Views
വിരാത് കോലിയുടെ പക്വയാത്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ നയിക്കാറുള്ള വിരാത് കോലിയിലെ നായകന്‍ ക്ഷുഭിതനും ആക്രമണകാരിയുമായിരുന്നു. സഹതാരമായ ഗൗതം ഗാംഭിറിനെ തല്ലാന്‍ പോലും തയ്യാറായി നിന്ന ആ നായകനെ നോക്കി കപില്‍ദേവ് പറഞ്ഞിരുന്നു-ഇത് മാന്യന്മാരുടെ ഗെയിമാണെന്ന് എല്ലാവരും അതോര്‍ക്കുന്നത് നല്ലതാണെന്നും. ഇത് പഴക്കമുള്ള ഒരു ചിത്രം. ഇപ്പോള്‍ നോക്കുക-വിരാത് കോലിയിലെ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ഇന്നലെ വാംഖഡെയില്‍ ഇംഗ്ലീഷ് വാലറ്റക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണും രവിചന്ദ്രന്‍ അശ്വിനും തമ്മില്‍ ഒന്ന് ഉടക്കിയപ്പോള്‍ ഉടന്‍ േഓടിയെത്തി രണ്ട് പേരെയും ശാന്തരാക്കുന്ന കാഴ്ച്ച…
കോലി മാറുകയാണ്. ക്ഷിപ്ര കോപിയില്‍ നിന്നും പക്വമതിയിലേക്ക്. വാംഖഡെയില്‍ അദ്ദേഹം നേടിയ ഡബിള്‍ സെഞ്ച്വറി നോക്കുക-പന്തുകളെ അറിഞ്ഞും പഠിച്ചുമുളള ഷോട്ടുകളില്‍ ഉത്തരവാദിത്ത്വത്തിന്റെ കാര്‍ക്കശ്യമുണ്ടായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ദേശീയ ടീം കോച്ച് അനില്‍ കുംബ്ലെ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്-വിരാത് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പഴയകാല ഇന്ത്യന്‍ ടീമുകളുമായി താരതമ്യം ചെയ്യുന്നില്ല. പക്ഷേ ഈ ടീമിന് ഏറ്റവും മികച്ച ടീമായി മാറാനുളള എല്ലാ കരുത്തുമുണ്ട്. കുംബ്ലെയുടെ ഈ വാക്കുകളുടെ മാഹാത്മ്യവും ശ്രദ്ധിക്കണം. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നര്‍ മാത്രമായിരുന്നില്ല കുംബ്ലെ. ഇന്ത്യയുടെ എത്യോ നായകര്‍ക്ക് കീഴില്‍ കളിച്ച താരം. ഒടുവില്‍ അദ്ദേഹം തന്നെ ടീമിന്റെ നായകനായി. അസ്ഹറുദ്ദീനും സച്ചിനും ദ്രാവിഡും സൗരവുമെല്ലാം നയിച്ച ഇന്ത്യയില്‍ നിന്നും വലിയ അന്തരമിപ്പോള്‍ കോലിയുടെ ഇന്ത്യയില്‍ കുംബ്ലെ കാണുന്നില്ല. പക്ഷേ അദ്ദേഹം പറയുന്നു-ഈ ടീമിന്റെ പോരാട്ടവീര്യമൊന്ന് നോക്കു.
രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി മുഖത്തായിരുന്നു. അവസാന ദിവസം തോല്‍വിക്കും സമനിലക്കുമിടയില്‍ ടീമിനെ പിടിച്ചുനിര്‍ത്തിത് കോലിയും ജഡേജയുമായിരുന്നു. ആ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഒരു മല്‍സരത്തെ എങ്ങനെ സമനിലയില്‍ എത്തിക്കാമെന്ന് പഠിച്ചു എന്നാണ്. രാജ്‌ക്കോട്ടിലെ ട്രാക്കില്‍ സ്പിന്നുണ്ടായിട്ടും അവസാന ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് പിടിച്ചുനിന്നെങ്കില്‍ അവിടെ കണ്ടത് ടീമിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ക്യാപ്റ്റനെ. വിശാഖപ്പട്ടണത്തായിരുന്നു രണ്ടാം ടെസ്റ്റ്. ആദ്യമായി ടെസ്റ്റ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്ന മൈതാനത്തിന്റെ സ്വാഭവത്തെക്കുറിച്ച് വ്യക്തമായ രൂപമില്ലാതിരുന്നിട്ടും കോലിയിലെ നായകന്‍ ഭംഗിയായി ടീമിനെ നയിച്ച് വിജയം നേടി.
ഇംഗ്ലീഷുകാര്‍ക്ക് പേസ് പ്രതീക്ഷയുണ്ടായിരുന്നു മൊഹാലിയിലെ പി.സി.എ സ്റ്റേഡിയത്തില്‍. പക്ഷേ അവിടെയും കരുത്ത് പ്രകടിപ്പിച്ചത് കോലിയിലെ നായകന്‍. ഇന്നലെ വാംഖഡെയില്‍ വിജമുറപ്പിച്ച നിമിഷത്തിലും പഴയത് പോലെ തുള്ളി ചാടാതെ പക്വമതിയായി വിജയത്തെ ആശ്ശേഷിച്ചതിലുണ്ട് കോലിയിലെ മാറ്റങ്ങള്‍. തലവേദനകള്‍ അദ്ദേഹത്തിന് കുറവാണ്. സീനിയേഴ്‌സ് പ്രശ്‌നങ്ങളില്ല. ബാറ്റിംഗില്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ് എല്ലാവരും. മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രം മതി. പേസര്‍മാരില്‍ എല്ലാവരും ശരാശരിക്കാരാണെങ്കില്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍. സ്പിന്നര്‍മാരില്‍ അശ്വിനെ കൂടാതെ രവീന്ദു ജഡേജയും ഓള്‍റൗണ്ട് കരുത്ത് കാണിച്ച സുനില്‍ യാദവും. അനില്‍ കുംബ്ലെയിലെ പരിശീലകനാവട്ടെ വഴിവിട്ട് ഇടപെടുന്നില്ല. കൃത്യമായി കാര്യങ്ങളെ പഠിക്കുന്നു. തലവേദനകള്‍ ഇല്ലാതെ കളിക്കാനാവുന്നതിന്റെ ലക്ഷണങ്ങളാണ് സ്വന്തം ബാറ്റിലൂടെ മൈതാനത്ത് കോലി തെളിയിക്കുന്നത്. വലിയ ഭാവി മുന്നിലുള്ളതിനാല്‍ സധൈര്യം അദ്ദേഹത്തിന് മുന്നേറാം.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india3 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി