Connect with us

Video Stories

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി സൈ്വരജീവിതം തകരുന്നതിന്റെ സൂചന

Published

on

കെ.എം ഷാജഹാന്‍


കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തന്റെ ഏജന്റ് കൊണ്ടുവരുന്ന 1.25 കിലോ സ്വര്‍ണ്ണം രേഖകളില്ലാതെ വാങ്ങണം എന്ന ആവശ്യം മജീദ് തിരസ്‌കരിച്ചപ്പോഴാണ്, കൊടി സുനി ജയിലില്‍നിന്ന് ഒന്നിലധികം തവണ ഫോണില്‍ വിളിച്ച് നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയത്.
ആരാണീ കൊടും ക്രിമിനല്‍ കൊടി സുനി? സി.പി.എമ്മിന് ഏറ്റവും വേണ്ടപ്പെട്ട ക്വട്ടേഷന്‍ ക്രിമിനലാണിയാള്‍. ടി.പിയെ വധിക്കാന്‍ സി.പി. എം ഏര്‍പ്പാടാക്കിയ കൊടും ക്രിമിനലാണ് കൊടി സുനി. ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കൊടി സുനിക്ക്‌വേണ്ടി കേസ് വാദിച്ചത്, കേരളത്തില്‍ ഏറ്റും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമാദമായ കേസുകളില്‍ ഹാജരായ, മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. ഈ അഭിഭാഷകന് കൊടി സുനിക്ക്‌വേണ്ടി വാദിക്കാന്‍ സി.പി.എം ലക്ഷങ്ങളാണ് ചിലവഴിച്ചത്. പക്ഷേ കേസില്‍ കൊടി സുനി ശിക്ഷിക്കപ്പെട്ടു. ജയിലിലും പക്ഷേ സുനിക്ക് മുന്തിയ പരിഗണയും വലിയ സൗകര്യങ്ങളുമാണ് ഒരുക്കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ ചില സൗകര്യങ്ങള്‍ ഇതൊക്കെയായിരുന്നു:

