Connect with us

Video Stories

വൈദികന്റെ മരണം: സംശയം നീക്കണം

Published

on

പഞ്ചാബ് ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതേ രൂപതയിലെ വൈദികരിലൊരാള്‍ അര്‍ധരാത്രി സ്വന്തം കിടപ്പുമുറിയില്‍ മരണമടഞ്ഞതായ വാര്‍ത്ത കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌തോഭജനകമാണ്. വൈദികന്‍ താമസിച്ചിരുന്ന ഹോഷിയാര്‍പൂര്‍ ദസൂയയിലെ സെന്റ്‌പോള്‍സ് സ്‌കൂള്‍ പരിസരത്തെ സ്വന്തം മുറിയിലാണ് അദ്ദേഹം മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ച രാവിലെ മുറിവാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ചവിട്ടിത്തുറന്നു ചെന്നവരാണ് മുറിക്കുള്ളില്‍ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (62) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളൊന്നും കാണാനായിട്ടില്ല. മരണത്തിന് കാരണമായത് എന്താണെന്നതു സംബന്ധിച്ച് രൂപതാമേധാവികളും വൈദികന്റെ ബന്ധുക്കളും രണ്ടുതരം നിലപാട് സ്വീകരിച്ചിരിക്കുന്നത് പൊതുസമൂഹത്തിനും നീതിക്കും ആശാസ്യമായ ഒന്നല്ല.
വൈദികന്‍ കുര്യാക്കോസിന് രക്തസമ്മര്‍ദമുണ്ടായിരുന്നതായും അതിന് അദ്ദേഹം കഴിച്ചിരുന്ന മരുന്നുകള്‍ മുറിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം അതുതന്നെയാണോ എന്ന് ഇതുവരെയും വ്യക്തമല്ല. ദുരൂഹതയില്ലെന്നാണ് രൂപതാമേധാവികള്‍ പറയുന്നതെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അത് കേരളത്തില്‍ വെച്ചുതന്നെയായിരിക്കണമെന്നുമാണ് കുര്യാക്കോസിന്റെ സഹോദരനും മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളും ആവശ്യപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ രണ്ടു വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി കന്യാസ്ത്രീ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്നാണ് കേരള പൊലീസ് എത്തിയിരിക്കുന്ന നിഗമനം. അവര്‍ പ്രതിയെ സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി ബിഷപ്പിനെ രണ്ടാഴ്ചത്തേക്ക് റിമാന്റില്‍ വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17ന് ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോമുളയ്ക്കലിന് വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ വലിയ സ്വീകരണമാണ് നല്‍കിയത്. ഈ സമയം കുര്യാക്കോസിന് മര്‍ദനമേറ്റതായും പറയുന്നു. പൊടുന്നനെ കേസിലെ പ്രധാന സാക്ഷിയായ വൈദികന്‍ മരിച്ചുവെന്നതാണ് ഏറെ സംശയങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കഠിനമായ തെരുവു സമര മുറകളിലേക്ക് ഇറങ്ങിത്തിരിച്ചതിനെതുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അദ്ദേഹത്തെ വിളിച്ചുവരുത്തി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റും കോടതിയില്‍ ഹാജരാക്കലും. പാലാ സബ്ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോക്ക് നേരെ രൂപതയിലെ ഔദ്യോഗിക വിഭാഗം ഇപ്പോഴും കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തിരിച്ച് ജലന്ധറിലേക്ക് പോകാന്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ കേസിലെ മുഖ്യസാക്ഷി തന്നെ കൊല ചെയ്യപ്പെട്ടതായി സംശയമുണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതി ഫ്രാങ്കോയെ ഇനിയും അവിടെ തുടരാന്‍ സമ്മതിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സഭയും കോടതിയുമാണ്.
ഫ്രാങ്കോക്കെതിരെ നേരത്തെതന്നെ കക്ഷികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലവിലുണ്ട്. പല വൈദികരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. കന്യാസ്ത്രീകളെ വാഹനം കേടുവരുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയും പണം നല്‍കി വശത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കേസ് വേറെ നിലവിലുണ്ടുതാനും. പരാതിക്കാരായി നിരവധി കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ തന്നെ സമീപിച്ചതായി കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദസൂയയിലേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി മൊഴികള്‍ പൊലീസിന് കൈമാറുകയും ചാനലുകളില്‍ചെന്ന് ഫ്രാങ്കോക്കെതിരെ തെളിവുകളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തയാളാണ് മരിച്ച വൈദികന്‍. ഇദ്ദേഹത്തെ പദവിയില്‍നിന്ന് തരംതാഴ്ത്തുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായും നേരത്തെ വൈദികന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ ്‌വൈദികന്റെ മരണം സ്വാഭാവികമല്ലെന്ന സംശയം ബലപ്പെടുത്തുന്നത്. ഈ മരണം തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന കന്യാസ്ത്രീസംഘടന പറയുന്നത്. സംഭവം തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എന്നിട്ടും പഞ്ചാബ് പൊലീസിന് വൈദികന്റെ മരണ കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള സംശയവും ഉണ്ടാകാത്തതാണ് അത്ഭുതമുളവാക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയോളം കേരള ഹൈക്കോടതിക്കു മുന്നില്‍ സത്യഗ്രഹസമരം നടത്തിയ നാലു കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്, വൈദികന്റെ മരണത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ്. ഇനി ഫ്രാങ്കോ അറിയാതെ വൈദികനെ മറ്റാരെങ്കിലും അപായപ്പെടുത്തിയെന്നോ അഥവാ സ്വാഭാവികമായ മരണമാണെന്നോ ഏതായാലും സത്യാവസ്ഥ പുറത്തുവരികതന്നെ വേണം. സംഭവം നടന്നത് പഞ്ചാബിലായതിനാല്‍ മരണത്തെക്കുറിച്ച് കേരള പൊലീസിന് അന്വേഷണംനടത്താന്‍ പരിമിതിയുണ്ടെങ്കിലും സംഭവം ഫ്രാങ്കോ പീഡനക്കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ കേരള പൊലീസിന് കഴിയും. ഫ്രാങ്കോ കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. സംഘടനക്ക് നേതൃത്വം നല്‍കുന്ന കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അനുപമയും കന്യാസ്ത്രീയുടെ സഹോദരനായ വൈദികനും കുര്യാക്കോസിന്റെ മരണത്തില്‍ ഫ്രാങ്കോയുടെ പങ്കിനെക്കുറിച്ചുള്ള പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. ഇത് സഭയും വിശ്വാസികളും സര്‍ക്കാരും ഗൗരവമായി കണക്കിലെടുക്കണം. ഫ്രാങ്കോയുടെ സ്വാധീനത്തെക്കുറിച്ച് നേരത്തെതന്നെ വലിയ വിവരങ്ങള്‍ പുറത്തുവന്ന നിലക്ക് അദ്ദേഹത്തിനുമേല്‍ ഈ മരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പഴുതടച്ച അന്വേഷണം സഹായകമാകും. ഇതിന് ബന്ധപ്പെട്ടവരെല്ലാം സഹകരിക്കുകയാണ് വേണ്ടത്. നീതി പാലിക്കപ്പെടുക എന്നത് ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് വിലപ്പെട്ട സംഗതിയാണ്. നിയമം നടപ്പാക്കുക എന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തവും. പോപ്പ് ഫ്രാന്‍സിസിന്റെ കര്‍ക്കശനിലപാട് സഭയൊന്നടങ്കം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending