Connect with us

Video Stories

അടിക്കാന്‍ ഡല്‍ഹി; തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

Published

on

ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഡല്‍ഹിയിലാണ് പരീക്ഷണം. എതിരാളികള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ (10) ടീമെന്ന ഖ്യാതിയുള്ള ഡല്‍ഹി ഡൈനാമോസ്. രണ്ടു വിജയങ്ങള്‍ അക്കൗണ്ടിലുണ്ടെങ്കിലും സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ആ ചരിത്രം മായ്ക്കാന്‍ ഡല്‍ഹിക്ക് ചെറിയ ശ്രമങ്ങളൊന്നും മതിയാവില്ല, ബ്ലാസ്‌റ്റേഴ്‌സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തന്നെ കാരണം.

ലീഗില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളില്ല സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ നാലാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മികച്ച ഗോള്‍ മാര്‍ജ്ജിനില്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഡല്‍ഹിക്ക് മുന്നിലെത്താന്‍ ജയം മാത്രം മതി. ഏഴു മത്സരങ്ങള്‍ പൂര്‍ത്താക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണുള്ളത്. ഡൈനാമോസിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി മാത്രം പിണഞ്ഞ് പത്ത് പോയിന്റും. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില, ജയം എന്ന രീതിയിലാണ് അഞ്ചു കളികള്‍ പൂര്‍ത്തിയാക്കിയത്.

തോല്‍വി അറിയാതെ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ആത്മവിശാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഇതൊരു റെക്കോഡായി മാറും. ടീം ഗോള്‍ വഴങ്ങുന്നില്ലെന്നത് ഏറെ സന്തോഷം പകരുമ്പോള്‍ എതിര്‍വലയില്‍ ഗോളടിക്കാന്‍ താരങ്ങള്‍ക്ക് കഴിയാത്തതാണ് കോപ്പലിന് ആശങ്കയുണ്ടാക്കുന്നത്. ഗോവക്കെതിരെ ആദ്യ പകുതിയില്‍ മങ്ങിയ ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി വിജയം സ്വന്തമാക്കി, പക്ഷേ ഈ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഗോളടിയില്‍ കാര്യമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കോപ്പല്‍ വാദിക്കുന്നു.

ആദ്യ സീസണില്‍ വെറും ഒമ്പത് ഗോളുകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. ഇതിനു വിപരീതമായി കഴിഞ്ഞ തവണ 22 ഗോളുകള്‍ നേടി. പക്ഷേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്നും ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, മാറ്റമുണ്ടെങ്കില്‍ അത് മുന്‍നിരയിലായിരിക്കാനാണ് സാധ്യതയേറെ. റാഫിയും ചോപ്രയുമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റം നയിച്ചത്. ഇരുവര്‍ക്കും വേണ്ടത്ര ശോഭിക്കാനായില്ല. ഹ്യൂസ് നയിക്കുന്ന പ്രതിരോധത്തില്‍ ഇന്ന് മാറ്റമുണ്ടാകില്ല, പേശിവലിവ് കാരണം ഹ്യൂസ് ചെന്നൈയിനെതിരായ മത്സരത്തിനിടെ പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിന് ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിനായി താരം വടക്കന്‍ അയര്‍ലാന്റിലേക്ക് മടങ്ങും. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന മധ്യനിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നേടിയ ജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗോളടിവീരന്‍മാരായ മാഴ്‌സിലീഞ്ഞ്യോയും റിച്ചാര്‍ഡ് ഗാഡ്‌സെയും മികച്ച ഫോമിലാണെന്നതും ടീമിന് ആശ്വാസമാണ്. ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാമെന്നും മത്സരം എളുപ്പമാവില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ തുറന്നു പറച്ചില്‍.

അഷ്‌റഫ് തൈവളപ്പ്

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending