Connect with us

Culture

രാഹുല്‍ ഗാന്ധി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു

Published

on

ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ നിശ്ചയിക്കപ്പെട്ട ടി സിദ്ധീഖിനെ മാറ്റി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്നും, ഇടതുപക്ഷത്തിനെതിരെയല്ലെന്നുമായിരുന്നു ഇടത് നേതാക്കളുടെ പ്രതികരണം. എന്‍സിപിയേയും, ശരത് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളേയും രാഹുലിനെ പിന്‍മാറ്റാനായി ഇടത് നേതാക്കള്‍ കണ്ടിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത് എന്ന നിലപാടായിരുന്നു ഇവര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം വൈകി. ഒടുവില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്തി. അമേത്തിയോടൊപ്പം വയനാട്ടിലും രാഹുല്‍ മത്സരിക്കും.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് തന്നെ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെയും യു.ഡി.എഫ് മുന്നണിയുടേയും മുഖ്യ എതിരാളിയായ ഇടതുപക്ഷത്തിന് തന്ത്രങ്ങള്‍ പലതും മാറ്റിപ്പണിയേണ്ടി വരും. ബിജെപിയാകട്ടെ രാഹുലിന്റെ വരവോടെ ഇനിയെന്ത് എന്ന അന്ധാളിപ്പിലേക്ക് ഇപ്പോഴേ വീണു കഴിഞ്ഞു.
വടക്കേ ഇന്ത്യയില്‍ പ്രിയങ്കയും തെക്കേ ഇന്ത്യയില്‍ രാഹുലും പിടിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റേയും സഖ്യ കക്ഷികളുടേയും കണക്ക് കൂട്ടല്‍. ഇത് തന്നെയാണ് ബി.ജെ.പി രാഹുലിന്റെ രണ്ടാം മണ്ഡലത്തിനെതിരെ ആരോപണമുയര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരവും. സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് കേരളത്തിന് പുറത്ത് നിന്നും കാര്യമായ നേട്ടമുണ്ടാവില്ലെന്ന തിരിച്ചറിവാണ് രാഹുലിനെ ഏത് വിധേനയും എതിര്‍ത്ത് കിട്ടാവുന്ന വോട്ടുകള്‍ സമാഹരിക്കുക എന്ന നിലപാടിലേക്ക് തള്ളി വിടുന്നത്.

പ്രേരകമായ പ്രധാന ഘടകങ്ങള്‍
. വടക്കേ ഇന്ത്യയോടൊപ്പം തെക്കേ ഇന്ത്യയിലും മത്സരിക്കുന്നത് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന നിലയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനും, ഘടകകക്ഷികള്‍ക്കും സാധിക്കും. സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബലമായ ആന്ധ്രയിലും, തെലങ്കാനയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം വലിയ അളവില്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.
. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകത്തില്‍ ജനതാദളും, കോണ്‍ഗ്രസും ചേര്‍ന്ന സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ രാഹുലിന്റെ അയല്‍ മണ്ഡലം കൊണ്ട് കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ചാമരാജ് നഗര്‍ മണ്ഡലം ഉള്‍പ്പെടെ പഴയ മൈസൂരു മേഖലയില്‍ രാഹുലിന്റെ വരവ് പാര്‍ട്ടി അണികള്‍ക്കിടയില്‍ പുത്തനുണര്‍വിന് കാരണമാകും. നേരത്തെ കര്‍ണാടകയില്‍ മത്സരിക്കാന്‍ വേണ്ടി പാര്‍ട്ടി സംസ്ഥാന ഘടകം പ്രമേയം വരെ പാസാക്കിയിരുന്നു. സമാന അവസ്ഥയാണ് മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലുമുള്ളത്. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാവണം എന്ന് അഭിപ്രായപ്പെടുന്ന ഡി.എം.കെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര വിശാല സഖ്യത്തിലാണ് കോണ്‍ഗ്രസുള്ളത്. സി.പി.എമ്മും സഖ്യത്തിന്റെ ഭാഗമാണ്. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന നീലഗിരി മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി മുന്‍ ടെലികോം മന്ത്രി എ രാജക്ക് രാഹുലിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനെ പോലെ ഡി.എം.കെയും കണക്കു കൂട്ടുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളിലും സീറ്റുകള്‍ തൂത്തുവാരാന്‍ സഹായിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നത്.
. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുഴുവന്‍ സീറ്റുകളിലും ജയിച്ചു കയറാന്‍ സാധ്യത കല്‍പിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ പാര്‍ട്ടി നേതൃത്വം കാണുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടത് കോട്ടകളായി നിലയുറപ്പിച്ച ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. രാഹുലിന്റെ സാന്നിധ്യം കൊണ്ട് മതേതര വോട്ടുകളും ഒപ്പം നിഷ്പക്ഷ വോട്ടുകളും യു.ഡി.എഫ് പെട്ടിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഇത് ഇടത് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളെ പോലും കടപുഴക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ കരുതുന്നു. ബിജെപിയും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര സജീവമായ തിരുവനന്തപുരം സീറ്റില്‍ ശശി തരൂരിനെ വിജയത്തിലെത്തിക്കാനും രാഹുലിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
. ബിജെപിക്ക് സ്വാധീനമുള്ള കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കേണ്ടത് എന്നാണ് ഇടത് പാര്‍ട്ടികളടക്കമുള്ളവരുടെ പ്രധാന വാദം. എന്നാല്‍ വയനാടിനേക്കാള്‍ വിജയ സാധ്യതയുള്ള ഒരു മണ്ഡലവും കര്‍ണാടകത്തില്‍ ഇല്ല എന്നതും രാഹുല്‍ കേരളത്തിലേക്ക് വരുന്നതിന് ഒരു കാരണമായി. കര്‍ണാടകത്തിലെ ബീദാര്‍ മണ്ഡലത്തേക്കാള്‍ സുരക്ഷിതമാണ് വയനാട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending