Connect with us

Video Stories

ഐ.എസ്.എല്‍; ആര്‍ക്കും മുന്‍തൂക്കമില്ലാതെ പോയിന്റ് പട്ടിക

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി:ഐ.എസ്.എലില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും അപ്രമാദിത്യമില്ല. മിക്ക ടീമുകളും ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെമിസാധ്യതകള്‍ തീര്‍ത്തും പ്രവചനാതീതമായി. ആറു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഏറ്റവും താഴെയുള്ള എഫ്.സി ഗോവക്ക് പോലും ടേബിളില്‍ മുന്നില്‍ കയറാന്‍ ഇനിയും സാധ്യതകളേറെയുണ്ട്. ഇന്ന് ഡല്‍ഹി-പൂനെ മത്സരം അവസാനിക്കുന്നതോടെ ചെന്നൈയിന്‍ ഒഴികെ ഏഴു ടീമുകള്‍ ആറാം റൗണ്ട് പിന്നിടും. ചെന്നൈയിന്‍ എഫ്.സിക്ക് 29ന് ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ആറാം മത്സരം. പ്രാഥമിക റൗണ്ടില്‍ 14 മത്സരങ്ങളാണ് ഓരോ ടീമിനുമുള്ളത്.

ബുധനാഴ്ച്ച വരെയുള്ള മത്സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ സിറ്റി എഫ്.സിയാണ് 11 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയും. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം 10 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്ക് ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്കാണ് മൂന്നാം സ്ഥാനം. തുല്യ പോയിന്റാണെങ്കിലും (8) ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ചെന്നൈയിന്‍ എഫ്.സിയാണ് നാലാം സ്ഥാനത്ത്. ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയുമായി അഞ്ചാം സ്ഥാനത്താണ് കേരളം.
ഗോള്‍ഡന്‍ ബോളിനായുള്ള പ്രയാണത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോയാണ് നാലു ഗോളുമായി മുന്നില്‍. ഡല്‍ഹി താരം മാര്‍സെലോ പെരേരയുടെ അക്കൗണ്ടില്‍ മൂന്നു ഗോളുകളുണ്ട്. ഏഴു താരങ്ങളാണ് രണ്ടു ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. എതിര്‍ താരങ്ങളില്‍ നിന്നും പന്ത് തട്ടിയെടുക്കുന്ന കാര്യത്തില്‍ (ടാക്ക്‌ളിങ്) മുംബൈയുടെ റൊമാനിയന്‍ താരം ലൂസിയന്‍ ഗോയനാണ് നമ്പര്‍ വണ്‍. 28 തവണ താരം ഈ ലക്ഷ്യം നിറവേറ്റി. പൂനെയുടെ മാര്‍ക്വി താരം മുഹമ്മദ് സിസോക്കൊയാണ് രണ്ടാം സ്ഥാനത്ത് (24 തവണ). 18 ടാക്ലിങുമായി ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഏറെ മുന്നിലാണ്. വലയിലേക്കുള്ള 27 ഷോട്ടുകളാണ് സുബ്രതോ തടഞ്ഞിട്ടത്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ താരം ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി താരം ടി.പി രഹനേഷിന് ഇത്തവണ ഒരു മത്സരത്തിലും കളത്തിലിറങ്ങാനായില്ല. പരിക്കും താരത്തെ വലക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ദേബ്ജിത് മജുംദാറിന്റെ അക്കൗണ്ടില്‍ 18 ക്ലീന്‍ ഷീറ്റുകളുണ്ട്.
മുംബൈയും ഡല്‍ഹിയും ചെന്നൈയിനുമാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം (7). കുറഞ്ഞ ഗോളുകള്‍ നേടിയ ടീമുകളെന്ന മോശം റെക്കോഡ് ബ്ലാസ്റ്റേഴ്‌സ് ഗോവക്കും പൂനെക്കുമൊപ്പം പങ്കിടുന്നു. നാലു തവണ മാത്രമാണ് മൂന്നു ടീമുകള്‍ക്കും എതിര്‍വല ചലിപ്പിക്കാനായത്. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും കേരളം ഏറെ പിറകിലാണ്. ഗോവ തന്നെയാണ് കൂടുതല്‍ ഗോള്‍ വഴങ്ങിയത് (9). നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഗോളുകള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending