Connect with us

Culture

എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍

Published

on

മോസ്‌കോ ലൈറ്റ്‌സ് (16)
കമാലു

അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്‍ പോലെ മുഴച്ചുനിന്നത്.
ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ ഫുട്‌ബോല്‍ ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്‍ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്‍-പക്ഷേ അദ്ദേഹം സ്വതവേ അന്തര്‍മുഖനായത് കൊണ്ട് നായകന്റെ റോളും, സാംപോളി തന്നെ ഏറ്റെടുത്തു. ആദ്യ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും മെസിക്ക് റോളില്ലാതെയായി. തനിക്ക് വേണ്ട താരങ്ങളെക്കുറിച്ച് ശക്തമായി വാദിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഫലമോ-നാണക്കേടുമായി ടീം മടങ്ങി. ഫ്രാന്‍സിനെതിരായ തോല്‍വി മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. നൈജീരിയക്കെതിരായി ജയിച്ച ഏക മല്‍സരത്തിലും പ്രശ്‌നങ്ങള്‍ ധാരാളമായിരുന്നു. പക്ഷേ അന്ന് ജയിച്ചുവെന്ന് മാത്രം. ഗോള്‍കീപ്പറും പ്രതിരോധവുമായിരുന്നു ടീമിന്റെ ദുര്‍ബല കണ്ണി. റാമിറെ എന്ന ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍ ടീമിന് പുറത്തായതിന് കാരണം കോച്ചായിരുന്നു. പരുക്ക് കാരണം ലോകകപ്പ് ക്യാമ്പിലെത്താന്‍ അഞ്ച് ദിവസത്തെ അവധി ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയില്ല.
ഫലമോ ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ പുറത്ത്. പകരമെടുത്തവരാവട്ടെ ശരാശരിക്കാര്‍. പിന്‍നിരയില്‍ എല്ലാവരും വെറ്ററന്മാരാണ്. അവരില്‍ പ്രധാനി മഷരാനോയായിരുന്നു. പക്ഷേ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോള്‍ കോച്ച്് മഷരാനേക്ക് നല്‍കിയില്ല. പകരം ഓട്ടോമെന്‍ഡിയെ രംഗത്തിറക്കി. മധ്യനിരയില്‍ എവര്‍ ബനേഗയും എയ്ഞ്ചലോ ഡി മരിയയും കോച്ചിന്റെ ആദ്യ സൂത്രവാക്യത്തിലുണ്ടായിരുന്നില്ല. പക്ഷേ രണ്ടാം കളിയില്‍ ക്രൊയേഷ്യയോട് തോറ്റതോടെ ഇവരെ അദ്ദേഹം രംഗത്തിറക്കാന്‍ നിര്‍ബന്ധിതനായി. മധ്യനിരയില്‍ കോച്ച് സ്ഥിരമായി കളിപ്പിച്ചത് എന്‍സോ പെരസിനെയായിരുന്നു. ഈ പെരസ് ആദ്യം ടീമിലുണ്ടായിരുന്നില്ല. ലാന്‍സിനി എന്ന വിശ്വസത്‌നായ മധ്യനിരക്കാരന്‍ പരുക്കുമായി അവസാന നിമിഷം ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് പെരസിനെ വിളിക്കുന്നത്. പെരസിന് എല്ലാ അവസരവും നല്‍കിയപ്പോള്‍ പൗളോ ഡിബാലെയിലെ മുന്‍നിരക്കാരന് അവസരം നല്‍കിയില്ല. മെസിയോളം പ്രതിഭയുണ്ട് ഡിബാലെക്ക്, പക്ഷേ ബെഞ്ചിലെ കാഴ്ച്ചക്കാരന്‍. ഫ്രാന്‍സിനെതിരെ അര്‍ജന്റീന എങ്ങനെ മൂന്ന് ഗോള്‍ നേടി-അതാണ് അല്‍ഭുതം. പക്ഷേ എല്ലാവരും കലവറയില്ലാതെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്-ഈ അര്‍ജന്റീന ക്വാര്‍ട്ടര്‍ പോയിട്ട്് പ്രി ക്വാര്‍ട്ടര്‍ പോലും അര്‍ഹിച്ചിരുന്നില്ല.

എംബാപ്പെ വരുന്നു

അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകള്‍. രണ്ടും സുന്ദരം. വേഗതയും കൗശലവും ഒത്തിണങ്ങിയ മാജിക്. സിദാന്‍ പറഞ്ഞതാണ് സത്യം-എംബാപ്പെ കേമനാണ്. അവനെ സൂക്ഷിക്കണം. ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷാംപ്‌സ് തന്റെ വജ്രായുധമായി പ്രഖ്യാപിച്ചത് എംബാപ്പെയെയായിരുന്നു-ലോകകപ്പിന് മുമ്പ് തന്നെ. മൊണോക്കോയില്‍ നിന്നും ഒരു വര്‍ഷ ലോണിന് പി.എസ്.ജി റാഞ്ചിയ താരമാണ് എംബാപ്പെ. ഈ താരത്തെ റയല്‍ മാഡ്രിഡ് പോലെ ഒരു ക്ലബ് നോട്ടമിട്ടത് വെറുതെയല്ലല്ലോ… അത്തരത്തില്‍ ഒരാളെ മാര്‍ക്ക് ചെയ്യുന്നതില്‍ അര്‍ജന്റീനക്കാര്‍ ദുരന്തമായി മാറി. പത്താം നമ്പറുകാരന്റെ കടന്നു കയറ്റത്തില്‍ ഓട്ടോമന്‍ഡിയും സംഘവും കിളവന്മാരായി പോയി. സൂക്ഷിക്കണം ഈ താരത്തെയെന്ന് ഇപ്പോള്‍ പറയുന്നത് ഉറുഗ്വേയാണ്. കാരണം അവരാണ് ഇനി ഫ്രാന്‍സിന് മുന്നില്‍.

നോ മെസി നോ ക്രിസ്റ്റ്യാനോ

ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ അത് സൂപ്പര്‍ താരങ്ങള്‍ തന്നെ. പക്ഷേ ഈ ലോകകപ്പിലെ രണ്ട് മെഗാ താരങ്ങള്‍ മണിക്കൂറുകളുടെ വിത്യാസത്തി ല്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു. ഫ്രാന്‍സിനോട് 4-3ന് തകര്‍ന്ന് അര്‍ജന്റീന മടങ്ങുമ്പോള്‍ മെസിയെയും ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ മടങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയുമാണ് നഷ്ടമായിരിക്കുന്നത്.ഗ്ലാമര്‍ ഒറ്റയടിക്ക്് കുറഞ്ഞിരിക്കുന്നു ലോകകപ്പിന്. ഇനി നെയ്മര്‍, കിലിയന്‍ എംബാപ്പെ, എഡ്ഗാര്‍ കവാനി, റുമേലു ലുക്കാക്കു, ഏദന്‍ ഹസാഡ്, ഹാരി കെയിന്‍ തുടങ്ങിയവരിലാണ് ആരാധക പ്രതീക്ഷകള്‍. മെസിയായിരുന്നു ലോകകപ്പിലെ ജനപ്രിയന്‍. എവിടെയും മെസിയും മെസിക്കാരും. പക്ഷേ ഒരു ചലനമുണ്ടാക്കാന്‍ നാലാം ലോകകപ്പ് കളിച്ച താരത്തിനായില്ല. നൈജീരിയക്കെതിരെ നേടിയ ആ ഗോള്‍ മാത്രമുണ്ട് ഓര്‍മകളില്‍. പിന്നെ ഒരു കാര്‍ഡും നഷ്ടമാക്കിയ പെനാല്‍ട്ടിയും. ക്രിസ്റ്റ്യാനോ പക്ഷേ ചലനമുണ്ടാക്കി. ആദ്യ മല്‍സരത്തില്‍ തന്നെ ഹാട്രിക്ക്. രണ്ടാം മല്‍സരത്തിലും ഗോള്‍, പെനാല്‍ട്ടിയും പാഴാക്കി. മൂന്നാം മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ്. നാലാം മല്‍സരത്തില്‍ കടുത്ത മാര്‍ക്കിങില്‍ ഉഴറുകയും ചെയ്തു. കേവലം സൂപ്പര്‍ താരങ്ങളല്ല മെസിയും സി.ആര്‍ സെവനും-രണ്ട് പ്രസ്ഥാനങ്ങളാണ്. കളിയുടെ സമവാക്യങ്ങളെ സമ്മോഹനമായി മൈതാനത്ത് ആലേഖനം ചെയ്യുന്നവര്‍. അവരുടെ കാലുകളില്‍ പന്ത് ലഭിക്കുമ്പോള്‍ അറിയാതെ ഗ്യാലറി ഉണരും. ആ ഉണര്‍ച്ചയിലാണ് കാല്‍പ്പന്തിലെ വായു ഹൃദയത്തിലേക്ക് പ്രവേശിക്കുക. പക്ഷേ എല്ലായ്‌പ്പോഴും ഒരാള്‍ തന്നെ ജയിക്കില്ലല്ലോ… ഇത്തവണ ബാലന്‍ഡിയോര്‍ ആര്‍ക്കാണ്…? രണ്ട് പേര്‍ക്കും ലോകകപ്പ് വിലാസം എന്തായാലും ഇല്ല.

വയസനല്ല തബരസ്

വടിയും കുത്തിപ്പിടിച്ച് ഒരു കോച്ച്. ഓസ്‌ക്കാര്‍ തബരസ്… എത്ര കാലമായി ഇദ്ദേഹത്തെ കാണുന്നു. പ്രായത്തിന്റെ ശാന്തത പോലെ സമീപനത്തിലും ശാന്തന്‍. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും തബരസ് സദാശാന്തന്‍. എന്ത് കൊണ്ട് ഈ വയസ്സനെ ഉറുഗ്വേ പൊക്കിപിടിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ സത്യം പറയാം-എഡ്ഗാര്‍ കവാനിയും, ലൂയിസ് സുവാരസുമെല്ലാം ഉള്‍പ്പെടുന്ന ഉറുഗ്വേ നിര കോച്ചിന് നല്‍കുന്ന ബഹുമാനം ചെറുതല്ല. അദ്ദേഹമാണ് ടീമിന്റെ അവസാന വാക്ക്.
ഉറുഗ്വേയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ തബരസും അദ്ദേഹത്തെ പോലെ സീനിയറായ സാന്‍ന്റോസും തമ്മിലുളള അങ്കവുമായിരുന്നു അത്. മല്‍സരശേഷം പതിവ് പോലെ പരിശീലകര്‍ ആലിംഗനം ചെയ്തപ്പോള്‍ അവിടയെുമുണ്ടായിരുന്നു ബഹുമാനം. ഉറുഗ്വേ താരങ്ങളെല്ലാം ആദ്യം വന്ദിച്ചത് മറ്റാരെയുമായിരുന്നില്ല. അടിക്കുമോ ഈ പ്രായത്തിലും തബരസ് കപ്പ്… ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending