More
ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്ക് മുന്നറിയിപ്പ്; മയോപിയ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനങ്ങള്‍
ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു

സ്ഥിരമായി മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെഫലമായി പ്രായഭേദമന്യേ യുവാക്കളിലും കുട്ടികളിലും കാഴ്ചവൈകല്യങ്ങള്‍ വര്‍ധിക്കുന്നതും പതിവായിരിക്കുകയാണ്. ഇപ്പോഴിതാ മണിക്കൂറുകള്‍ ഫോണിലും കംപ്യൂട്ടറിന് മുന്നിലും ചെലവിടുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ക്ക് വരെ ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ജേര്‍ണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അമിതമായി ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് ഹ്രസ്വദൃഷ്ടിയ്ക്ക് വഴിവെയ്ക്കുമെന്ന് കണ്ടെത്തിയത്.
സ്‌ക്രീനില്‍ ഒന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. അമിതവണ്ണം, ശരീരവേദന, നടുവേദന, തുടങ്ങിയ പ്രശ്‌നങ്ങളും ഇവയ്ക്ക് പിന്നാലെയെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനം മുന്നറിയിപ്പ് നല്‍കുന്നു.
കാഴ്ച വൈകല്യം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
20-20-20 നിയമം പ്രാവര്‍ത്തികമാക്കുക: കണ്ണിന് വിശ്രമം കൊടുക്കുന്നതിനായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബ്രേക്ക് എടുക്കുക.
പുറത്തെ കാഴ്ചകള്‍ കാണുക: പ്രതിദിനം രണ്ട് മണിക്കൂറെങ്കിലും പുറത്തേക്ക് പോയി സമയം ചെലവഴിക്കുക. ഇതിലൂടെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കാനും സാധിക്കും.
സ്‌ക്രീന്‍ സെറ്റിംഗ്‌സ്: കാഴ്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കുക. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കണം. ഫോണ്ടുകളുടെ വലിപ്പം കൂട്ടാനും ശ്രദ്ധിക്കണം.
സുരക്ഷിതമായ അകലം: കൃത്യമായ അകലത്തില്‍ വെച്ചായിരിക്കണം മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും ഉപയോഗിക്കേണ്ടത്.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