Connect with us

Video Stories

പ്രബുദ്ധ കേരളവും തിരിച്ചുപോകുമോ

Published

on

തൊഴിലാളി വര്‍ഗത്തിന്റെ മുടിചൂടാമന്നന്മാരെന്നും സാമൂഹിക നീതിയുടെ അപ്പോസ്തലന്മാരെന്നുമൊക്കെ ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും കമ്യൂണിസ്റ്റുകാരില്‍നിന്ന് തീര്‍ത്തും പ്രതീക്ഷിച്ചതായില്ല എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിലോമകരമായ രണ്ടു സംഭവങ്ങള്‍. ഒന്ന് റവന്യൂഭൂമി ക്ഷേത്ര സമിതിക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് പ്രതിഷേധത്തിനിറങ്ങിയ ദലിത് അവകാശ പ്രവര്‍ത്തകരോടുള്ള ചിലരുടെ സമീപനത്തിന്റെ രൂപത്തിലായിരുന്നെങ്കില്‍, മറ്റേത് ഒരു കലാകാരനോട് മരണശേഷം കാട്ടിക്കൂട്ടിയ നിന്ദയുടെയും നന്ദികേടിന്റെയും രൂപത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. രണ്ടിലും തെളിഞ്ഞത് പണ്ടേ നാം തള്ളിക്കളഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ തിരിച്ചുവരവായിരുന്നു. അതിന് അരുനിന്നതാകട്ടെ പലരും പുരോഗമനപരമെന്ന് തെറ്റിദ്ധരിക്കപ്പെട്ട കമ്യൂണിസ്റ്റുകളുടെയും പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ദലിത് അവകാശങ്ങളോടുള്ള പുത്തന്‍ മനോഭാവമാണ്.
എറണാകുളം കോലഞ്ചേരി വടയമ്പാടിയില്‍ ഞായറാഴ്ച ദലിത് ആത്മാഭിമാന സംഗമത്തിനായി എത്തിയ നിരവധി ദലിത് പ്രവര്‍ത്തകരെയാണ് സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുകാട്ടി പൊലീസ് നരനായാട്ട് നടത്തിയതും അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചതും. ഇവരില്‍ പലരും സമരത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരുമായിരുന്നു. ഇവിടുത്തെ സംഘ്പരിവാറുകാരാണ് പൊലീസിനെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ പോലും സംഘ്പരിവാറുകാര്‍ ആക്രമിക്കുകയുണ്ടായി. വടയമ്പാടിയിലെ പൊതുമൈതാനം പതിറ്റാണ്ടുകളായി കോളനിയുടെ പരിസരത്തുള്ള ദലിത് കുടുംബങ്ങളടക്കമുള്ളവര്‍ ഉപയോഗിച്ചുവരുന്നതായിരുന്നു. പൊടുന്നനെയാണ് ഭജനമഠം ഭാരവാഹികള്‍ മതില്‍കെട്ടി മൈതാനം കൈക്കലാക്കിയതും സംഭവം ജാതിമതിലായി വിശേഷിപ്പിക്കപ്പെട്ടതും സമരത്തിന് വഴിവെച്ചതും. സമരത്തെതുടര്‍ന്ന് മതില്‍ പൊളിച്ചുനീക്കാന്‍ തയ്യാറായത് ശുഭ സൂചനയായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാകല്കടര്‍ ചര്‍ച്ചക്കു വിളിച്ച് ഒത്തുതീര്‍പ്പിലെത്തിച്ചതായും പറയുന്നു. എന്നാല്‍ ഞായറാഴ്ച ഇവിടെ ആത്മാഭിമാന സംഗമത്തിനെത്തിയവരെ ഹിന്ദു മുന്നണിക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരുപക്ഷം ചേര്‍ന്നുകൊണ്ട് ദലിത്‌സംഘടനാപ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മര്‍ദിച്ചതും മാധ്യമ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തതും പൊലീസിന്റെ തെറ്റായ നടപടിയായി. അക്രമം നടത്തിയവരെ ഒന്നു തൊടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നത് ദുരൂഹമാണ്. സ്ഥലത്തെ പ്രമുഖ കക്ഷിയായ സി.പി.എമ്മിനും വിരോധം ദലിത് സമരക്കാരോടായിരുന്നുവെന്നാണ് സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊതുജനത്തെ ബോധ്യപ്പെടുത്തിയത്. സി.പി.എമ്മും ഇടതുപക്ഷവും പറഞ്ഞുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും വര്‍ഗീയ വിരുദ്ധതയുമൊക്കെ എങ്ങനെ എറണാകുളത്ത് മാത്രം പോയ്മറഞ്ഞു.
കലാകാരനായ അശാന്തനുമായി ബന്ധപ്പെട്ട ദര്‍ബാള്‍ ഹാള്‍ സംഭവത്തില്‍ നാലാംദിവസം ഏതാനും പേരെ അറസ്റ്റ് ചെയ്‌തെങ്കിലും അത് പക്ഷേ ചടങ്ങു തീര്‍ക്കല്‍ മാത്രമായി. കഴിഞ്ഞ ബുധനാഴ്ചയാണ് വി.കെ മഹേഷ് എന്ന അശാന്തന്‍ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ദര്‍ബാള്‍ഹാള്‍ ഗാലറിയുടെ സമീപത്തേക്ക് അശാന്തന്റെ മൃതശരീരം എത്തിക്കാനാനുവദിക്കാത്തവിധം പ്രശ്‌നങ്ങളുണ്ടാക്കുകയും ഒടുവില്‍ ഗാലറിയുടെ വരാന്തയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ ഇടയായതും കേരളത്തിന്റെ കലാസാഹിത്യ പാരമ്പര്യത്തിനും പുരോഗമന ചിന്താഗതികള്‍ക്കും ഒട്ടും നിരക്കുന്നതായില്ല. മൃതശരീരം എത്തുമ്പോള്‍ സമീപത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ നടതുറന്നിരിക്കുകയായിരുന്നുവത്രെ. മൃതശരീരത്തിന്റെ സാന്നിധ്യം അശുദ്ധിക്കും ദൈവ കോപത്തിനും ഇടയാക്കുമെന്നായിരുന്നു ചിലരുടെ വാദമുഖങ്ങള്‍. ചരമവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള #ക്‌സ്‌ബോര്‍ഡ് കീറിയെറിയാനും പന്തല്‍ തകര്‍ക്കാനുംവരെ ഏതാനും പേര്‍ തയ്യാറായി. ആചാരാനുഷ്ഠാനങ്ങള്‍ ഏത് ആരാധാനാലയത്തിന്റേതായാലും പാലിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ അത് ഒരു മൃതശരീരത്തിനോടുള്ള വിവേചനമെന്ന് വരുന്നത് തികച്ചും അനഭിലഷണീയമാണെന്നേ വിശേഷിപ്പിക്കാനാകൂ. സത്യത്തില്‍ ഏതാനും ചിലരുടെ ഇംഗിതത്തിന് പൊലീസും ഭരണകൂടവും അരു നിന്നുകൊടുക്കുകയാണെന്നുവേണം കരുതാന്‍. ഇതേ ആര്‍ട്ട് ഗാലറിയില്‍ ഭിന്ന ലിംഗക്കാരുടെ ഒരു പരിപാടി നടത്തിയപ്പോഴും അവിടെ മല്‍സ്യമാംസാദികള്‍ വിളമ്പരുതെന്നും ഇവരില്‍ ചിലര്‍ ആജ്ഞാപിച്ചിരുന്നതായി പറയുന്നുണ്ട്. ഒരു ദലിതനായിപ്പോയതാണ് അശാന്തന്റെ മൃതശരീരത്തോട് ഈ നിന്ദയും നന്ദികേടും കാട്ടാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണം സത്യമെങ്കില്‍, അത്യന്തം ഗൗരവത്തോടെ മാത്രമേ കാണാനാകൂ.
മനുഷ്യനെ മനുഷ്യനായി കാണാതിരിക്കുകയും ഭിന്നങ്ങളായ ജാതി മതാചാരങ്ങളുടെ പേരില്‍ അവരെ വിഭജിച്ച് മാറ്റിനിര്‍ത്തുന്നതും അടിപ്പിക്കുന്നതുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ തുടരുന്നുവെന്നത് ചെറിയ വാര്‍ത്തയാവില്ല. ഈ പ്രവണത ഒരു നിലക്കും അനുവദിച്ചുകൂടാ. സമൂഹത്തിലെ ദുഷ്ട ശക്തികള്‍ ഇവ മുതലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യവും ഉത്തരവാദിത്തപ്പെട്ടവര്‍ മറന്നുപോകരുത്. അതനുവദിച്ചാല്‍ ഗുരുവും അയ്യങ്കാളിയും ദേശീയ പ്രസ്ഥാനക്കാരും മുസ്്‌ലിംകളും ദലിതുകളുമൊക്കെ ചേര്‍ന്ന് കെട്ടിപ്പൊക്കിയെടുത്ത കേരളത്തിന്റെ സ്വച്ഛസിംഹാസനം ഇടിഞ്ഞുവീഴും. ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഒരുനിലക്കും അതിന് ചൂട്ടുപിടിച്ചുകൊടുത്തുകൂടാ. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാട്ടാള നൃത്തം ചവിട്ടുന്ന പതിതകാലം. പക്ഷേ അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന വര്‍ഗീയത അഴിഞ്ഞാടുന്ന വിവിധ സംഭവങ്ങളിന്മേലുള്ള ഭരണകൂടത്തിന്റെ നിലപാടും നടപടികളും സന്ദേഹം ജനിപ്പിച്ചിരിക്കുന്നു. ഉച്ചനീചത്വങ്ങളുടെ മനുകാലത്തേക്ക് നാടിനെയാകെ റാഞ്ചിക്കൊണ്ടുപോകാനുള്ള ഏതു പരിശ്രമത്തെയും എല്ലാ ജനാധിപത്യ ശക്തികളും ഒരുമിച്ചുചെന്ന് അറബിക്കടലിലെറിയുകതന്നെ വേണം. അതോ കനയ്യയും രോഹിത് വെമുലയും ഉനയും ഭീമകൊരേഗാവും ബീഹാറില്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്ന മാഞ്ചിയും ഒന്നും ഇനിയും നമുക്ക് പാഠമാകുന്നില്ലെന്നുണ്ടോ. കോടികളുടെ കച്ചവട ഇടപാടുകളില്‍ മയങ്ങി മതി മറന്നിരിക്കുന്ന ആധുനിക ഇടതുമേലാളന്മാര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നുവന്നോ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending