെക്കോര്‍ഡിംഗ് ആണ് ചെയ്തത്. ഇവ ഉള്‍പ്പെടെ ലഭ്യമാക്കാനായിരിക്കും യുഡിഎഫ് അപേക്ഷ സമര്‍പ്പിക്കുക.
ദൃശ്യങ്ങള്‍ പ്രാദേശിക നേതൃത്വം പരിശോധിച്ച് മേല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാരെ കക്ഷി ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ എരുവേശിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കേസെടുത്തിരുന്നു. ഇതിന്റെ നടപടി തുടരുകയാണ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്തതിന്റെ തെളിവുകളാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. ഇതിനെതിരെ വ്യത്യസ്ത കേസുകളായിട്ടായിരിക്കും കോടതിയെ സമീപിക്കുക.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ടുകള്‍ നടന്നത്. 12 ബൂത്തുകളില്‍ 95 ശതമാനത്തിനും 45 ബൂത്തുകളില്‍ 90ശതമാനത്തിനും മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ 20 ബൂത്തുകളില്‍ 90ശതമാനത്തിനു മുകളിലുംരണ്ടു ബൂത്തുകളില്‍ 95 ശതമാനത്തിനു മുകളിലുമാണ്. മട്ടന്നൂരില്‍ 26 ബൂത്തുകളില്‍ 90 ശതമാനത്തിനു മീതെ പോളിങ് രേഖപ്പെടുത്തി. രണ്ടിടത്ത് 95 ശതമാനത്തിനു മുകളിലാണ്. എന്നാല്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള പേരാവൂരിലും ഇരിക്കൂറിലും കണ്ണൂരിലും ഒരു ബൂത്തില്‍ പോലും 95 ശതമാനം കടന്നിട്ടില്ല.
പ്രവാസി വോട്ടുകള്‍ ചെയ്തതിനെതിരെയായിരിക്കും ആദ്യഘട്ടത്തില്‍ നിയമ നടപടി സ്വീകരിക്കുക. യഥാര്‍ത്ഥ വോട്ടര്‍മാര്‍ നാട്ടിലില്ലെന്ന് തെളിയിക്കാന്‍ എളുപ്പമാണ്. അയ്യായിരത്തോളം കള്ളവോട്ടു ചെയ്തതിന്റെ തെളിവുകളാണ് നിലവില്‍ യുഡിഎഫിന്റെ കയ്യിലുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം പരാതി നല്‍കി ഇത് അവസാനിപ്പിക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പറഞ്ഞു. കള്ളവോട്ടിന് സഹായിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ഇത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഒരുക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പേ നിയമ നടപടി തുടങ്ങാനാണ് തീരുമാനം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിയമയുദ്ധം പോലെയായിരിക്കും കള്ളവോട്ടിനെതിരെയുള്ള യുദ്ധവുമെന്ന് കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

Trending