Connect with us

More

യുവജന യാത്ര ആവേശം പച്ചയണിയുമ്പോള്‍ ഓര്‍മ്മയില്‍ ഇവര്‍…

Published

on

വടകര : ആവേശത്തിരയിളക്കി യുവജന യാത്ര കടന്നു വരുമ്പോള്‍ ചരിത്രത്തിന്റെ ബാക്കിപത്രമായ ഒട്ടനവധി സമ്മേളനങ്ങളോടൊപ്പം കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ കൂടിയുണ്ട് വടകരയിലെ പഴയ തലമുറക്ക്. 1959 ല്‍ കോഴിക്കോട് നടന്ന മുസ്്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ ലോറി മറിഞ്ഞ് മരണപ്പെട്ട നാലു പേരുടെ സ്മരണകള്‍ പുതുതലമുറക്ക് പരിചയമില്ല. ഇരിങ്ങലില്‍ വെച്ച് ലോറി മറിഞ്ഞായിരുന്നു അപകടം. വടകര തട്ടാന്റവിട ഉമ്മര്‍, കോയന്റവിട ഉമ്മര്‍കുട്ടി, ചോറോട് തൊടുവയല്‍ അരയാക്കി അബ്ദുറഹിമാന്‍, പുതുപ്പണം മലയില്‍ മുഹമ്മദ് എന്നീ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് അപകടത്തില്‍ മരണപ്പെട്ടത്.

1959 ഫെബ്രുവരി 14 നായിരുന്നു അപകടം. വടകര നിന്നും അലങ്കരിച്ച വലിയ ലോറിയില്‍ നിരവധി പേര്‍ കോഴിക്കോട്ടെ സമ്മേളന വേദിയായ ഇഖ്ബാല്‍ നഗറിലേക്ക് പുറപ്പെട്ടിരുന്നു. ഇരിങ്ങലില്‍ വെച്ച് വളവ് തിരിയുമ്പോള്‍ ലോറി പെട്ടെന്ന് മറിയുകയായിരുന്നു. നിരവധി പേര്‍ ലോറിക്കടിയില്‍ പെട്ടു. പത്തിലേറെ പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ഹോസ്പിറ്റല്‍, വടകരയില്‍ വിവിധ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു പരിക്കേറ്റവര്‍. അപകടത്തെ തുടര്‍ന്ന് സമ്മേളനം ശോകമൂകമായി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുസ്്‌ലിംലീഗിന്റെ പ്രമുഖ നേതാക്കള്‍ ആസ്പത്രിയിലെത്തി.
വലിയ ദു:ഖമാണ് വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അപകടം ഉണ്ടാക്കിയത്. അപകടത്തെ കുറിച്ച് പാട്ടുകള്‍ വരെ രചിക്കപ്പെട്ടതായി മുസ്്‌ലിംലീഗ് നേതാവ് എം.സി വടകര പറഞ്ഞു. ‘പേരെഴും നല്ല മുസ്്‌ലിംലീഗിന്റെ കേരള സമ്മേളനം’ എന്ന് തുടങ്ങുന്ന പാട്ട് അപകടത്തിന്റെ ഞെട്ടല്‍ വരച്ചു കാണിക്കുന്നതിനൊപ്പം മരണപ്പെട്ടവരുടെ പേരുകള്‍ എടുത്തു പറഞ്ഞു അവരുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നുമുണ്ട്.

ദീര്‍ഘകാലം വടകര മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡണ്ട്-സെക്രട്ടറി പദം അലങ്കരിച്ച ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു പോയ പുത്തൂര്‍ അസീസിന്റെ സ്മരണകളും കേരളയാത്ര കടന്നു വരുമ്പോള്‍ വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സിനുള്ളില്‍ ഖനീഭവിച്ചു കിടക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആവേശമായിരുന്നു പുത്തൂര്‍ അസീസിന്. ശരീരത്തിന്റെ വല്ലായ്മകളെ അവഗണിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നഗരത്തില്‍ തോരണം തൂക്കുന്ന പൂത്തൂര്‍ സമ്മേളന സമയങ്ങളിലെ നിത്യകാഴ്ചയായിരുന്നു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending