Connect with us

Culture

പെണ്‍കുട്ടികളെ അടിമയാക്കി പീഡിപ്പിച്ച വ്യാജ പൂജാരി പിടിയില്‍

Published

on

തൃക്കാക്കര: ഫ്‌ളാറ്റില്‍ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണ (30) നാണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്തു പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ താമസിച്ചു വരുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയിരുന്ന സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞു കോട്ടയം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പെണ്‍കുട്ടികളോടൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ പൂജാരിയാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്ലാസ്ടു മാത്രം യോഗ്യതയുള്ള ഇയാള്‍ അമേരിക്കയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നു പറഞ്ഞാണു ഫ്‌ളാറ്റ് വാടകക്കെടുത്തത്. ഇയാള്‍ തന്നെ ഇന്റര്‍വ്യു നടത്തി എം.ബി.എ. ബി.ടെക് മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളെ കാക്കനാട് വ്യവസായമേഖലക്കു സമീപം പുതിയ കമ്പനി തുടങ്ങാനെന്ന വ്യാജേന ഈ ഫ്‌ളാറ്റില്‍ എത്തിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ ഇന്റര്‍വ്യു നടത്തി എടുത്തിരുന്നു. ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ തനിക്ക് ദിവ്യതം ഉണ്ടെന്നും കല്‍ക്കിയുടെ അവതരാമാണ് താനെന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. കൂടാതെ ഇതില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പത്താം ക്ലാസ് മാത്രമുള്ള ഇയാളുടെ പരിചയക്കാരനെ കൊണ്ടു വിവാഹം നടത്തി. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഈ ഫ്‌ളാറ്റില്‍ തന്നെ വരുത്തി താമസിപ്പിക്കുകയും ചെയ്തു. അതിനിടെ സഹോദരന്റെ ഭാര്യയോടു തനിക്ക് വിധവ യോഗമുണ്ടെന്നും ഭര്‍ത്താവിന് അപകീര്‍ത്തി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു അതിനു വേണ്ടി ഒരു പൂജ ചെയ്യണമെന്നും പറഞ്ഞു അതിന് വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുക കൈപ്പറ്റിയശേഷം കഴിഞ്ഞ ഫെബ്രുവരി 28ന് ഹോമത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓരോരുത്തരായി കുളിമുറിയില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം വിധവ യോഗം ഉണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെ കുളിമുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടികളുടെ ഈ പരാതിയിന്മേലാണ്ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇയാളുടെ സ്വദേശമായ തൃശ്ശൂരില്‍ ഒരു ഭാര്യ നിലനില്‍ക്കെ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവതിയെ ഇയാള്‍ ഭാര്യയാക്കുകയും ഇവരെ കാക്കനാട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. ഫ്‌ളാറ്റ് ബിസിനസ്സാണ് തനിക്കെന്ന പറഞ്ഞു ഈ ഭാര്യയെ വിശ്വസിപ്പിച്ചു. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ മാറ്റൊരു കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വശീകരിച്ച പെണ്‍കുട്ടികളെ കൊണ്ടു പലകാര്യങ്ങള്‍ പറയിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണപണയം വച്ചും വന്‍ തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ചു പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ ഇയാള്‍ ഉല്ലാസയാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പണമായി പെണ്‍കുട്ടികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈപ്പറ്റിയിണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ അറസ്റ്റു ചെയ്ത ഫ്‌ളാറ്റില്‍ നിന്നും ഒരു ഡെമ്മി പിസ്റ്റല്‍, ഇരുതല മൂര്‍ച്ചയുള്ള ആധുനിക കത്തി, നെഞ്ചക്ക്, ലാപ് ടോപ്പ്, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍, റെഡിമെയ്ഡ് ഹോമകുണ്ടം ഉള്‍പ്പെടെ അനേകം പൂജ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമംഗലം, വാടനപ്പള്ളി എന്നി പൊലീസ് സ്‌റ്റേഷനുകളില്‍ വീസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടെ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കൊന്നും പരാതികള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അവര്‍ സാധരണ മാനസികാവസ്ഥയില്‍ അല്ലെന്നും കൗണ്‍സിലിങ് ചികിത്സ കൊണ്ടു മാത്രമേ അവരെ നോര്‍മല്‍ അവസ്ഥയിലേക്കു എത്തിക്കാന്‍ കഴിയുവെന്നും പൊലീസ് പറയുന്നു.
തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബെനോയ് ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധമണി, സബ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, വനിത എസ്.ഐ. ട്രീസ തുടങ്ങിയവരും മറ്റു പോലീസുകാരം ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending