Video Stories
ഐ.എസ്.എല്‍; ആര്‍ക്കും മുന്തൂക്കമില്ലാതെ പോയിന്റ് പട്ടിക

അഷ്റഫ് തൈവളപ്പ്
കൊച്ചി:ഐ.എസ്.എലില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും അപ്രമാദിത്യമില്ല. മിക്ക ടീമുകളും ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെമിസാധ്യതകള്‍ തീര്‍ത്തും പ്രവചനാതീതമായി. ആറു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഏറ്റവും താഴെയുള്ള എഫ്.സി ഗോവക്ക് പോലും ടേബിളില്‍ മുന്നില്‍ കയറാന്‍ ഇനിയും സാധ്യതകളേറെയുണ്ട്. ഇന്ന് ഡല്‍ഹി-പൂനെ മത്സരം അവസാനിക്കുന്നതോടെ ചെന്നൈയിന് ഒഴികെ ഏഴു ടീമുകള്‍ ആറാം റൗണ്ട് പിന്നിടും. ചെന്നൈയിന് എഫ്.സിക്ക് 29ന് ബ്ലാസ്റ്റേഴ്സിനെതിരെയാണ് ആറാം മത്സരം. പ്രാഥമിക റൗണ്ടില്‍ 14 മത്സരങ്ങളാണ് ഓരോ ടീമിനുമുള്ളത്.
ബുധനാഴ്ച്ച വരെയുള്ള മത്സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ സിറ്റി എഫ്.സിയാണ് 11 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയും. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം 10 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ കൊല്‍ക്കത്തക്ക് ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള അത്ലറ്റികോ കൊല്‍ക്കത്തക്കാണ് മൂന്നാം സ്ഥാനം. തുല്യ പോയിന്റാണെങ്കിലും (8) ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ചെന്നൈയിന് എഫ്.സിയാണ് നാലാം സ്ഥാനത്ത്. ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയുമായി അഞ്ചാം സ്ഥാനത്താണ് കേരളം.
ഗോള്‍ഡന്‍ ബോളിനായുള്ള പ്രയാണത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോയാണ് നാലു ഗോളുമായി മുന്നില്‍. ഡല്‍ഹി താരം മാര്‍സെലോ പെരേരയുടെ അക്കൗണ്ടില്‍ മൂന്നു ഗോളുകളുണ്ട്. ഏഴു താരങ്ങളാണ് രണ്ടു ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. എതിര് താരങ്ങളില്‍ നിന്നും പന്ത് തട്ടിയെടുക്കുന്ന കാര്യത്തില്‍ (ടാക്ക്ളിങ്) മുംബൈയുടെ റൊമാനിയന്‍ താരം ലൂസിയന്‍ ഗോയനാണ് നമ്പര്‍ വണ്‍. 28 തവണ താരം ഈ ലക്ഷ്യം നിറവേറ്റി. പൂനെയുടെ മാര്‍ക്വി താരം മുഹമ്മദ് സിസോക്കൊയാണ് രണ്ടാം സ്ഥാനത്ത് (24 തവണ). 18 ടാക്ലിങുമായി ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന് അഞ്ചാം സ്ഥാനത്തുണ്ട്.
നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരത്തിനായുള്ള പോരാട്ടത്തില്‍ ഏറെ മുന്നിലാണ്. വലയിലേക്കുള്ള 27 ഷോട്ടുകളാണ് സുബ്രതോ തടഞ്ഞിട്ടത്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ താരം ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി താരം ടി.പി രഹനേഷിന് ഇത്തവണ ഒരു മത്സരത്തിലും കളത്തിലിറങ്ങാനായില്ല. പരിക്കും താരത്തെ വലക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ദേബ്ജിത് മജുംദാറിന്റെ അക്കൗണ്ടില്‍ 18 ക്ലീന്‍ ഷീറ്റുകളുണ്ട്.
മുംബൈയും ഡല്‍ഹിയും ചെന്നൈയിനുമാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം (7). കുറഞ്ഞ ഗോളുകള്‍ നേടിയ ടീമുകളെന്ന മോശം റെക്കോഡ് ബ്ലാസ്റ്റേഴ്സ് ഗോവക്കും പൂനെക്കുമൊപ്പം പങ്കിടുന്നു. നാലു തവണ മാത്രമാണ് മൂന്നു ടീമുകള്‍ക്കും എതിര്‍വല ചലിപ്പിക്കാനായത്. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും കേരളം ഏറെ പിറകിലാണ്. ഗോവ തന്നെയാണ് കൂടുതല്‍ ഗോള്‍ വഴങ്ങിയത് (9). നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഗോളുകള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്.
kerala
അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്കിയാല് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.
നിയമസഭ ബില്ലിന് അംഗീകാരം നല്കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.
അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി നല്കി.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala17 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
‘പൊലീസുകാര്‍ പിന്നെ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി