Connect with us

Video Stories

കുരുക്ക് മുറുക്കുന്ന കരിനിയമങ്ങള്‍

Published

on


പി.വി.എ പ്രിംറോസ്


വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന യു.എ.പി.എ ഭേദഗതി ബില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം 42 നെതിരെ 147 വോട്ടുകള്‍ക്ക് രാജ്യസഭ തള്ളിയതോടെ ഭരണകൂട വേട്ടയുടെ പുതിയ വൃത്താന്തങ്ങള്‍ ഇന്ദ്രപ്രസ്ഥം മുതല്‍ കേള്‍ക്കാന്‍ പൗരന്മാര്‍ നിര്‍ബന്ധിതരാവുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പ് ലഭിച്ചുകഴിഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് ആഭ്യന്തര സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍തന്നെ ഏറെ പഴികേട്ട ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ. അതുകൊണ്ട്തന്നെയാണ് ഭീകരതാവിരുദ്ധ നിയമങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും ബില്ലുമായി മുന്നോട്ട്‌പോയാല്‍ കോടതിയെ സമീപിക്കുമെന്നുമെല്ലാം രാജ്യസഭയില്‍ തുറന്നുപറയാന്‍ പി. ചിദംബരത്തെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്.
ഭീകരത സംശയിക്കുന്നതിന്റെ പേരില്‍ സംഘടനകളെ ഭീകരതാപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ള നിയമത്തില്‍ ഭേദഗതിവഴി ഇനി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിര്‍ദേശിക്കുന്ന വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്നതാണ് ഏറ്റവും ഗൗരവപരമായ കൂട്ടിച്ചേര്‍ക്കല്‍. ഭീകരത ആരോപിക്കപ്പെടുന്നവരുടെ സ്വത്ത് സംസ്ഥാന പൊലീസുമായി കൂടിയാലോചിക്കാതെയോ അറിയിക്കാതെയോ ദേശീയ ഏജന്‍സിക്ക് നേരിട്ട് മരവിപ്പിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കുന്ന ഭേദഗതിയാണ് രണ്ടാമത്തേത്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന നിലവിലുള്ള വ്യവസ്ഥയെ അട്ടിമറിച്ച് എന്‍.ഐ.എയിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്കും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് കക്ഷികളെ തടവിലാക്കാമെന്നതാണ് പ്രധാനപ്പെട്ട മൂന്നാമത്തെ ഭേദഗതി.
മൂന്ന് ഭേദഗതികളും ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും അന്യായ അറസ്റ്റുകളും അനിയന്ത്രിതമായ വിചാരണത്തടവുകാരെ സൃഷ്ടിക്കലുമാണ് വിളിച്ചുവരുത്തുക എന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം കെണിവെച്ച് പിടിക്കാന്‍ യു.എ.പി.എയോളം നല്ലൊരു നിയമോപകരണം കയ്യിലില്ലെന്ന തിരിച്ചറിവ് ഭരണകക്ഷികളില്‍ പലരെയും ഭരിക്കുന്നുവെന്നത് വസ്തുതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരു ദാക്ഷിണ്യവുമില്ലാതെ കഴിഞ്ഞ ഗവണ്‍മെന്റ് അത് എടുത്തുപയോഗിക്കുകകൂടിചെയ്തതോടെ പ്രതിപക്ഷകക്ഷികളുടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ബോധ്യപ്പെട്ട്കഴിഞ്ഞു. കൊളോണിയല്‍ ഭരണകാലത്ത് മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ ബ്രിട്ടീഷ് അനുകൂല പീനല്‍ കോഡിലെ 113ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പിതാവ്. 1863-70 കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വഹാബി പ്രസ്ഥാനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പിടിച്ചുനില്‍ക്കാന്‍ നിലവിലുള്ള നിയമത്തിലൂടെ കഴിയില്ലെന്ന് ബോധ്യംവരികയും മുമ്പ് ഒഴിവാക്കിയിരുന്ന സെക്ഷന്‍ 124 വകുപ്പ് വീണ്ടും കൂട്ടിച്ചേര്‍ത്ത് ശക്തമായ നിയമനിര്‍മാണം നടത്തുകയുമാണ് ബ്രിട്ടീഷ് ഭരണകൂടം ചെയ്തത്. വഹാബി മൂവ്‌മെന്റില്‍പെട്ടവര്‍ക്ക് പുറമെ ‘ബംഗോബന്ധി’ പത്രാധിപര്‍ ജഗേന്ദ്ര ചന്ദ്രബോസും ബാലഗംഗാധര തിലകനുമടക്കം നിരവധി പ്രശസ്തര്‍ ഇതില്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്‌ശേഷവും വിഭജനാനന്തരവും നടന്ന നിരവധി വര്‍ഗീയ കലാപങ്ങള്‍ പ്രസ്തുത വകുപ്പ് നിലനിര്‍ത്താന്‍ രാജ്യ നയതന്ത്രജ്ഞരെ പ്രേരിപ്പിച്ചു. 1951ല്‍ ചില ഭേദഗതികള്‍ വന്നെങ്കിലും നിയമം നിയമമായിതന്നെ അവിടെ കിടന്നു. ഇതിന്‌ശേഷം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും നാടിന്റെ ഭരണാവസ്ഥ നിലനിര്‍ത്തുന്നതിനുമായി 1963ല്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി നല്‍കിയ ശിപാര്‍ശയിലൂടെയാണ് യു.എ.പി.എക്ക് തുടക്കം കുറിക്കുന്നത്. ഠവല ഡിഹമംളൗഹ അരശേ്ശശേല െ(ജൃല്‌ലിശേീി) അര,േ 1967 എന്ന ഈ നിയമത്തിന്റെ കരട് അതേ വര്‍ഷം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അത് പാസാക്കുകയും പ്രസ്തുത വര്‍ഷം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പ്‌വെച്ച് നിയമമായി പ്രാബല്യത്തില്‍ വരികയും ചെയ്തു. ഭരണകൂടം പൗരന് നല്‍കുന്ന പല പ്രധാന അവകാശങ്ങളും രാജ്യസുരക്ഷയുടെ പേരില്‍ ഹനിക്കുന്നു എന്നതിനാല്‍ തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ കുറച്ച്കൂടി സങ്കീര്‍ണമായ ഭേദഗതികള്‍ വരുത്തിയാണ് യു.എ.പി.എ നിയമമായി പുറത്ത് വരുന്നത്. 2008ലെ ഭേദഗതിക്ക് ശേഷമാണ് യു.എ. പി.എ മറ്റു നിയമങ്ങളെപ്പോലെ എടുത്തുപയോഗിക്കാന്‍ തുടങ്ങുന്നത്. അഫ്‌സപയും (അൃാലറ എീൃരല െ(ടുലരശമഹ ജീംലൃ)െ അര,േ 1958) മോക്കയും (ങമവമൃമേെവൃമ ഇീിേൃീഹ ീള ഛൃഴമിശലെറ ഇൃശാല അര,േ 1999ങഇഛഇഅ) പോട്ടയും (ഠവല ജൃല്‌ലിശേീി ീള ഠലൃൃീൃശാെ അര,േ 2002 (ജഛഠഅ) ടാഡ (ഠലൃൃീൃശേെ മിറ ഉശെൃൗുശേ്‌ല അരശേ്ശശേല െ(ജൃല്‌ലിശേീി) അര)േയും പോലെ അനിഷ്ടക്കാരെ ഒതുക്കാന്‍ നിമയത്തെ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതും ഇക്കാലയളവിന് ശേഷമാണ്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണം ഇതിന് നല്ലൊരു കാരണമായി ഭവിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അതേവര്‍ഷം ഡിസംബര്‍ 16നാണ് വേണ്ടത്ര ചര്‍ച്ചകളോ പഠനങ്ങളോ ഇല്ലാതെ നിയമത്തില്‍ കര്‍ക്കശമായ മാറ്റങ്ങള്‍ വരുത്തുന്നത്. ഭീകരവിരുദ്ധ വികാരം ജ്വലിച്ച് നില്‍ക്കുന്ന സമയമായതിനാല്‍തന്നെ ഇടതുപക്ഷ പാര്‍ട്ടികളുടെകൂടി പിന്തുണയോടെയാണ് നിയമ ഭേദഗതികള്‍ പാസാക്കിയെടുക്കുന്നത്.
യു.എ.പി.എ നിയമങ്ങളില്‍ പലതും എങ്ങോട്ടും വ്യാഖ്യാനിക്കാനും ആര്‍ക്കും ആരെയും കുറ്റവാളിയായി ചിത്രീകരിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഏതെങ്കിലുമൊരു വ്യക്തിയുടെ പരാതിയനുസരിച്ചോ ഉദ്യോഗസ്ഥന്റെ മനോഗതമനുസരിച്ചോ ഏതൊരു പൗരനെയും ചോദ്യം ചെയ്യാനും അയാളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനും റെയ്ഡ് നടത്താനും അറസ്റ്റ്‌ചെയ്യാനും അവകാശം നല്‍കുന്നതാണ് ഈ നിയമം. കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറണ്ടോ ഉണ്ടെങ്കില്‍മാത്രം സാധ്യമാവുന്ന ഈ അധികാരം ഏതൊരു പൊലീസുകാരനും എടുത്തുപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. യു.എ.പി.യയുടെ 43ഉ(2) വകുപ്പ് പ്രകാരം ഒരാളെ കസ്റ്റഡിയിലെടുത്താല്‍ പ്രാഥമിക തടങ്കല്‍ കാലാവധി ആറ് മാസമാണ്. അതായത് 180 ദിവസം. ഇതില്‍ 90 ദിവസത്തിന്‌ശേഷം കേസില്‍ പുരോഗതിയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി കസ്റ്റഡി തുടരാന്‍. മാത്രമല്ല, പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രോസിക്യൂട്ടറുടെ ബാധ്യത യു.എ.പി.എ കേസുകള്‍ക്ക് ബാധകമല്ല. മറിച്ച്, ആരോണോ കുറ്റാരോപിതര്‍ അവര്‍ തന്നെ അക്കാര്യം തെളിയിക്കേണ്ടതുണ്ട്. 43ഉ(5) പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളംകാലം ജാമ്യം കിട്ടാന്‍ യാതൊരു സാധ്യതയുമില്ല താനും. മാത്രമല്ല, 43(അ) വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്ന് സംശയിക്കപ്പെടുന്നവരുടെ സ്വത്ത്‌വഹകളും ധനാഗമന മാര്‍ഗങ്ങളും കണ്ട്‌കെട്ടാനോ മരവിപ്പിക്കാനോ ഉള്ള അധികാരവും അധികാരികള്‍ക്ക് തന്നെയാണ്.
യു.എ.പി.എ മൂലമുള്ള പൗരന്റെ അവകാശധ്വംസനങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പരിമിതമായ തെളിവ്‌കൊണ്ട്‌പോലും വ്യക്തികളെ അറസ്റ്റ്‌ചെയ്യാനും സംഘടനകള്‍ നിരോധിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പൗരനെ മതിയായ തെളിവുകളില്ലാതെ 30 ദിവസം പൊലീസ് കസ്റ്റഡിയിലും 180 ദിവസം തടങ്കലിലുംവെക്കാം, കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യമില്ലെന്ന് ബോധ്യപ്പെട്ടാല്‍പോലും കൈവശംവെച്ച വസ്തുക്കളുടെ പേരില്‍ ഒരാളുടെ പേരില്‍ കേസെടുക്കാം, യു.എ.പി.എ ഉള്‍പ്പെടുന്ന കേസില്‍ അറസ്റ്റിലായ വ്യക്തിയുടെ സംഘാടനാബന്ധം തെളിയിക്കപ്പെട്ടാല്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയെ കാര്യമായ വിശദീകരണങ്ങളില്ലാതെ നിരോധിക്കാം, വാറന്റ് കൂടാതെ വസ്തുക്കള്‍ പിടിച്ചെടുക്കാം, ഭരണഘടന ഉറപ്പ്‌നല്‍കുന്ന സംഘടിക്കാനുള്ള അവകാശത്തില്‍ വെള്ളംചേര്‍ത്ത് രാജ്യദ്രോഹത്തിന്റെ വാതായനം തുറന്ന് അകത്താക്കാം, അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ആളുകളെ അഴിക്കുള്ളിലാക്കാം… തുടങ്ങി രാജ്യത്തെ പൗരന്റെ സ്വസ്ഥ ജീവിതത്തിന് വിഘാതം നില്‍ക്കുന്ന ഒട്ടധികം നിയമങ്ങളാല്‍ സമ്പന്നമാണ് യു.എ.പി.എ.
ടാഡ പ്രകാരം 1984 മുതല്‍ ഗുജറാത്തില്‍ 18686ഉം പഞ്ചാബില്‍ 15314ഉം ജമ്മുകശ്മീരില്‍ 15225ഉം അസമില്‍ 12715ഉം പേരെയായിരുന്നു അറസ്റ്റ്‌ചെയ്തത്. ഇതില്‍ പഞ്ചാബ് പ്രവിശ്യയിലെ സിഖ് വംശജരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു പ്രതികള്‍. 1987ല്‍ കെ.എ. പി.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ സിഖ് ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താനായി രാജ്യദ്രോഹ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത് 7600ത്തോളം ആളുകളായിരുന്നു. അതില്‍ 15 ശതമാനം പേര്‍ മാത്രമാണ് വിചാരണക്ക് വിധേയമായത്. അതില്‍ തന്നെ രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ടാഡ നിയമം പിന്‍വലിക്കുന്ന സമയത്ത് മൊത്തം ഫയല്‍ ചെയ്ത കേസുകളുടെ കണക്കെടുക്കുമ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിക്കുന്നതായിരുന്നു. ആകെ കേസെടുത്ത 75500 പേരില്‍ കുറ്റം തെളിയിക്കപ്പെട്ടത് 15991 പേരുടേത് മാത്രം. ബാക്കിയുള്ള അറുപതിനായിരത്തോളം പേര്‍ നിരപരാധികളായിരുന്നുവത്രെ! അതായത്, ഇത്രയും മനുഷ്യര്‍ സമൂഹത്തിന്റെ മുന്നില്‍ ഇക്കാലമത്രയും അപരാധികളായിരുന്നു.
ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൈനിംഗ് കമ്പനികള്‍, ദരിദ്രര്‍ തങ്ങളുടെ കൃഷി ഭൂമി കൈവശപ്പെടുത്തിയതിന്റെ പേരില്‍ നടത്തിയിരുന്ന സമരങ്ങളെയെല്ലാം കുത്തകകളുടെ ഒത്താശയോടെ സര്‍ക്കാര്‍ അടിച്ചൊതുക്കിയിരുന്നത് ഈ നിയമം മുഖേനയായിരുന്നു. ദരിദ്രരില്‍ ദരിദ്രരായ ഇവര്‍ക്ക് സ്വന്തമായി നിയമസഹായം തേടാന്‍ സാധ്യമല്ലാത്തതിനാല്‍തന്നെ അനന്തമായി ജയിലുകളില്‍ കിടക്കേണ്ടിവരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നീണ്ട 23 വര്‍ഷം ജയിലില്‍കിടന്ന് നിരപരാധിയെന്ന് കണ്ട് ഈയിടെ വിട്ടയച്ച മുഹമ്മദ് അലിയുടെയും ലത്തീഫ് അഹമ്മദിന്റെയും ദുരവസ്ഥ വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും വരാന്‍പോകുന്ന വന്‍വിപത്തിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. അതിനാല്‍ തന്നെയാണ് തന്റെ സംസ്ഥാനത്തെ ഓരോ വീട്ടിലും ഇനി ‘നിരപരാധികളായ രാജ്യദ്രോഹികളെ’ കണ്ടെത്തേണ്ടിവരുമെന്ന് കശ്മീര്‍ നിയമസഭാ എം.പി മുഹമ്മദ് ഫയാസ് രാജ്യസഭയില്‍ ആശങ്കപ്പെട്ടത്.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending