Connect with us

Video Stories

അഹംഭാവങ്ങളുടെ രാഷ്ട്രീയ സംസ്‌കാരം

Published

on

കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി 2016 മെയ് ഇരുപത്തഞ്ചിന് അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ മന്ത്രിസഭായോഗത്തില്‍ എടുത്ത ‘സുപ്രധാന തീരുമാന’മായിരുന്നു ദലിത് വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം പുതിയ സംഘത്തെ ഏല്‍പിച്ചുകൊണ്ടുള്ളത്. കേസില്‍ പൊലീസിന് ഗുരുതരമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്; പൊതുസമൂഹം അത് മനസ്സിലാക്കുന്നുവെന്നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം. മുന്‍ഗാമിയായ യു.ഡി.എഫ് സര്‍ക്കാരിനെയും പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെയും ഉന്നംവെച്ചുകൊണ്ടുള്ള വെടിയായിരുന്നു അതെങ്കില്‍ ആസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തതല്ലാതെ പ്രസ്തുത കേസില്‍ ഒരുവിധ കണ്ടെത്തലും നടത്താന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിനും കഴിഞ്ഞില്ല. പത്തു മാസത്തിനകം പത്തൊമ്പതില്‍ രണ്ടു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും ലൈംഗികാരോപണത്തിനുമായി പുറത്താക്കേണ്ടിവന്ന സര്‍ക്കാര്‍ നാളെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയെന്ന് അഭിമാനിക്കുന്നത് വളരെയധികം കൗതുകകരം തന്നെ.
ക്രമസമാധാനം എന്ന ജനാധിപത്യ സര്‍ക്കാരിന്റെ അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പോലും അമ്പേ പരാജയപ്പെട്ടതിന് ഇതുപോലെ പഴികേട്ട ഒരു സര്‍ക്കാര്‍ സംസ്ഥാനചരിത്രത്തിലിതുവരെ ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞ ന്യായവാദങ്ങളൊക്കെയും രാജ്യത്തെ ഉന്നത നീതിപീഠം അവജ്ഞയോടെ തള്ളിക്കളഞ്ഞത് കേരളീയര്‍ക്കാകെ നാണക്കേടായി. ഭരണത്തിലെ അവിഭാജ്യഘടകമായ ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് പാരമ്യത്തിലെത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ചീഫ് സെക്രട്ടറിക്ക് വരെ ഈ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവന്നു. പൊലീസ് തലപ്പത്ത് വിവാദ നായകരായ ലോക്‌നാഥ്‌ബെഹ്്‌റയെയും ടോമിന്‍ ജെ.തച്ചങ്കരിയെയും ശ്രീജിത്തിനെയും പ്രതിഷ്ഠിച്ചപ്പോള്‍ ബിജുപ്രഭാകറെ പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനപര്‍വമാണ് സഹിക്കേണ്ടിവരുന്നത്. വാളയാറിലെ ചെറ്റക്കൂരയില്‍ രണ്ടുപിഞ്ചു പെണ്‍കുട്ടികള്‍ രണ്ടു മാസത്തിനിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതും പ്രമുഖ നടിക്ക് കൊച്ചി മഹാനഗരത്തില്‍ ഗുണ്ടകളുടെ ലൈംഗിക ആക്രമണത്തിന് വിധേയയാകേണ്ടിവന്നതും എഞ്ചി. വിദ്യാര്‍ഥിയായ മകന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതിന് നടുറോഡില്‍ വീട്ടമ്മയെ പൊലീസ് വലിച്ചിഴച്ചതും മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കം ചുമത്തി അകാരണമായി തുറുങ്കിലടച്ചതും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതുമെല്ലാം കാലം മറയ്ക്കാത്ത വസ്തുതകളാണ്. കൊച്ചിയില്‍ യുവാക്കളെ ശിവസേനക്കാര്‍ കുറുവടികളുമായി കൈകാര്യം ചെയ്യുമ്പോള്‍ ഒത്താശ ചെയ്യുകയായിരുന്നു പിണറായിയുടെ പൊലീസ്. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലും കാസര്‍കോട്ട് റിയാസ് മൗലവിയും അതിദാരുണമായി നടുറോട്ടിലും പള്ളിക്കെട്ടിടത്തിലും വെച്ച് ഹിന്ദുത്വ ഭീകരരാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഈ സര്‍ക്കാരിന് കുലുക്കമേതുമുണ്ടായില്ല. താരതമ്യേന ശാന്തമായിരുന്ന 2016വരെയുള്ള അഞ്ചു വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ കൊലപാതക പരമ്പര തിരിച്ചുവന്നു. മൂന്നുതവണ മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍. തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് ഒറ്റുകൊടുക്കുകയാണ് സര്‍ക്കാരിലെ പ്രബല വിഭാഗം ചെയ്തത്. പൊലീസ്, നിയമം, പ്രസ്, മാധ്യമം, സാമ്പത്തികം എന്നുവേണ്ട മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പുകളുടെയും കാര്യത്തില്‍ പോലും ഉപദേശകരെ വെച്ചൊരു മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരാളുണ്ടാവില്ല. എന്നിട്ടും വിവാദങ്ങളുടെയും വീഴ്ചകളുടെയും കനല്‍കൂട്ടിലായി സര്‍ക്കാര്‍. ഇനിയുള്ള അഞ്ചു കൊല്ലവും വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞവര്‍ കേരള ചരിത്രത്തിലാദ്യമായി റേഷനിങ് സമ്പ്രദായം അട്ടിമറിച്ചു. അരിവില അമ്പതു രൂപയിലെത്തി. കൂട്ട പനി മരണങ്ങളുടെ ദിനങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. മാലിന്യക്കൂമ്പാരത്തിനിടയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റുപിടഞ്ഞുവീഴുന്ന കുടുംബങ്ങളുടെ രോദനം കഴിഞ്ഞ ദിവസവും നാം കേട്ടു. എയര്‍ കേരള പദ്ധതി കടലാസിലൊതുങ്ങി. ഇതാദ്യമായി പത്താംതരം പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ന്ന് പുതിയ പരീക്ഷ നടത്തേണ്ടിവന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയലേശമെന്യേ ജോലിചെയ്യാനുള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരെന്ന അപഖ്യാതിയും ഇതേ ഭരണകൂടത്തിനുതന്നെ. മൂന്നാറില്‍ കുടിയൊഴിപ്പിക്കാനായി ചെന്ന തന്റെ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സ്വന്തംവകുപ്പിലെ പൊലീസുദ്യോഗസ്ഥരെയും പരസ്യമായി ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയും പിണറായി വിജയനല്ലാതെ മറ്റാരുമില്ല. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായിരുന്നു വിജിലന്‍സ് ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടേതടക്കമുള്ള അര ഡസനോളം ഉത്തരവുകള്‍. മുന്‍മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ കൊട്ടിഘോഷിച്ച് നടത്തിയ അന്വേഷണങ്ങളാകെ തരിമ്പുപോലും തെളിവില്ലാതെ അവസാനിപ്പിച്ചാണ് ആ ഡയറക്ടര്‍ അവധിയെടുത്ത് സ്ഥലം വിട്ടത്. മുന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അച്ചടക്ക ലംഘനം നടത്തിയ ഡി.ജി.പിക്ക് നല്‍കിയ പട്ടുംവളയും തിരിച്ചെടുക്കേണ്ടിവന്നു സര്‍ക്കാരിന്. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ബൃഹത് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അതിനുവേണ്ടി രാപ്പകല്‍ ഓടിനടന്നൊരു മുഖ്യമന്ത്രിയും സര്‍ക്കാരുമായിരുന്നു കഴിഞ്ഞവര്‍ഷം വരെ സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇതിന്റെയെല്ലാം അട്ടിപ്പേറ് പേറാനാണ് ഇടതു സര്‍ക്കാരിന്റെ പാഴ്ശ്രമം. ഇതെല്ലാം കാര്യക്ഷമതാരാഹിത്യത്തിന്റെയും അഹന്തയുടെയും പിടിപ്പുകേടല്ലാതെ അഭിമാനമായി കാണുന്നവരെക്കുറിച്ച് മറ്റെന്തുപറയാനാണ്. തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ക്ക് ഓരോ വീഴ്ചകളിലും പാഠം പഠിക്കാതെ വീഴ്ചപറ്റിയെന്ന് പാര്‍ട്ടിയിലും നിയമസഭയിലും ആവര്‍ത്തിക്കാനേ നേരമുള്ളൂ. അപ്പോഴും പിണറായി വിജയനിലുടെയും എം.എം മണിയിലൂടെയും സി.പി.എം എം.എല്‍.എമാരിലുടെയും പുറത്താകുന്ന അഹന്തയുടെയും അഹംഭാവവും തന്നെയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending