Connect with us

Video Stories

കശ്മീരിലേക്ക് കല്ലെറിയേണ്ട

Published

on

 

ഹ്രസ്വകാലത്തെ ഇടവേളക്കുശേഷം ജമ്മുകശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതോളം പേരാണ് സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സൈനിക നടപടിയില്‍ ഇരുപതോളം പേര്‍ കൊല ചെയ്യപ്പെട്ടു. പൊലീസിന്റെയും സേനാവിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ കിടന്നുപിടയുകയാണ് അതിര്‍ത്തി സംസ്ഥാനമായ ലോകത്തെ ഈ സുന്ദര താഴ്‌വര. നിരവധിതല സ്പര്‍ശിയായ പ്രശ്‌നങ്ങള്‍ പ്രതിസന്ധികളായി പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഏതു വിധേനയും ക്രമസമാധാനം നടന്നു കാണണമെന്നാണ് മനുഷ്യ സ്‌നേഹികളുടെ പ്രാര്‍ത്ഥനയെങ്കില്‍ മറുവശത്ത് ഇരുട്ടിന്റെ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള യത്‌നത്തിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെയും സംസ്ഥാന പൊലീസിന്റെയും വിരട്ടലും കടന്ന് തുറന്ന ആക്രമണമാണ് പലയിടങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ സൈനിക നടപടി ശക്തമാക്കുമെന്ന മുന്നറിയിപ്പ് പട്ടാളമേധാവി ജനറല്‍ ബിപിന്റാവത്ത് നല്‍കിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ സ്വന്തം പൗരന്മാരോട് അന്യരാജ്യങ്ങളിലേതുപോലുള്ള ഇത്തരം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തേണ്ട കാര്യം പട്ടാളത്തിനുണ്ടോ. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ഭരണ സംവിധാനവുമുണ്ടായിരിക്കവെ സൈന്യത്തിന് എന്തുകാര്യം? യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകളുടെ, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വീഴ്ചതന്നെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട് സ്വദേശി ഇരുപത്തിരണ്ടുകാരനായ തിരുമണി ശ്രീനഗറിന്റെ പ്രാന്തത്തിലൂടെ മാതാപിതാക്കളുമൊത്ത് കാറില്‍ സഞ്ചരിക്കവെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ മരണപ്പെടാനിടയായത് കാര്യങ്ങളുടെ നിജസ്ഥിതിയിലേക്ക് എളുപ്പം വെളിച്ചം വീശുന്ന സംഭവമാണ്. ഒരു നിരപരാധിയെ കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് കശ്മീരിലെ ജനതക്കുമുന്നിലുള്ളത് എന്ന് ചിന്തിക്കുമ്പോള്‍, ഇന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെയും വൈരനിര്യാതന ബുദ്ധിയുടെയും കറകളഞ്ഞ വംശീയ വിരോധത്തിന്റെയുമൊക്കെ അറയ്ക്കുന്ന കഥകള്‍ പുറത്തുവരും. 2016 ജൂലൈയില്‍ കശ്മീര്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍വാനി സൈനികരുടെ ഓപറേഷനില്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നത്തെ അക്രമ രീതിയിലേക്ക് സംസ്ഥാനം എത്തിപ്പെട്ടത്. പെട്ടെന്നൊരുനാള്‍ സംഭവിച്ചൊരു കൈപ്പിഴയായിരുന്നില്ല അത്. കുറെക്കാലമായി ഒരു വിഭാഗം കശ്മീരികളുടെ സ്വാതന്ത്ര്യ സമര നേതാവായി പോരാടി വരുന്ന ചെറുപ്പക്കാരനായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായ വാനി. ഇയാളെപ്പോലൊരു നേതാവിനെ കൊലപ്പെടുത്തുമ്പോള്‍ അത് അയാളുടെ ആരാധകരിലും പിന്തുണക്കാരിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് എന്തുകൊണ്ട് സൈന്യവും അധികാരികളും ശ്രദ്ധിച്ചില്ല. ശരിക്കുമൊരു ആസൂത്രിത ആക്രമണത്തിലൂടെയാണ് വാനി കൊല്ലപ്പെടുന്നത്. നേതാവിനെ കൊല്ലുന്നതിലൂടെ അണികളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് ധരിച്ചവരെ എന്തുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. സത്യത്തില്‍ വലിയൊരു വിശാല ആസൂത്രണവും ബുദ്ധികേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലേ. പ്രത്യേകിച്ചും അതിദേശീയത പറയുന്ന മുസ്‌ലിം -ന്യൂനപക്ഷ വിരുദ്ധ ശക്തിയായ സംഘ്പരിവാര്‍ നേതൃത്വം വഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാട് ഭരിക്കുമ്പോള്‍. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രംഗത്തുവന്ന സര്‍വകലാശാലാ പ്രൊഫസര്‍ റാഫി ഭട്ടിനെ പോലുള്ളവരുടെ കഴിഞ്ഞ ദിവസത്തെ കൊലപാതകം പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരിച്ചുവീഴുന്ന തീവ്രവാദികളുടെ സര്‍ക്കാര്‍ കണക്കുകളുടെ സത്യാവസ്ഥയും പുറത്തുവരണം,
കശ്മീരിന്റെയും കശ്മീരിയത്ത് പ്രസ്ഥാനത്തിന്റെയും വികാരത്തിന്റെയുമൊക്കെ വേരുകള്‍ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ടെന്നത് ഇന്ത്യ സ്വാതന്ത്ര്യ കാലഘട്ടം മുതല്‍ അംഗീകരിക്കപ്പെട്ടതാണ്. കശ്മീരിനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലുള്ള സമുന്നതരായ രാഷ്ട്ര നേതാക്കളും ഇന്നത്തെ ഫാറൂഖ് അബ്ദുല്ലയുടെ വന്ദ്യപിതാവ് ഷെയ്ഖ്അബ്ദുല്ലയെ പോലുള്ളവരും വഹിച്ച പങ്ക് ചരിത്രത്തില്‍നിന്ന് ഒരിക്കലും തുടച്ചുമായ്ക്കാനാകില്ല. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ മടിച്ചുനിന്ന കശ്മീരി ഹിന്ദു രാജാവിനെ വശത്താക്കിയതും നമ്മുടെ ചരിത്രത്തിലുണ്ട്. അന്നുമുതല്‍ ഇക്കഴിഞ്ഞകാലം വരെയും കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനം എങ്ങനെയാണ് ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. കേന്ദ്രത്തിലും കശ്മീരിലും വെവ്വേറെ കക്ഷികള്‍ ഭരിച്ചപ്പോള്‍ പോലുമില്ലാത്തത്ര കൊടിയ പീഡനമുറകളാണ് കശ്മീരിലെ പകുതിയോളം ജനതക്ക് ഇപ്പോള്‍ ഏല്‍ക്കേണ്ടിവരുന്നത്. ജമ്മുഭാഗത്തൊഴികെ കശ്മീരിന്റെ ശ്രീനഗര്‍, അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍ മേഖലകളില്‍ ജനം കല്ലുകളുമായി സൈന്യത്തിനും പൊലീസിനും നേര്‍ക്ക് ആഞ്ഞടുക്കുമ്പോള്‍ അതിനെ ആസൂത്രിതമായ ആക്രമണമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. എ.കെ 47 തോക്കുകള്‍ക്കുമുന്നില്‍ കല്ലുകള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും എന്തിനാണ് അവര്‍ ഈ പ്രതിരോധം തീര്‍ക്കുന്നത് എന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിന്റെ അപ്പക്കഷണം ചവയ്ക്കുന്ന ബി.ജെ.പി ക്കാര്‍ ചിന്തിക്കുന്നുണ്ടോ. രാജ്യത്ത് മുഴുവന്‍ കാപാലിക രാഷ്ട്രീയം കൊണ്ടാടുന്ന ആ പാര്‍ട്ടിയുടെ ചാരെ നിന്നുകൊണ്ട് സംസ്ഥാനത്ത് അധികാരം കയ്യാളുന്ന പി.ഡി.പിയും ഇതിനൊക്കെ കണക്കുപറയേണ്ടിവരും.
ദിവസങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമസാന്റെ വെള്ളിവെളിച്ചം കശ്മീരിന്റെയും മാനത്ത് പ്രത്യക്ഷപ്പെടും. അതിനുമുമ്പ് സംസ്ഥാനത്തെ വ്രണിതഹൃദയരുടെ മനസ്സുകളിലും ആ വെളിച്ചം പകരാന്‍ കഴിയുന്നത് സര്‍ക്കാരുകള്‍ക്കും സേനകള്‍ക്കുമാണ്. ബി.ജെ.പിയില്‍ നിന്നു കഴിഞ്ഞദിവസം രാജിവെച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട് മാത്രം എടുത്തുവായിച്ച് അതൊന്ന് നടപ്പാക്കിയാല്‍ മതി ജമ്മുകശ്മീരിന്റെ നടപ്പുവികാരം തിരിച്ചറിയാനും സംസ്ഥാനത്ത് ശാന്തത കളിയാടാനും. എന്നാല്‍ ഉറക്കം നടിക്കുന്നയാളെ വിളിച്ചുണര്‍ത്താന്‍ കഴിയില്ലല്ലോ. സൈനികപരമായി തന്ത്രപ്രധാന മേഖലയായ, പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീരിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ സമാധാനകാംക്ഷികളും ജനാധിപത്യവാദികളും ചെറുത്തേതീരൂ. സൈന്യത്തിന് അവിടെ നല്‍കുന്ന അമിതാധികാരം പൗരന്മാരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സായി മോദി പ്രേമികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകതന്നെ വേണം. കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷിയോഗം നിര്‍ദേശിച്ചതുപോലെ, എത്രയും വേഗം സംസ്ഥാനത്ത് സൈന്യവും പൊലീസും ലാത്തിയും തോക്കും താഴെവെക്കുകയും യുവാക്കളടക്കമുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും വേണം. രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചുവീണ അഞ്ഞൂറോളം പേരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തിക്ത സ്മരണകള്‍ പെട്ടെന്നൊന്നും പ്രതിഷേധക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല, പരിപക്വവും ബുദ്ധിപൂര്‍വകവുമായ സമാധാന പുനസ്ഥാപന നടപടികളാണ് വേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending