Connect with us

Culture

ഒരു മുസ്ലിമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണ്? അവരുടെ സ്വപ്നത്തിന്റെ പരിമിതിയെത്രയാണ്?

Published

on

ചന്ദ്രിക ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി.എം ജയന്റെ കുറിപ്പ് ഇങ്ങനെ:

ഐ.ബിയും കേരളാപൊലീസും
പിന്നെ യു.എ.പി.എയും

ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍ പോയത് 2014 ജൂണിലായിരുന്നു….ഇരുവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനായിട്ടുകൂടി യു.എ.പി.എ ചുമത്തപ്പട്ട ഇത്തരം രാജ്യദ്രോഹക്കേസുകളെക്കുറിച്ച് നേരിയ മുന്‍വിധികള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അതുവരെ ഞാനും….’തീയില്ലാതെ പുകയുണ്ടാകുമോ..’എന്ന സാമാന്യയുക്തി എന്നെയും ഭരിച്ചിരുന്നു. (മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചില്ലേ, ലഘുലേഖ കിട്ടിയില്ലേ, വേറെ എത്രപേരുണ്ടിവിടെ, അവരെത്തന്നെ പിടിച്ചതെന്താ,എന്തെങ്കിലും ബന്ധമുണ്ടാകില്ലേ എന്ന അലന്‍സമദ് കേസില്‍ തോന്നുന്ന ഭൂരിപക്ഷയുക്തി) അതുകൊണ്ടുതന്നെ ഇത്തരം കേസില്‍ അമിത താല്‍പര്യമെടുത്തിരുന്ന സുഹൃത്തുക്കളായ ചില ആക്ടിവിസ്റ്റുകളെ സംശയത്തോടെയാണ് ഞാനും അതുവരെ കണ്ടിരുന്നത്….ബംഗളൂരു കേസില്‍ സക്കരിയയുടെയും ഷമീറിന്റെയും പങ്കെന്ത് എന്തുകൊണ്ട് വിചാരണ ഇത്രയും നീണ്ടുപോകുന്നു എന്ന കാര്യം വിശദമായി അന്വേഷിച്ച് ഒരു സ്‌പെഷ്യല്‍ ‘യു.എ.പി.എ വിരുദ്ധ പതിപ്പി’ന്റെ അസൈന്റ്‌മെന്റ് ഞാനേറ്റെടുക്കുകയായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗമായ ഐ.ബി ഫ്രെയിം ചെയ്ത അത്തരം കേസുകളെസംബന്ധിച്ച് ഇറങ്ങിയ പുസ്തകങ്ങള്‍, നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പലരും ചെയ്ത വര്‍ക്കുകള്‍, രാജീവ് വധക്കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന പേരറിവാള്‍ എഴുതിയ പുസ്തകം എന്നിവ വായിച്ചുതുടങ്ങി. സമഗ്രത കിട്ടുന്നതിന് ഈ രണ്ടുപേരുടെയും വീട് സന്ദര്‍ശിക്കുകയും ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരുമായി സംസാരിക്കുകയും ചെയ്തു. സക്കരിയയുടെ ഉമ്മയും ഷമീറിന്റെ ഭാര്യയുമായിരുന്നു അതില്‍ പ്രധാനികള്‍. ബംഗളൂരുവിലെ അവരുടെ വക്കീലിനെയും സാക്ഷികളെയുമൊക്കെ കണ്ടു. അതിനുശേഷമാണ് ഷമീറിന്റെ ജ്യേഷ്ഠനോടൊപ്പം അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ഇതിനകം ഞാനെന്ന വ്യക്തിയുടെ, പ്രത്യകിച്ച് ഹിന്ദുസമുദായത്തില്‍ ജനിച്ചയാളുടെ പ്രിവിലേജ് വര്‍ത്തമാന ഇന്ത്യന്‍ വ്യവസ്ഥിതിയില് എത്ര ഉയര്‍ന്നതാണെന്നും ഒരു മുസ്ലീമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണെന്നും അവരുടെ സ്വപ്‌നങ്ങളുടെ പരിമിതി എത്രയാണെന്നുമുള്ള തീവ്രയാഥാര്‍ത്ഥ്യം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് രണ്ടു പ്രതികളുടെയും വീട്ടില്‍നിന്നുണ്ടായ അത്യധികം ദീനതയാര്‍ന്ന അനുഭവങ്ങളും എന്നെ ഉലച്ചിരുന്നു.(അലന്റെയും സമദിന്റെയും ഉമ്മമാരുടെ വേദനയേക്കാള്‍ തീവ്രതയുണ്ടായിരുന്നു അതിന്)ആയതിനാല്‍ കടുത്ത മാനസിക സംഘര്‍ഷം പേറിക്കൊണ്ടുതന്നെയാണ് ജയിലിലേക്ക് പോയത്.
2009ല്‍ 19ാം വയസ്സില്‍ പിടിച്ചുകൊണ്ടുപോയതാണ് സക്കരിയയെ. 2012 ജനുവരിയിലാണ് ഷമീര്‍ അറസ്റ്റിലാകുന്നത്.രണ്ടുപേരും യു.എ.പി.എ ചുമത്തപ്പെട്ടവര്‍. ഇരുവരുടെയും വിചാരണ ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ ചെയ്ത കുറ്റമെന്തെന്ന് ഇപ്പോഴും അവര്‍ക്കുപോലും വ്യക്തമല്ല…ഏറെ സങ്കീര്‍ണവും ദുരൂഹവുമാണ് കേസിന്റെ നാള്‍വഴികള്‍. തെളിവുകളുടെ അഭാവം നന്നായി കണ്ടെത്താന്‍ കഴിയും. കേസിലേക്ക് ഇവരെ ഫ്രെയിം ചെയ്‌തെടുത്തതാണെന്ന് അതിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ബോധ്യമാകും.(ഇവരുടെ വക്കീലില്‍നിന്നും പൊലീസ് ഉള്‍പ്പെടുത്തിയ സാക്ഷിയില്‍നിന്നും ലഭിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തില്‍) മഴതോര്‍ന്നിട്ടും മരം പെയ്യുന്നപോലെ ആഴ്ചപ്പതിപ്പിലെ എഴുത്ത് കഴിഞ്ഞിട്ടും ഏറെക്കാലം ഈ രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കുടുംബത്തിന്റെയും തീവ്രവേദന വലിയ ഭാരമായി എന്റെ നെഞ്ചിലുണ്ടായിരുന്നു. വീണ്ടും യു.എ.പി.എയില്‍ സക്കരിയയെപ്പോലെ രണ്ട് ഇളം വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് എന്ന പേരില്‍ ജയിലിലേക്ക് കടക്കുമ്പോള്‍ അവരുടെ ബന്ധുക്കളുടെ കണ്ണീര് കാണുമ്പോള്‍ ആ ഭാരം വീണ്ടും വന്നുചേരുന്നു. അവര്‍ക്കെതിരായ തെളിവുകളുടെ ഘോഷയാത്ര ലഘുലേഖയായും മിനിട്‌സായും ഫോട്ടോകള്‍ ആയും വരുമ്പോള്‍ യു.എ.പി.എയുടെ കെട്ടിച്ചമക്കല്‍ വൈദഗ്ധ്യം വീണ്ടും വീണ്ടും പേടിപ്പെടുത്തുന്നു….. സുഹൃത്തുക്കളേ ഈ നിയമത്തിന്റെ അകത്തുനിന്നു ഏറെക്കാലത്തെ അലച്ചിലിനുശേഷം രക്ഷപ്പെട്ട നദി എന്ന ചെറുപ്പക്കാരന്റെ പീഡാനുഭവം അവനെഴുതിയിട്ടുണ്ട്. വകഞ്ഞുമാറ്റുമ്പോഴും വീണ്ടും വീണ്ടും മുളയക്കുന്ന രാവണന്‍കോട്ടയാണ് യു.എ.പി.എ. രക്ഷപ്പെട്ടു എന്ന് കരുതുമ്പോഴേക്കും പുതിയ പുതിയ കുരുക്കുകള്‍ തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ കരിനിയമം നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് എത്തിയാലോ ആ അനുഭവങ്ങള്‍ സ്വാനുഭവമായി ഉള്‍ക്കൊണ്ടാലോ മാത്രമേ അതിന്റെ മനുഷ്യത്വവിരുദ്ധത കരാളത എത്രയാണെന്ന് അറിയൂ. ആയതിനാല്‍ ഐ.ബിയുടെ തിരക്കഥയെ വെല്ലുന്ന തരത്തില്‍ കേരളപൊലീസ് കാര്യങ്ങള്‍ നീക്കുമ്പോള്‍ അതിലേക്ക് വീണുപോകാതിരിക്കുക….വായിക്കുന്ന, പ്രതികരിക്കുന്ന നാമോരുരത്തരും അത്തരം കേസുകളിലേക്ക് നടന്നടുക്കുകയാണെന്ന ബോധ്യത്തില്‍ ജീവിക്കുക. യൗവനത്തിന്റെ സ്വാഭാവിക തിളപ്പിനെ വായനയെ തീപിടിക്കുന്ന അന്വഷണത്വരയെ തടവറയിലിട്ട് പരുവപ്പെടുത്തി എന്ത് ലോകമാണ് നാം സൃഷ്ടിക്കാന്‍ പോകുന്നത്?.

ഇതിവിടെ കുറിക്കാന്‍ ഒന്നാമത്തെ കാരണം യു.എ.പി.എ എന്ന നിയമത്തെക്കുറിച്ച് അതിന്റെ അമിതാധികാരം ഉപയോഗിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് പ്രാഥമികധാരണയില്ലാത്ത പലരും കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തപ്പോള്‍ ലാഘവത്തോടെ പ്രതികരിക്കുന്നത് കണ്ടതിനാലാണ്. പോലീസ് ഭാഷ്യം അപ്പടി പകര്‍ത്തുന്ന ചില മാധ്യമറിപ്പോര്‍്ട്ടുകള്‍ കണ്ടതിനാലാണ്.

രണ്ടാമത് യു.എ.പി.എ ചുമത്തപ്പെട്ട് അനീതിക്ക് പാത്രമായ എത്രയോപേര്‍ ഇന്ത്യന്‍ ജയിലുകളില്‍ വിചാരണപോലും തീരാതെ തടവുകാരായി കഴിയുന്നുണ്ട് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.

മൂന്നാമത് നീണ്ട കാലം ജയിലിനകത്ത് ജീവിതം ഹോമിച്ച് തീര്‍ത്ത് വിചാരണയ്ക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് പുറത്തിറങ്ങുന്നവരുടെ അനന്തരജീവിതം ഓര്‍ത്തെടുക്കാനാണ്്.

നാലാമത് ഒരു സുപ്രഭാതത്തില്‍ ജയില്‍ ചാടുന്നതിനിടെ/ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളിലേക്ക് ഓര്‍മയെ ആനയിക്കാനാണ്…

അഞ്ചാമത് കമ്യൂണിസ്റ്റ് കുടുംബപശ്ചാത്തലം എന്നതിലുപരി അലനും സമദും മുസ്്‌ലീം നാമധാരികളായത് ചിലപ്പോള്‍ യാദൃശ്ചികമാകാമെങ്കിലും സംഘപരിവാര്‍ ഭരണകാലത്തെ കേരളപൊലീസും ഐ.ബിയുടെ സ്‌ക്രിപ്റ്റിങ്ങില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ സാധ്യതയല്ലാത്തതാണ് എന്ന് ഓര്‍മിപ്പിക്കാനാണ്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending