Connect with us

Culture

ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍

Published

on

ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഹാദിയയെ പിതാവിന്റെ സംരക്ഷണ തടങ്കലില്‍ നിന്ന് മോചിപ്പിച്ചതിന്റെ ആശ്വാസമാണ് മിക്ക ട്വീറ്റുകളിലും തെളിഞ്ഞു നിന്നത്. മാധ്യമ പ്രവര്‍ത്തകരായ റാണാ അയ്യൂബ്, ഉത്കര്‍ഷ് ആനന്ദ്, ശ്രുതിസാഗര്‍ യമുനന്‍, സ്വാതി ചതുര്‍വേദി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രുചി ഗുപ്ത, സി.പി.ഐ (എം.എല്‍) പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ഷഹ്‌സാദ് പൂനാവാല തുടങ്ങി ആയിരക്കണക്കിനാളുകളാണ് ‘ഹാദിയ’ ഹാഷ് ടാഗില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

സ്വന്തം കുടുംബത്തിന്റെയും ഭരണകൂടത്തിന്റെയും എന്‍.ഐ.യുടെയും വലതുപക്ഷത്തിന്റെയും തീവ്രദേശീയ വാര്‍ത്താ ചാനലുകളുടെയും സമ്മര്‍ദം അതിജീവിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന ഹാദിയ ധീര വനിതയാണെന്ന് ‘ഗുജറാത്ത് ഫയല്‍സി’ന്റെ രചയിതാവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയുമായ റാണ അയ്യൂബ് കുറിച്ചു.

ഹാദിയയില്‍ തെറ്റായ വിശ്വാസം കുത്തിവെച്ചതാണെന്ന സംഘപരിവാര്‍ വാദത്തെ എന്‍.എസ്.യുവിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രുചി ഗുപ്ത പരിഹസിച്ചു. മാനസിക സ്വാധീനം മുതിര്‍ന്ന പൗരന്റെ മൗലികാവകാശം കവരാനുള്ളതാണെന്ന യുക്തി ‘ഭക്തര്‍’ക്കും ബാധകമാണോ എന്ന് രുചി ഗുപ്ത ചോദിച്ചു.

മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പ് കുത്തിവെക്കപ്പെട്ട സംഘ് പരിവാര്‍ അണികളെ ‘മോചിപ്പിക്കാന്‍’ കോടതി ഇടപെടണമെന്ന് എന്‍.ഡി.ടി.വി കോളമിസ്റ്റ് സ്വാതി ചതുര്‍വേദി പരിഹസിച്ചു.

ഹാദിയയെ കോളേജ് ഡീനിന്റെ സംരക്ഷണയില്‍ വിടാനുള്ള കോടതി തീരുമാനം കവിതാ കൃഷ്ണന്‍ ചോദ്യം ചെയ്തു. ഭര്‍ത്താവ് ഭാര്യയുടെ ചുമതലക്കാരന്‍ അല്ലെന്നു വ്യക്തമാക്കിയ കോടതി, ഡീന്‍ വിദ്യാര്‍ത്ഥിയുടെ ചുമതലക്കാരനാണെന്ന് കരുതുന്നത് എന്തുകൊണ്ടെന്നായിരുന്നു കവിതയുടെ ചോദ്യം.

മുതിര്‍ന്ന ഒരാള്‍ക്ക് രക്ഷിതാവിനെ നിയോഗിക്കാന്‍ കോടതിക്ക് അവകാശമുണ്ടോ എന്നാണ് സംരംഭകനും കോളമിസ്റ്റുമായ തഹ്‌സീന്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, അശോകന്റെ പിടിയില്‍ നിന്ന് ഹാദിയയെ കോടതി മോചിപ്പിച്ച വാര്‍ത്ത സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ഈ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ അധിക്ഷേപിക്കാനാണ് സംഘ് പരിവാര്‍ അനുകൂലികള്‍ മുതിര്‍ന്നത്. ന്യൂനപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പേരുകേട്ട മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല, ഹാദിയ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ രീതിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

കേരളത്തില്‍ 89 ലവ് ജിഹാദ് കേസുകളുണ്ടെന്നും അതില്‍ ഹാദിയ കേസ് മാത്രമാണ് എന്‍.ഐ.എ അന്വേഷിച്ചത് എന്നുമായിരുന്നു മറ്റൊരു സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തകന്‍ അന്‍ഷുല്‍ സക്‌സേനയുടെ ട്വീറ്റ്‌

ഹാദിയയുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയ ട്വീറ്റുകള്‍:

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending