Connect with us

Video Stories

ഓണ്‍ലൈനില്‍ തുറക്കണം നിക്ഷേപ ഏകജാലകം

Published

on

കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്‍ ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാക്കാനുള്ള സംയോജിത സംവിധാനമായ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് നിയമസഭ പാസാക്കി ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ട് 11 മാസമായെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല.
ആക്ടിനായി നിലവിലുള്ള പത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കില്‍ 30 ദിവസത്തിനകം നിക്ഷേപ സംരംഭക പദ്ധതിക്ക് പഞ്ചായത്ത് അനുമതി നല്‍കണം. അതിനകം അറിയിപ്പു കിട്ടിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥ ആക്ടിലുണ്ടെങ്കിലും പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ പണം മുടക്കാന്‍ നിക്ഷേപകര്‍ ധൈര്യപ്പെടാത്ത സാഹചര്യമാണുള്ളത്.
കേരളം എന്തുകൊണ്ടു വ്യവസായ നിക്ഷേപത്തില്‍ പിന്നാക്കമായെന്ന പഴയ ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സമഗ്ര പദ്ധതികളും ആസൂത്രണങ്ങളുമാണ് ഇന്നു കാണുന്ന രീതിയില്‍ സംസ്ഥാനത്തെ വളര്‍ച്ചയിലെത്തിച്ചത്. വിദേശ സ്വദേശ നിക്ഷേപത്തിലൂടെ ഫലപ്രദമായി സംരംഭങ്ങള്‍ സാധ്യമാണെന്ന് സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളിലൂടെ രാജ്യത്തിന് കാണിച്ചുതന്ന ചിത്രങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അന്നത്തെ ദീര്‍ഘ വീക്ഷണപദ്ധതികളുടെ ബാക്കി പത്രമാണ് ഇന്നുള്ള വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയും. പുതിയ സര്‍ക്കാര്‍ വ്യവസായ മേഖലയോട് അനുഭാവ നയമല്ല കാണിക്കുന്നത് എന്നതിന്റെ തെളിവാണ് കേരളത്തിലെ ഈ മേഖല നേരിടുന്ന പ്രതിസന്ധി. വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമെതിരെ സമരം നയിച്ചിരുന്ന വിഭാഗം അതേ നിഷേധ സമീപനമാണ് നിക്ഷേപകരോടും കാണിക്കുന്നത്. സ്ഥലലഭ്യത, സംരംഭത്തിനുള്ള അനുമതി തുടങ്ങിയവ നൂലാമാലകളില്‍ പെട്ട് വൈകുന്നതടക്കമുള്ള സാഹചര്യങ്ങള്‍ പൂര്‍വാധികം ശക്തിയായി തുടരുമ്പോള്‍ മാറിയ സാഹചര്യങ്ങളും സംവിധാനങ്ങളും അവഗണിക്കപ്പെടുകയാണ്.
വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം ഇത്രകാലമായിട്ടും ഫലപ്രദമായിട്ടില്ല എന്നത് ആ മേഖലയിലെ നേട്ടത്തെ പിന്നോട്ടടടിപ്പിക്കുന്നതാണ്. ഒട്ടേറെ അനുമതികള്‍ക്കു പുറമെ ലൈസന്‍സ് പുതുക്കാന്‍ ഓരോവര്‍ഷവും ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വേണം. പഞ്ചായത്തില്‍ ചെല്ലുമ്പോള്‍ കെട്ടിടനമ്പറും മറ്റും കിട്ടാനുള്ള പ്രയാസവും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള കാലതാമസവുമൊക്കെ കേരളത്തില്‍ എത്രയോ നിക്ഷേപകരുടെ മനംമടുപ്പിച്ചിട്ടുണ്ട്.
നിക്ഷേപകരോടുള്ള നിഷേധാത്മക സമീപനം മൂലം കേരളം വേള്‍ഡ് ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ശ്രേണിയില്‍ 21ാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണം ഈ രീതിയിലുള്ള കാലതാമസമാണ്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയിലും ഗുജറാത്തിലും മറ്റും നിക്ഷേപകര്‍ അപേക്ഷ നല്‍കിയാല്‍ ഒട്ടുംവൈകാതെ എല്ലാ അനുമതികളും ലഭിക്കുന്ന രീതിയുണ്ട്. പുതിയ സംരംഭങ്ങള്‍ക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ കേരളത്തിലും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകള്‍ വന്നെങ്കിലും നിക്ഷേപസൗഹൃദമായിട്ടില്ല. ഓരോവകുപ്പിലും കയറിയിറങ്ങി അപേക്ഷ നല്‍കുന്നതും താമസമുണ്ടാകുന്നതും ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും കെട്ടുപാടുകള്‍ നീങ്ങുന്നില്ല.
നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതും സൗകര്യമൊരുക്കുന്നതും ഉദ്ദേശിച്ചതിലും അധികം നേട്ടമാണ് തിരിച്ചുനല്‍കുകയെന്നതിന് മറ്റു സംസ്ഥാനങ്ങള്‍ മാതൃകകളാണ്. ഓണ്‍ലൈന്‍ സങ്കേതങ്ങളിലൂടെ അനുമതിയൊരുക്കുന്നത് കാലതാമസം ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് പ്രോല്‍സാഹനമാവാനും കഴിയുമെന്ന് നിരവധി ശുപാര്‍ശകളില്‍ ചൂണ്ടിക്കാട്ടിയതാണ്. ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയെന്നും ഉടന്‍ നിലവില്‍ വരുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്‍വെസ്റ്റ്‌മെന്റ് കഌയറന്‍സ് ബോര്‍ഡ് വഴി ലഭിക്കുന്ന അപേക്ഷകള്‍ക്ക് കാലതാമസം കൂടാതെ അനുമതികള്‍ നല്‍കുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുകയാണ് ആവശ്യം.
വ്യവസായ സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി പതിനഞ്ച് ദിവസത്തിനകം അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി മറുപടി നല്‍കിയില്ലെങ്കില്‍ കല്പിതാനുമതി നല്‍കിയതായി കണക്കാക്കി സംരംഭത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നാണ് ചട്ടം. വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, മുന്‍സിപാലിറ്റി ആക്ട് അടക്കമുള്ള ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് ചട്ടം രൂപീകരിച്ചത്. പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കുന്നതിന് മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുകയും സംരംഭകന് തെറ്റുതിരുത്താന്‍ സമയം നല്‍കുകയും വേണം. ആസ്പത്രി, ലാബോറട്ടറി, പാരാമെഡിക്കല്‍, ക്ലിനിക്ക് തുടങ്ങിയവയ്ക്ക് മാത്രം ഡി എം ഒ ക്ലിയറന്‍സ് മതി. മറ്റ് വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമില്ല. സംരംഭകരെ വിശ്വാസത്തിലെടുത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിഗണന നല്‍കേണ്ടത്. കെട്ടിടാനുമതി, പാരിസ്ഥിതികാനുമതി വൈദ്യുതി, വെള്ളം, തുടങ്ങിയവ ലഭിക്കുന്നതിനുള്ള കാലതാമസം, കയറ്റിറക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ അപേക്ഷകന് മാത്രം ഒരു പരിഗണനയും വകുപ്പുകള്‍ നല്‍കിയില്ല.
ലോകബാങ്കും വ്യവസായ പ്രോല്‍സാഹന, നയരൂപീകരണ മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ എന്ന നിക്ഷേപസൗഹൃദ മാനദണ്ഡങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ കേരളത്തിന് വ്യവസായ വളര്‍ച്ചാ രംഗത്ത് ഉന്നത സ്ഥാനം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. നിക്ഷേപകര്‍ക്കു തടസ്സം നില്‍ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തുകളഞ്ഞാണ് ചൈന 30 വര്‍ഷംകൊണ്ടു വന്‍ സാമ്പത്തിക ശക്തിയായി മാറിയത്. വ്യവസായമായാലും സേവനമേഖലയായാലും കാര്യങ്ങള്‍ എളുപ്പം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകം. അതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പദ്ധതികളൊന്നും ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന ഉറപ്പാണ് നിക്ഷേപകര്‍ക്കു വേണ്ടത്. അതിനുള്ള നടപടികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending