Connect with us

Views

വിരാത് കോലിയുടെ പക്വയാത്ര

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ നയിക്കാറുള്ള വിരാത് കോലിയിലെ നായകന്‍ ക്ഷുഭിതനും ആക്രമണകാരിയുമായിരുന്നു. സഹതാരമായ ഗൗതം ഗാംഭിറിനെ തല്ലാന്‍ പോലും തയ്യാറായി നിന്ന ആ നായകനെ നോക്കി കപില്‍ദേവ് പറഞ്ഞിരുന്നു-ഇത് മാന്യന്മാരുടെ ഗെയിമാണെന്ന് എല്ലാവരും അതോര്‍ക്കുന്നത് നല്ലതാണെന്നും. ഇത് പഴക്കമുള്ള ഒരു ചിത്രം. ഇപ്പോള്‍ നോക്കുക-വിരാത് കോലിയിലെ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ഇന്നലെ വാംഖഡെയില്‍ ഇംഗ്ലീഷ് വാലറ്റക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണും രവിചന്ദ്രന്‍ അശ്വിനും തമ്മില്‍ ഒന്ന് ഉടക്കിയപ്പോള്‍ ഉടന്‍ േഓടിയെത്തി രണ്ട് പേരെയും ശാന്തരാക്കുന്ന കാഴ്ച്ച…

കോലി മാറുകയാണ്. ക്ഷിപ്ര കോപിയില്‍ നിന്നും പക്വമതിയിലേക്ക്. വാംഖഡെയില്‍ അദ്ദേഹം നേടിയ ഡബിള്‍ സെഞ്ച്വറി നോക്കുക-പന്തുകളെ അറിഞ്ഞും പഠിച്ചുമുളള ഷോട്ടുകളില്‍ ഉത്തരവാദിത്ത്വത്തിന്റെ കാര്‍ക്കശ്യമുണ്ടായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ദേശീയ ടീം കോച്ച് അനില്‍ കുംബ്ലെ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്-വിരാത് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പഴയകാല ഇന്ത്യന്‍ ടീമുകളുമായി താരതമ്യം ചെയ്യുന്നില്ല. പക്ഷേ ഈ ടീമിന് ഏറ്റവും മികച്ച ടീമായി മാറാനുളള എല്ലാ കരുത്തുമുണ്ട്. കുംബ്ലെയുടെ ഈ വാക്കുകളുടെ മാഹാത്മ്യവും ശ്രദ്ധിക്കണം. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നര്‍ മാത്രമായിരുന്നില്ല കുംബ്ലെ. ഇന്ത്യയുടെ എത്യോ നായകര്‍ക്ക് കീഴില്‍ കളിച്ച താരം. ഒടുവില്‍ അദ്ദേഹം തന്നെ ടീമിന്റെ നായകനായി. അസ്ഹറുദ്ദീനും സച്ചിനും ദ്രാവിഡും സൗരവുമെല്ലാം നയിച്ച ഇന്ത്യയില്‍ നിന്നും വലിയ അന്തരമിപ്പോള്‍ കോലിയുടെ ഇന്ത്യയില്‍ കുംബ്ലെ കാണുന്നില്ല. പക്ഷേ അദ്ദേഹം പറയുന്നു-ഈ ടീമിന്റെ പോരാട്ടവീര്യമൊന്ന് നോക്കു.

രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി മുഖത്തായിരുന്നു. അവസാന ദിവസം തോല്‍വിക്കും സമനിലക്കുമിടയില്‍ ടീമിനെ പിടിച്ചുനിര്‍ത്തിത് കോലിയും ജഡേജയുമായിരുന്നു. ആ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഒരു മല്‍സരത്തെ എങ്ങനെ സമനിലയില്‍ എത്തിക്കാമെന്ന് പഠിച്ചു എന്നാണ്. രാജ്‌ക്കോട്ടിലെ ട്രാക്കില്‍ സ്പിന്നുണ്ടായിട്ടും അവസാന ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് പിടിച്ചുനിന്നെങ്കില്‍ അവിടെ കണ്ടത് ടീമിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ക്യാപ്റ്റനെ. വിശാഖപ്പട്ടണത്തായിരുന്നു രണ്ടാം ടെസ്റ്റ്. ആദ്യമായി ടെസ്റ്റ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്ന മൈതാനത്തിന്റെ സ്വാഭവത്തെക്കുറിച്ച് വ്യക്തമായ രൂപമില്ലാതിരുന്നിട്ടും കോലിയിലെ നായകന്‍ ഭംഗിയായി ടീമിനെ നയിച്ച് വിജയം നേടി.

ഇംഗ്ലീഷുകാര്‍ക്ക് പേസ് പ്രതീക്ഷയുണ്ടായിരുന്നു മൊഹാലിയിലെ പി.സി.എ സ്റ്റേഡിയത്തില്‍. പക്ഷേ അവിടെയും കരുത്ത് പ്രകടിപ്പിച്ചത് കോലിയിലെ നായകന്‍. ഇന്നലെ വാംഖഡെയില്‍ വിജമുറപ്പിച്ച നിമിഷത്തിലും പഴയത് പോലെ തുള്ളി ചാടാതെ പക്വമതിയായി വിജയത്തെ ആശ്ശേഷിച്ചതിലുണ്ട് കോലിയിലെ മാറ്റങ്ങള്‍. തലവേദനകള്‍ അദ്ദേഹത്തിന് കുറവാണ്. സീനിയേഴ്‌സ് പ്രശ്‌നങ്ങളില്ല. ബാറ്റിംഗില്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ് എല്ലാവരും. മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രം മതി. പേസര്‍മാരില്‍ എല്ലാവരും ശരാശരിക്കാരാണെങ്കില്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍. സ്പിന്നര്‍മാരില്‍ അശ്വിനെ കൂടാതെ രവീന്ദു ജഡേജയും ഓള്‍റൗണ്ട് കരുത്ത് കാണിച്ച സുനില്‍ യാദവും. അനില്‍ കുംബ്ലെയിലെ പരിശീലകനാവട്ടെ വഴിവിട്ട് ഇടപെടുന്നില്ല. കൃത്യമായി കാര്യങ്ങളെ പഠിക്കുന്നു. തലവേദനകള്‍ ഇല്ലാതെ കളിക്കാനാവുന്നതിന്റെ ലക്ഷണങ്ങളാണ് സ്വന്തം ബാറ്റിലൂടെ മൈതാനത്ത് കോലി തെളിയിക്കുന്നത്. വലിയ ഭാവി മുന്നിലുള്ളതിനാല്‍ സധൈര്യം അദ്ദേഹത്തിന് മുന്നേറാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

india

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

Published

on

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളർ പിൻവലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിവുണ്ടായി.

അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

Continue Reading

kerala

നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .

Published

on

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

* പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

* ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ഇവ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

Trending