  • 5 പേരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റക്ക് താമസം.
  • ജയിലിന് ഉള്ളില്‍നിന്ന് ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാന്‍ ഫോണ്‍ സൗകര്യം.
  • ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ചാര്‍ജ്ജ് നിറച്ച ബാറ്ററി ഊഴമിട്ട് കൃത്യമായ ഇടവേളകളില്‍ സെല്ലില്‍ ലഭ്യമാക്കും.
  • ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫീസര്‍ക്ക് മുന്നില്‍ പോകേണ്ട.
  • പച്ചക്കറി തോട്ടത്തില്‍ പണിക്കിറങ്ങിയ വകയില്‍ ഒറ്റ ദിവസം ജോലി ചെയ്യാതെ ഓരോ മാസവും 3000-4000 രൂപ വരെ വരുമാനം.
  • ജയിലില്‍ ഇറച്ചിയും മീനും പാചകം ചെയ്യുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം സെല്ലില്‍.
    കൊടി സുനിയുടെ ജയിലിലെ സ്വാധീനം വിളിച്ചോതുന്ന ഒരു സംഭവം ഇങ്ങനെ: കൊടി സുനി ജയിലില്‍നിന്ന് ഫോണ്‍ വിളിക്കുന്നത് ജയില്‍ വാര്‍ഡര്‍ ചിത്രീകരിക്കവെ, അഴിക്കിടയിലൂടെ കയ്യിട്ട് സുനി വാര്‍ഡറിന്റെ ഫോണ്‍ തട്ടിയെടുക്കുകയും മെമ്മറി കാര്‍ഡ് ഒടിച്ച് കളയുകയും ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡി ബ്ലോക്കിലായിരുന്നു സംഭവം. ഈ വിഷയത്തില്‍ പക്ഷേ, നടപടി വന്നത് ജയില്‍ വാര്‍ഡര്‍ക്കായിരുന്നു. അനുമതി കൂടാതെ ഫോണ്‍ ജയിലിനുള്ളില്‍ കൊണ്ടുവരികയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് വാര്‍ഡര്‍ക്ക് മേമ്മോ ലഭിച്ചു. കൊടി സുനിയുടെ സ്വാധീനം അത്ര വലുതായിരുന്നു.
    ടി.പി വധക്കേസിലെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന കൊടി സുനിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന കൊടി സുനി, ശരിക്കും അവസരം മുതലെടുക്കുകയായിരുന്നു. ടി.പി കേസില്‍ പി ജയരാജന്‍ മുതല്‍ പി മോഹനന്‍ വരെയുള്ളവരുടെ പങ്ക് ഏറ്റവും നന്നായി അറിയാവുന്ന സുനി ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ അവസരത്തിലും ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു.
    പരോളില്‍ ഇറങ്ങിയ സമയത്ത് കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞ്‌വെച്ച് ഭീഷണിപ്പെടുത്തിയതിന് കൊടി സുനി 2018 ഫെബ്രുവരിയില്‍ അറസ്റ്റിലായി. സ്വര്‍ണ്ണകച്ചവടമായിരുന്നു തര്‍ക്ക വിഷയം. തലശ്ശേരി കൂത്ത്പറമ്പ് മേഖലയില്‍, കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഓപ്പറേഷന്‍ വലിയ ഭീഷണിയാകുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ 2019 ജൂണില്‍ സി.പി. എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായി. പക്ഷേ സി.പി.എമ്മില്‍ ഈ ക്വട്ടേഷന്‍ ക്രിമിനലുകളില്‍നിന്നും മോചനമില്ല എന്നതാണ് വസ്തുത. ടി.പി വധത്തിന്‌ശേഷം നടന്ന കതിരൂര്‍ മനോജ് വധം, ശുഹൈബ് വധം, കൃപേഷ് ശരത് ലാല്‍ വധം എന്നിവയിി്വല്ലാം, സി.പി.എം സഹായം തേടിയത് ക്വട്ടേഷന്‍ ക്രിമിനലുകളില്‍ നിന്നായിരുന്നു. മാത്രമല്ല, കണ്ണൂരിലെ പാര്‍ടി നേതാക്കള്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ഇടപാടിലെ തര്‍ക്കം തീര്‍ക്കാന്‍ കമ്മീഷന്‍ വാങ്ങിയുള്ള ഇടപെടല്‍ എന്നിവക്കായി ഈ ക്രിമിനലുകളെ അവശ്യാനുസരണം ഉപയോഗിച്ച് വരികയാണ്. ഈ അവസരം മുതലെടുത്ത് ക്രിമിനലുകളാകട്ടെ, അവരുടേതായ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ്. ആ ദിശയിലെ ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
    മുംബൈയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുണിമില്ലുകളിലെ ട്രേഡ് യൂണിയനുകളെ തച്ച് തകര്‍ക്കാന്‍ മുതലാളികള്‍ സംഘടിപ്പിച്ച ഗുണ്ടാസംഘങ്ങള്‍ക്ക്, തുണിമില്ലകള്‍ തകരുകയും ട്രേഡ് യൂണിയനുകള്‍ ഛിന്നഭിന്നമാവുകയും ചെയ്തതോടെ പണിയില്ലാതാവുകയും ആ ഗുണ്ടാസംഘങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, സിനിമ പോലുള്ള മേഖലകളിലേക്ക് കടന്നുകയറുകയും പിന്നീട് വലിയ അധോലോക മാഫിയ ശൃംഖലയായി പടര്‍ന്നു പന്തലിക്കുകയുമായിരുന്നു.
    അതിന് സമാനമായ സാഹചര്യം കേരളത്തിലും ഒരുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി സി.പി.എം ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങള്‍, കുടത്തില്‍നിന്ന് അഴിച്ച്‌വിട്ട ഭൂതം പോലെ, സി. പി.എമ്മിന് പോലും തടയാനാകാതെ ജനങ്ങളുടെ സൈ്വരജീവിതത്തെ ഹനിക്കുന്ന വിപത്തായി മാറാന്‍ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്, കൊടും ക്രിമിനലായ കൊടി സുനി ജയിലില്‍നിന്ന് ഫോണിലൂടെ കൊടുവള്ളി നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending