Connect with us

Video Stories

പ്രബുദ്ധ കേരളവും തിരിച്ചുപോകുമോ

Published

on

തൊഴിലാളി വര്‍ഗത്തിന്റെ മുടിചൂടാമന്നന്മാരെന്നും സാമൂഹിക നീതിയുടെ അപ്പോസ്തലന്മാരെന്നുമൊക്കെ ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും കമ്യൂണിസ്റ്റുകാരില്‍നിന്ന് തീര്‍ത്തും പ്രതീക്ഷിച്ചതായില്ല എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിലോമകരമായ രണ്ടു സംഭവങ്ങള്‍. ഒന്ന് റവന്യൂഭൂമി ക്ഷേത്ര സമിതിക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് പ്രതിഷേധത്തിനിറങ്ങിയ ദലിത് അവകാശ പ്രവര്‍ത്തകരോടുള്ള ചിലരുടെ സമീപനത്തിന്റെ രൂപത്തിലായിരുന്നെങ്കില്‍, മറ്റേത് ഒരു കലാകാരനോട് മരണശേഷം കാട്ടിക്കൂട്ടിയ നിന്ദയുടെയും നന്ദികേടിന്റെയും രൂപത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. രണ്ടിലും തെളിഞ്ഞത് പണ്ടേ നാം തള്ളിക്കളഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ തിരിച്ചുവരവായിരുന്നു. അതിന് അരുനിന്നതാകട്ടെ പലരും പുരോഗമനപരമെന്ന് തെറ്റിദ്ധരിക്കപ്പെട്ട കമ്യൂണിസ്റ്റുകളുടെയും പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ദലിത് അവകാശങ്ങളോടുള്ള പുത്തന്‍ മനോഭാവമാണ്.
എറണാകുളം കോലഞ്ചേരി വടയമ്പാടിയില്‍ ഞായറാഴ്ച ദലിത് ആത്മാഭിമാന സംഗമത്തിനായി എത്തിയ നിരവധി ദലിത് പ്രവര്‍ത്തകരെയാണ് സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുകാട്ടി പൊലീസ് നരനായാട്ട് നടത്തിയതും അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചതും. ഇവരില്‍ പലരും സമരത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരുമായിരുന്നു. ഇവിടുത്തെ സംഘ്പരിവാറുകാരാണ് പൊലീസിനെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ പോലും സംഘ്പരിവാറുകാര്‍ ആക്രമിക്കുകയുണ്ടായി. വടയമ്പാടിയിലെ പൊതുമൈതാനം പതിറ്റാണ്ടുകളായി കോളനിയുടെ പരിസരത്തുള്ള ദലിത് കുടുംബങ്ങളടക്കമുള്ളവര്‍ ഉപയോഗിച്ചുവരുന്നതായിരുന്നു. പൊടുന്നനെയാണ് ഭജനമഠം ഭാരവാഹികള്‍ മതില്‍കെട്ടി മൈതാനം കൈക്കലാക്കിയതും സംഭവം ജാതിമതിലായി വിശേഷിപ്പിക്കപ്പെട്ടതും സമരത്തിന് വഴിവെച്ചതും. സമരത്തെതുടര്‍ന്ന് മതില്‍ പൊളിച്ചുനീക്കാന്‍ തയ്യാറായത് ശുഭ സൂചനയായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാകല്കടര്‍ ചര്‍ച്ചക്കു വിളിച്ച് ഒത്തുതീര്‍പ്പിലെത്തിച്ചതായും പറയുന്നു. എന്നാല്‍ ഞായറാഴ്ച ഇവിടെ ആത്മാഭിമാന സംഗമത്തിനെത്തിയവരെ ഹിന്ദു മുന്നണിക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരുപക്ഷം ചേര്‍ന്നുകൊണ്ട് ദലിത്‌സംഘടനാപ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മര്‍ദിച്ചതും മാധ്യമ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തതും പൊലീസിന്റെ തെറ്റായ നടപടിയായി. അക്രമം നടത്തിയവരെ ഒന്നു തൊടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നത് ദുരൂഹമാണ്. സ്ഥലത്തെ പ്രമുഖ കക്ഷിയായ സി.പി.എമ്മിനും വിരോധം ദലിത് സമരക്കാരോടായിരുന്നുവെന്നാണ് സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊതുജനത്തെ ബോധ്യപ്പെടുത്തിയത്. സി.പി.എമ്മും ഇടതുപക്ഷവും പറഞ്ഞുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും വര്‍ഗീയ വിരുദ്ധതയുമൊക്കെ എങ്ങനെ എറണാകുളത്ത് മാത്രം പോയ്മറഞ്ഞു.
കലാകാരനായ അശാന്തനുമായി ബന്ധപ്പെട്ട ദര്‍ബാള്‍ ഹാള്‍ സംഭവത്തില്‍ നാലാംദിവസം ഏതാനും പേരെ അറസ്റ്റ് ചെയ്‌തെങ്കിലും അത് പക്ഷേ ചടങ്ങു തീര്‍ക്കല്‍ മാത്രമായി. കഴിഞ്ഞ ബുധനാഴ്ചയാണ് വി.കെ മഹേഷ് എന്ന അശാന്തന്‍ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ദര്‍ബാള്‍ഹാള്‍ ഗാലറിയുടെ സമീപത്തേക്ക് അശാന്തന്റെ മൃതശരീരം എത്തിക്കാനാനുവദിക്കാത്തവിധം പ്രശ്‌നങ്ങളുണ്ടാക്കുകയും ഒടുവില്‍ ഗാലറിയുടെ വരാന്തയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ ഇടയായതും കേരളത്തിന്റെ കലാസാഹിത്യ പാരമ്പര്യത്തിനും പുരോഗമന ചിന്താഗതികള്‍ക്കും ഒട്ടും നിരക്കുന്നതായില്ല. മൃതശരീരം എത്തുമ്പോള്‍ സമീപത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ നടതുറന്നിരിക്കുകയായിരുന്നുവത്രെ. മൃതശരീരത്തിന്റെ സാന്നിധ്യം അശുദ്ധിക്കും ദൈവ കോപത്തിനും ഇടയാക്കുമെന്നായിരുന്നു ചിലരുടെ വാദമുഖങ്ങള്‍. ചരമവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള #ക്‌സ്‌ബോര്‍ഡ് കീറിയെറിയാനും പന്തല്‍ തകര്‍ക്കാനുംവരെ ഏതാനും പേര്‍ തയ്യാറായി. ആചാരാനുഷ്ഠാനങ്ങള്‍ ഏത് ആരാധാനാലയത്തിന്റേതായാലും പാലിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ അത് ഒരു മൃതശരീരത്തിനോടുള്ള വിവേചനമെന്ന് വരുന്നത് തികച്ചും അനഭിലഷണീയമാണെന്നേ വിശേഷിപ്പിക്കാനാകൂ. സത്യത്തില്‍ ഏതാനും ചിലരുടെ ഇംഗിതത്തിന് പൊലീസും ഭരണകൂടവും അരു നിന്നുകൊടുക്കുകയാണെന്നുവേണം കരുതാന്‍. ഇതേ ആര്‍ട്ട് ഗാലറിയില്‍ ഭിന്ന ലിംഗക്കാരുടെ ഒരു പരിപാടി നടത്തിയപ്പോഴും അവിടെ മല്‍സ്യമാംസാദികള്‍ വിളമ്പരുതെന്നും ഇവരില്‍ ചിലര്‍ ആജ്ഞാപിച്ചിരുന്നതായി പറയുന്നുണ്ട്. ഒരു ദലിതനായിപ്പോയതാണ് അശാന്തന്റെ മൃതശരീരത്തോട് ഈ നിന്ദയും നന്ദികേടും കാട്ടാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണം സത്യമെങ്കില്‍, അത്യന്തം ഗൗരവത്തോടെ മാത്രമേ കാണാനാകൂ.
മനുഷ്യനെ മനുഷ്യനായി കാണാതിരിക്കുകയും ഭിന്നങ്ങളായ ജാതി മതാചാരങ്ങളുടെ പേരില്‍ അവരെ വിഭജിച്ച് മാറ്റിനിര്‍ത്തുന്നതും അടിപ്പിക്കുന്നതുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ തുടരുന്നുവെന്നത് ചെറിയ വാര്‍ത്തയാവില്ല. ഈ പ്രവണത ഒരു നിലക്കും അനുവദിച്ചുകൂടാ. സമൂഹത്തിലെ ദുഷ്ട ശക്തികള്‍ ഇവ മുതലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യവും ഉത്തരവാദിത്തപ്പെട്ടവര്‍ മറന്നുപോകരുത്. അതനുവദിച്ചാല്‍ ഗുരുവും അയ്യങ്കാളിയും ദേശീയ പ്രസ്ഥാനക്കാരും മുസ്്‌ലിംകളും ദലിതുകളുമൊക്കെ ചേര്‍ന്ന് കെട്ടിപ്പൊക്കിയെടുത്ത കേരളത്തിന്റെ സ്വച്ഛസിംഹാസനം ഇടിഞ്ഞുവീഴും. ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഒരുനിലക്കും അതിന് ചൂട്ടുപിടിച്ചുകൊടുത്തുകൂടാ. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാട്ടാള നൃത്തം ചവിട്ടുന്ന പതിതകാലം. പക്ഷേ അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന വര്‍ഗീയത അഴിഞ്ഞാടുന്ന വിവിധ സംഭവങ്ങളിന്മേലുള്ള ഭരണകൂടത്തിന്റെ നിലപാടും നടപടികളും സന്ദേഹം ജനിപ്പിച്ചിരിക്കുന്നു. ഉച്ചനീചത്വങ്ങളുടെ മനുകാലത്തേക്ക് നാടിനെയാകെ റാഞ്ചിക്കൊണ്ടുപോകാനുള്ള ഏതു പരിശ്രമത്തെയും എല്ലാ ജനാധിപത്യ ശക്തികളും ഒരുമിച്ചുചെന്ന് അറബിക്കടലിലെറിയുകതന്നെ വേണം. അതോ കനയ്യയും രോഹിത് വെമുലയും ഉനയും ഭീമകൊരേഗാവും ബീഹാറില്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്ന മാഞ്ചിയും ഒന്നും ഇനിയും നമുക്ക് പാഠമാകുന്നില്ലെന്നുണ്ടോ. കോടികളുടെ കച്ചവട ഇടപാടുകളില്‍ മയങ്ങി മതി മറന്നിരിക്കുന്ന ആധുനിക ഇടതുമേലാളന്മാര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നുവന്നോ?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending