Connect with us

Sports

കടിച്ച തോളില്‍ കയ്യിട്ട് സുവാരസ്‌; മെസി-ക്രിസ്റ്റിയാനോ ക്ലബ്ബില്‍ അംഗമാവുന്നു

ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്‌സലോണ വിടുന്ന കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്‍മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്.

Published

on

ബാഴ്‌സലോണയുടെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്ന സുവാരസ്, ടീം താരവും കടി വിവാദത്തിലെ എതിരാളിയുമായ ജോര്‍ജിയോ കില്ലിനിയെ ഫോണില്‍ വിളിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനുമുമ്പ് യുവന്റസ് നായകനുമായുള്ള ബന്ധം സുഗമമാക്കുന്നതിന് വേണ്ടിയാണ് യുറുഗ്വായ് താരം വിളിച്ചതെന്നാണ് വിലയിരുത്തല്‍. 2014 ലോകകപ്പിലെ യുറുഗ്വായ്-ഇറ്റലി മത്സരത്തിനിടെ ജോര്‍ജിയോ കില്ലിനിയെ സുവാരസ് കടിച്ചത് വലിയ വിവാദമായിരുന്നു. യുറുഗ്വായ് 1-0ന് ജയിച്ച 2014 ഫിഫ ലോകകപ്പില്‍ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചെല്ലിനി തന്നെ യുറുഗ്വായ് താരം ലൂയി സുവാരസ് കടിച്ച പാട് കാണിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാല്‍ ക്ലബ് മാറ്റം വരുന്നതോടെ കടിച്ച തോളില്‍ കയ്യിട്ട് നടക്കേണ്ട അവസ്ഥയാണ് സുവാരസിനുള്ളത്.

അതേസമയം, ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഫിഫയുടെ വിലക്ക് നേരിട്ട സുവാരസ് അന്നുതന്നേ കുറ്റമേറ്റുപറഞ്ഞ് മാപ്പു പറഞ്ഞിരുന്നു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ചില്ലിനിയോടും ഫുട്‌ബോള്‍ കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നുമാണ് അന്ന് സുവാരസ് പറഞ്ഞത്.

Juventus stars fight over Lionel Messi's shirt | Daily Mail Online

സുവരാസ് യുവന്റസിലെത്തുന്നതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടത്തിനും താരം ഉടമയാവും. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പം നിന്ന് കളിക്കുന്ന പതിനാലാമത്തെ താരമായി സുവാരസ് മാറും. 13 കളിക്കാരണ് ഇതിനകം ഇരുവര്‍ക്കുമൊപ്പം കളിച്ചത്. ക്ലബ്ബ് തലത്തില്‍ മാത്രം നോക്കിയാല്‍ നാലാമത്തെ താരമാവും സുവാരസ്. ലോകതാരമായ മെസ്സിക്കൊപ്പം ബാഴ്സയില്‍ ആറ് സീസണില്‍ കളിച്ച താരം യുവന്റസില്‍ ലോകതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കുമെന്നതാണ് കൗതുകം.

ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്‌സലോണ വിടുന്ന കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്‍മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്റെ താത്പര്യക്കുറവാണ് സുവാരസിന് ബാഴ്സയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുന്നത്. 10 മില്യണ്‍ യൂറോയ്ക്ക് രണ്ട് വര്‍ഷത്തെ കരാറില്‍ സുവാരസിനെ എത്തിക്കാനാണ് യുവന്റസിന്റെ ശ്രമമെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. അത്‌ലറ്റികോ മാഡ്രിഡ്, പിഎസ്ജി, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളും സുവാരസിനെ എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

 

 

 

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending