Connect with us

Video Stories

സ്വന്തം ജനതയെ നെരിപ്പോടില്‍ തള്ളിയ പ്രധാനമന്ത്രി

Published

on

അബ്ദുറഹിമാന്‍ രണ്ടത്താണി

രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ബേങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹമടക്കമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെടുക്കാനാവാതെ അപമാനഭാരം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വേദനിക്കുന്ന ഓര്‍മ്മകളാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയില്‍ ഓടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിച്ച നോട്ട് നിരോധനമെന്ന മഹാപാതകം അരങ്ങേറിയത്.
വൈദേശികാധിപത്യത്തില്‍ നിന്നു രാജ്യം മോചിക്കപ്പെട്ട കാലം കാട്ടാന കയറിയ കരിമ്പിന്‍ കാടു പോലെ തകര്‍ന്നു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ധാന്യകൂടാരമായ പഞ്ചാബിലെ ഗോതമ്പ് വയലുകള്‍ പാക്കിസ്താന് ഓഹരി വെച്ചപ്പോള്‍ ബംഗാള്‍ പട്ടിണിയുടെ മഹാദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നെത്തുന്ന നുറുക്കു ഗോതമ്പ് കഴിക്കാന്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികളെത്തിയ കാലം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു മുന്നില്‍ മാര്‍ഗ രേഖയായി നിന്നത് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജ്വലിക്കുന്ന ഉപദേശം മാത്രം.’നിങ്ങള്‍ ഇന്നുവരെ കാണാത്ത ഒരാളെ ദരിദ്രനില്‍ ദരിദ്രനായ ഒരാളെ മനസ്സിലോര്‍ത്തു വേണം ഭരണാധികാരി തീരുമാനമെടുക്കാന്‍’ എന്ന വാചകങ്ങള്‍.
ബാരിസ്റ്ററുടെ പത്രാസുള്ള വസ്ത്രം പോലും ഉപേക്ഷിച്ച് ഉടുക്കാനും പുതക്കാനും രണ്ടു കഷ്ണം തുണിയുമായി ഭാരത പര്യടനത്തിനിറങ്ങിയ ഗാന്ധിജിയുടെ മുന്നില്‍ ഗ്രാമീണ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു സ്വപ്‌നം. സ്വര്‍ണ്ണ നൂല്‍ കൊണ്ട് സ്വന്തം പേരു തുന്നിച്ചേര്‍ത്ത 30 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്ന ദുര്യോഗമുണ്ടാകുമെന്നു മഹാത്മജി നിനച്ചിരിക്കില്ല.
പണ്ഡിറ്റ്ജിയുടെ ദീര്‍ഘ വീക്ഷണവും ആസൂത്രണ മികവും തെളിയിച്ച പഞ്ചവത്സര പദ്ധതിയും ഹരിത വിപ്ലവവും തുടങ്ങി പിന്നീടുള്ള പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ കുതിപ്പിന്റെ കാലഘട്ടമായിരുന്നു. ബേങ്ക് ദേശസാത്കരണം സാമ്പത്തിക അച്ചടക്കത്തിനു നാന്ദി കുറിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യത്തിനു മുന്നില്‍ ലോക വാതായനങ്ങള്‍ തുറന്നിട്ട ഇന്ദിരാഗാന്ധിയുടെ പാത രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ജീവസ്സുറ്റതാക്കി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണറും അഞ്ചു വര്‍ഷം രാജ്യത്തിന്റെ ധനകാര്യമന്ത്രിയും ആയിരുന്ന മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതോടെ വളര്‍ച്ചയുടെ വസന്തകാലം ആരംഭിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ പട്ടിണിയില്ലാത്ത ഇന്ത്യയും തൊഴിലുറപ്പു പദ്ധതിയിലൂടെ ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തതയും ഉറപ്പാക്കിയ സര്‍ക്കാര്‍ കാര്‍ഷികാഭിവൃദ്ധിക്കു മുന്‍തൂക്കം നല്‍കി. ഇന്ത്യ വളര്‍ച്ചയില്‍ ചൈനയുടെ തൊട്ടു പിറകിലുണ്ടെന്നും ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ മുന്നേറുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കം പ്രവചനം നടത്തി.
എന്നാല്‍ ഈ നന്മകളൊക്കെ ഒരൊറ്റ രാത്രിയിലെ നോട്ട് നിരോധനം കൊണ്ട് നരേന്ദ്ര മോദി തല്ലിയുടച്ചു. പൗരന്മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും നിക്ഷേപാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത നിയമപരമായ പിടിച്ചുപറിയായി അത് മാറി. ഒരു രാജ്യത്തിന്റെ മൊത്തം കറന്‍സിയുടെ 86 ശതമാനം നോട്ടുകള്‍ റദ്ദാക്കി. അതായത് 15.44 ലക്ഷം കോടി രൂപയുടെ 1000 ത്തിന്റേയും 500 ന്റേയും നോട്ടുകള്‍. സഊദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് ചെയ്തതു പോലെയുള്ള ഒരു മുന്നൊരുക്കവും ഇവിടെ ചെയ്തില്ല. ഇതു മനസ്സിലാക്കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് താക്കീത് നല്‍കി. ഇതു കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാകും. ചെറുകിട കര്‍ഷകരേയും കച്ചവടക്കാരെയും ബാധിക്കും.
എന്നാല്‍ കള്ളപ്പണവും കള്ളനോട്ടും പെരുകിയിരിക്കുന്നു എന്നും റദ്ദാക്കിയ 15.44 ലക്ഷം നോട്ടുകളില്‍ 4.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ കള്ള നോട്ടാണെന്നും മോദി പറഞ്ഞു. ഇപ്പോഴാകട്ടെ നിരോധിച്ച നോട്ടില്‍ 15.28 കോടിയും തിരിച്ചെത്തി. അതായത് 98.96 ശതമാനം നോട്ടുകള്‍. അതില്‍ കള്ളനോട്ടാകട്ടെ 11.2 കോടി (0.0002%) മാത്രം. കള്ളപ്പണവും വന്നില്ല. 2012-13ല്‍ 19337 കോടിയും 2013-14 ല്‍ 90391 കോടിയും കള്ളപ്പണമാണു കണ്ടെത്തിയതെങ്കില്‍ ഇപ്പോള്‍ 34526 കോടിയായി ചുരുങ്ങി. മോദി കൊട്ടിഘോഷിച്ച മൊബെയില്‍ ബേങ്കിങിലും കുറവാണുണ്ടായത്. നോട്ട് നിരോധനത്തിനു മുമ്പ് 124490 കോടി രൂപയുടെ ഇടപാട് നടന്നത് നിരോധനത്തിനു ശേഷം 112160 കോടി രൂപയായി ചുരുങ്ങി.1000, 500 രൂപ നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം കുറയുമെന്നും അതിന്റെ ഭാഗമായി ഭീകരവാദം അമര്‍ച്ച ചെയ്യാനാവുമെന്നും പ്രധാനമന്ത്രി മോദി നിരന്തരമായി പ്രചരിപ്പിച്ചെങ്കിലും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനം 38 ശതമാനം വര്‍ധിച്ചെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം അഭിമാനം കൊണ്ടിരുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.9 ശതമാനത്തില്‍ നിന്നു 5.7 ശതമാനമായി കുറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നതായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഈ വിഡ്ഢിത്തംവഴി 15 ലക്ഷം പേര്‍ക്കു പ്രത്യക്ഷത്തില്‍ തൊഴില്‍ നഷ്ടമായെന്നാണു സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി കണ്ടെത്തിയത്. മുന്‍ ധനമന്ത്രി യശ്വന്ത്‌സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ, സുബ്രഹ്മണ്യ സ്വാമി എന്നിവരും നോട്ട് നിരോധനം പരിപൂര്‍ണ്ണ പരാജയമാണെന്നു പ്രസ്താവിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവനു ജനങ്ങളുടെ പ്രശ്‌നമറിയില്ലെന്നും ധനമന്ത്രി അരുണ്‍ ജയിറ്റ്‌ലിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനും പറഞ്ഞത് നോട്ട് നിരോധനം ഫലവത്തായില്ലെന്നാണ്.
പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചെന്നു പ്രചരിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചത് കോര്‍പറേറ്റ് ആസ്തിയാണെന്നത് വിസ്മരിക്കുന്നു. 9.6 ശതമാനം കോര്‍പറേറ്റ് ആസ്തി വര്‍ധിച്ചപ്പോള്‍ അതിന്റെ ഭാഗമായി പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനം ഒരു ശതമാനം വര്‍ധിച്ചുവെന്നു മാത്രം. നോട്ട് നിരോധനം അദാനിക്കും അംബാനിക്കും നേരത്തെ അറിയാമായിരുന്നെന്ന ബി.ജെ.പി എം.എല്‍.എ ഭവാനിസിങിന്റെ വെളിപ്പെടുത്തലും ഇന്ധനവില വര്‍ധിപ്പിച്ചും നികുതി വര്‍ധിപ്പിച്ചും കാണിക്കുന്ന ഗിമ്മിക്കുകള്‍കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമാകുന്നു എന്ന അരുണ്‍ഷൂരിയുടെ നിഗമനവുംകൂടി വായിക്കണം. നോട്ട് നിരോധനത്തിനു മുമ്പ് 38.56 ശതമാനം നികുതി വര്‍ധനവ് 2017 സെപ്തംബറില്‍ 39.4 ശതമാനം മാത്രമാണെന്നത് സ്വാഭാവിക വര്‍ധനവ് മാത്രമാണെന്നു തെളിഞ്ഞു.
യഥാര്‍ത്ഥത്തില്‍ കറന്‍സി കൊണ്ട് പ്ലൈവുഡ് ഉണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ ഭരണാധികാരി എന്നു മോദിക്കഭിമാനിക്കാം. നോട്ട് കൊണ്ട് നിര്‍മ്മിച്ച പ്ലൈവുഡിന്റെ തിളക്കം ഇന്ത്യയുടെ തിളക്കമെന്നു വ്യാഖ്യാനിക്കാം. കാര്‍ഷിക മേഖലയില്‍ 25 ശതമാനം ഉത്പാദനം കുറഞ്ഞു. വ്യാപാര മേഖലയില്‍ നിക്ഷേപം വളര്‍ച്ചയില്‍ നിന്നു ഇടിഞ്ഞു. പുതിയ 2000, 500 നോട്ടടിക്കാന്‍ ചെലവാക്കിയ 7965 കോടി രൂപയടക്കം ഭീമമായ നഷ്ടം വേറെയും. അതിനേക്കാളെല്ലാമുപരി ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട വിലപ്പെട്ട 150 പേരുടെ ജീവനും വില നിര്‍ണ്ണയിക്കാനാവാതെ നില്‍ക്കുന്നു. ത്രീ ടയര്‍, ഫോര്‍ ടയര്‍ സിസ്റ്റത്തില്‍ നിന്നു മാറി ഒറ്റ ടാക്‌സ് എന്ന നികുതി ഘടനയിലേക്ക് മാറ്റാന്‍ യു.പി.എ സര്‍ക്കാര്‍ വിവേകപൂര്‍വം കൊണ്ടു വന്ന ജി.എസ്.ടി എന്ന ആശയത്തെ പച്ചക്കറി അരിഞ്ഞെടുക്കാന്‍ വെച്ച അടുക്കള കത്തി കണ്ഠ നാളത്തിലിറക്കിയ മന്ദബുദ്ധിയെപ്പോലെയാണു മോദി വിനിയോഗിച്ചത്. വിലക്കയറ്റം, പെട്രോള്‍ വില വര്‍ധനവ്, പാചക വാതക വില വര്‍ധനവ്, റെയില്‍വേ നിരക്ക് വര്‍ധന, കാര്‍ഷികോത്പാദന കുറവ്, വില കമ്മി, വ്യാപാര കമ്മി ഇതിനിടയിലേക്കു ഗൃഹ പാഠം ചെയ്യാത്ത ജി.എസ്.ടി കൂടി വന്നതോടെ രാജ്യത്തെ ജനങ്ങള്‍ നെരിപ്പോടില്‍ കിടക്കുന്ന പ്രതീതിയിലാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending