Connect with us

Views

സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘിസുഹൃത്തുക്കള്‍ പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്

Published

on

കെ.ജെ ജേക്കബ്

വിനായക് ദാമോദര്‍ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘി സുഹൃത്തുക്കള്‍ നമ്മളോട് പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളില്‍, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളില്‍ എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവര്‍, കൂട്ടത്തില്‍ ഈ കുത്തിത്തിരിപ്പിന്റെയൊക്കെ പ്രത്യയയശാസ്ത്ര പരിസരമൊരുക്കിയ സവര്‍ക്കര്‍ക്കു ഇരിക്കാന്‍ മാന്യമായ ഒരിടവും അവര്‍ തേടുന്നുണ്ട്.

അതിന്റെ ഭാഗമായായിരിക്കണം ഇപ്പോള്‍ പുതുതായി ഇറങ്ങിയിരിക്കുന്ന സീരിയല്‍ ‘നന്ദിയില്ലാത്ത വര്‍ഗ്ഗം’. സംഘി സാഹിത്യത്തില്‍ പതിവില്ലാത്ത നിലവിളി ശബ്ദമാണ് ഇത്. ‘നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ…’ എന്ന് നെഞ്ചുവിരിച്ചുനടന്ന പാര്‍ട്ടികള്‍ ആ വര്‍ഗ്ഗത്തിന്റെ നന്ദിയെക്കുറിച്ച് ആകുലപ്പെടുന്നു, അതും ആ മഹ്ദവാക്യത്തിന്റെ ഉപജ്ഞാതാവിന്റെ പേരില്‍ത്തന്നെ. കാലത്തിന്റെ കളി!

പുതുചരിത്ര രചനയിലെ ആദ്യത്തെ അധ്യായത്തിന്റെ കാമ്പ് ഇതാണ്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങാന്‍ പറ്റിയ, ഏതൊരാളുടെ ജയിലിലെ വാസം അനീതിയാണെന്ന് ഗാന്ധിജിയ്ക്കുപോലും തോന്നിയ ആ വീര സേനാനിയെ ആണ് നിങ്ങള്‍ മാപ്പു വീരനായി ട്രോളുന്നത്.

ഒരു വിശിഷ്ട വ്യക്തി സവര്‍ക്കറെ പ്രശംസിച്ചതും അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കാം എന്ന് വാഗ്ദാനം ചെയ്തതും ഒക്കെ വിവരിച്ചതിനുശേഷം സാഹിത്യം ഇങ്ങിനെയാണ് അവസാനിക്കുന്നത്:
‘പിന്നീട് 1945 മാര്‍ച്ച് 22 ന് വീര്‍ സവര്‍ക്കറുടെ സഹോദരന്‍ മരിച്ചപ്പോള്‍ അദ്ദേഹം നേരിട്ട് കത്തെഴുതി അനുശോചനവും അറിയിച്ചു . വീര്‍ സവര്‍ക്കറെന്ന് തന്നെ അഭിസംബോധന ചെയ്തായിരുന്നു കത്തയച്ചത്.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷന്‍ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു .
ഈ പ്രമുഖ വ്യക്തിക്ക് ഇന്ദിരാഗാന്ധിയുമായി ബന്ധമൊന്നുമില്ല.

പക്ഷേ 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയില്‍ സവര്‍ക്കര്‍ സഹോദരന്മാരുടെ വിപ്‌ളവ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിന്റെ അവസാനവും ഒരു ഗാന്ധിയുണ്ട് .
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ..’

ഒരു പോയിന്റില്‍ തുടങ്ങുകയും മറ്റൊരു പോയിന്റില്‍ അവസാനിക്കുന്ന കൊച്ചു കഷണങ്ങളായി ചരിത്രം നിലനില്‍ക്കാറില്ല. അവയ്‌കൊക്കെ ഒരു പൂര്‍വ്വഭാഗവും ഉത്തരഭാഗവും ഉണ്ടായിരിക്കും. അവകാശവാദങ്ങളും കുയുക്തികളും കൊണ്ട് ഭരണപരാജയങ്ങളെ വെളുപ്പിച്ചെടുക്കുന്നതുപോലെയാവില്ല ചരിത്രത്തില്‍ കൈവച്ചാല്‍. അസുഖകരമായതെല്ലാം ഒഴിവാക്കി കഷ്ടപ്പെട്ട് കെട്ടിയുണ്ടാക്കുന്ന പൊളപ്പിലേക്ക് ആരെങ്കിലും ഒരു ലൈറ്റടിച്ചാല്‍ അപ്പോള്‍ തീരും. നെഞ്ചുവിരിച്ചുള്ള നില്‍പ്പ്.
ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിക്കുന്നതുവരെ സാഹിത്യത്തില്‍ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തന്നെ വയ്ക്കുക. അങ്ങിനെ വന്നാല്‍ ആ പോസ്റ്റിനു ഒരു തുടര്‍ച്ചയുണ്ട്. അതിനുള്ള വിവരങ്ങള്‍ വിഖ്യാത നിയമജ്ഞനും എഴുത്തുകാരനുമായ എ ജി നൂറണി കാലങ്ങള്‍ക്കുമുന്പ് രേഖപ്പെടുത്തിയിട്ടുണ്ട് (1*), ദി വയര്‍ വിശദമായ ഒരു റിപ്പോര്‍ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട് (2*). ഈ രണ്ട് റിപ്പോര്‍ട്ടുകളും അതില്‍ പറഞ്ഞിരിക്കുന്ന രേഖകളുടെ ബന്ധപ്പെട്ട മിക്കവാറും ഭാഗങ്ങളും വായിച്ചതിനുശേഷം ‘നന്ദിയില്ലാത്ത വര്‍ഗ്ഗം’ എന്ന സോദ്ദേശ സാഹിത്യത്തിന് ഒരു തുടര്‍ച്ച എഴുതിയാല്‍ ഏകദേശം ഇതുപോലിരിക്കും.
***
പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നുകഴിഞ്ഞു കാലം മുന്‍പോട്ടു പോയി. ഡല്‍ഹിയില്‍ ഒരു കൊലപാതകം നടന്നു. സവര്‍ക്കര്‍ ആ വധക്കേസില്‍ പ്രതിയായി വിചാരണ ചെയ്യപ്പെട്ടു. ഗൂഡാലോചനായിരുന്നു സവര്‍ക്കറുടെ പേരിലുള്ള കുറ്റം. മാപ്പുസാക്ഷിയായിരുന്ന ദിഗംബര്‍ ബാഡ്‌ഗേയുടെ മൊഴിയായിരുന്നു സവര്‍ക്കര്‍ക്കെതിരെ ഉണ്ടായിരുന്നത്.

Image result for savarkar

കൊലപാതകത്തിന് രണ്ടാഴ്ച മുന്‍പ് ബോംബെയിലെ സവര്‍ക്കര്‍ സദനില്‍വെച്ച് ഒന്നാം പ്രതിയും രണ്ടാം പ്രതിയും സവര്‍ക്കറെ കണ്ടു എന്നായിരുന്നു ബാഡ്‌ഗേ പറഞ്ഞത്, അത് ഗൂഢാലോചനയ്ക്കായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. യാത്രയാകുമ്പോള്‍ ‘വിജയിച്ചുവരൂ’ എന്ന് സവര്‍ക്കര്‍ പറഞ്ഞു എന്നും ബാഡ്‌ഗേ പറഞ്ഞു.
വിചാരണയില്‍ നിന്ന് 

ചോദ്യം:

On 17th January 1948 Nathuram Godse, Apte and Badge went to your house. Nathuram Godse and Apte went upstairs, and Badge waited in the room on the ground floor. Nathuram Godse and Apte then came down after 5-10 minutes. They were followed immediately by you. You said ‘yashasvi houn ya’.
Would you like to suggest anything ?
D¯cw: This is altogether false.

ചോദ്യം: ജനുവരി 17നു നാഥുറാം ഗോഡ്‌സെ, ആപ്‌തെ, ബാഡ്‌ഗേ എന്നിവര്‍ നിങ്ങളുടെ വീട്ടില്‍ വന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ മുകള്‌നിലയിലേക്കു കയറിപ്പോയി, ബാഡ്‌ഗേ താഴെത്തെ നിലയിലെ മുറിയില്‍ ഇരുന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ അഞ്ചു പത്തു നിമിഷങ്ങള്‍ക്കകം ഇറങ്ങിവന്നു. നിങ്ങളും അപ്പോള്‍ത്തന്നെ ഇറങ്ങിവന്നു. വിജയിച്ചു വരൂ എന്നി നിങ്ങള്‍ പറഞ്ഞു. എന്താണ് ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത്?
ഉത്തരം: ഒട്ടും ശരിയല്ല.

കോടതിയില്‍ എഴുതി സമര്‍പ്പിച്ച സ്‌റ്റേയ്റ്റ്‌മെന്റില്‍ സവര്‍ക്കര്‍ ഇങ്ങിനെ പറയുന്നു:
‘Firstly, I submit.. that Apte and Godse did not see me on 17th January 1948 or any other day near about and I did not say to them, ‘Be successful and come back’…)

‘….1948 ജനുവരി 17നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെയോ ഗോഡ്‌സെയോ എന്നെ കണ്ടിട്ടില്ല, അവരോടു വിജയിച്ചു വരിക എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

മാപ്പുസാക്ഷിയായ ബാഡ്‌ഗേ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണ് എന്ന് സാക്ഷ്യപ്പെടുത്തിയ കോടതി പക്ഷെ മൊഴി പൂര്‍ണ്ണമായി ശരിവയ്ക്കുന്ന മറ്റു സാക്ഷിമൊഴികളുടെ അഭാവത്തില്‍ സവര്‍ക്കറെ ശിക്ഷിക്കാന്‍ തയ്യാറായില്ല. അത് സുരക്ഷിതമല്ല (അണ്‍സെയ്ഫ്) എന്നാണ് കോടതി പറഞ്ഞത്. സവര്‍ക്കറെ കണ്ടു എന്ന് ബാഡ്‌ഗേ പറഞ്ഞ രണ്ടുപേരും പിന്നീട് കൊലപാതകം നടത്തി, കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് അവര്‍ തൂക്കിക്കൊല്ലപ്പെട്ടു.

കാലം കുറച്ചു കഴിഞ്ഞു. 1966ഇല്‍ ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അന്വേഷിച്ചത് ആ വിശിഷ്ട വ്യക്തിയുടെ കൊലപാതകത്തെക്കുറിച്ച് ആര്‍ക്കൊക്കെ മുന്നറിവുണ്ടായിരുന്നു എന്നായിരുന്നു. ആ കമ്മീഷന് രണ്ടു പുതിയ മൊഴികള്‍ കിട്ടി. ഒരാള്‍ സവര്‍ക്കറുടെ സെക്രട്ടറി ആയിരുന്ന ഗജാനനന്‍ വിഷ്ണു ആംലെ; മറ്റെയാള്‍ ബോഡി ഗാര്‍ഡായിരുന്ന അപ്പ രാമചന്ദ്ര കസര്‍.

ആംലെയുടെ മൊഴിയെപ്പറ്റി കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു: ജനുവരി പകുതിയോടെ ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ സന്ദര്‍ശിച്ചിരുന്നു.
രാമചന്ദ്ര കസറുടെ മൊഴിയെപ്പറ്റി കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു:

‘On or about 13th or 14th January, Karkare came to Savarkar with a Punjabi youth (Madanlal) and they had an interview with Savarkar for about 15 or 20 minutes. On or about 15th or 16th Apte and Godse had an interview with Savarkar at 9.30 P.M. After about a week so, may be 23rd or 24th January, Apte and Godse again came to Savarkar and had a talk with him.. for about haIf an hour.’

‘കര്‍ക്കരെ ഒരു പഞ്ചാബി യുവാവിനോടൊപ്പം* 13നോ 14നോ സവര്‍ക്കര്‍ സദനിലെത്തി സവര്‍ക്കറോട് പതിനഞ്ചോ ഇരുപതോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്. ജനുവരി 15നോ 16നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെ, ഗോഡ്‌സെ എന്നിവര്‍ സവര്‍ക്കറെ കണ്ടിട്ടുണ്ട്. അതിനു ഒരാഴ്ചയ്ക്കു ശേഷം 23നോ 24നോ ആപ്‌തെയും ഗോഡ്‌സെയും സവര്‍ക്കറെ വീണ്ടും കണ്ടിരുന്നു..ഏകദേശം അര മണിക്കൂര്‍ നേരത്തേക്ക്.’ (6*)

(ആരൊക്കെയാണ് ഈ ആളുകള്‍? ആ വിശിഷ്ട വ്യക്തിയ്ക്ക് നേരെ ജനുവരി 20നു ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ വിഷ്ണു ആര്‍ കര്‍ക്കാരെയും പഞ്ചാബ് വിഭജനത്തിന്റെ ഇരയായ മദന്‍ലാല്‍ പഹ്വായും. ജനുവരി 30നു ആ വിശിഷ്ട വ്യക്തിയെ വെടിവച്ച ആളാണ് ഗോഡ്‌സെ, അയാളുടെ കൂടെയുണ്ടായിരുന്ന ആളാണ് നാരായണ്‍ ആപ്‌തെ. സവര്‍ക്കറുടെ സന്ദര്‍ശകര്‍!)

അതായത്, വിശ്വസിക്കാന്‍ കൊള്ളാമെന്നു കണ്ടെത്തിയിട്ടും അതുറപ്പിക്കാനാവശ്യമായ മറ്റു മൊഴികള്‍ ഇല്ലാതിരുന്നതുകൊണ്ടു കോടതി കണക്കിലെടുക്കാതെ പോയ മാപ്പുസാക്ഷി ബാഡ്‌ഗേയുടെ മൊഴി ഉറപ്പിക്കാന്‍ പോന്ന മൊഴിയായിരുന്നു സവര്‍ക്ക്ള്‍രുടെ അംഗരക്ഷകന്റേത്.

വിചാരണക്കോടതിയ്ക്കു ലഭ്യമാകാതിരുന്ന മൊഴികള്‍ കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് കപൂര്‍ ഇങ്ങിനെ എഴുതി:

‘All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group.’

‘ഈ വസ്തുതകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു നോക്കുമ്പോള്‍ സവര്‍ക്കരും അയാളുടെ ഗ്രൂപ്പും ചേര്‍ന്ന് കൊലപാതകത്തിനുള്ള ഗൂഡാലോചന നടത്തി എന്നതല്ലാതെ മറ്റൊരു സിദ്ധാന്തത്തിനും നിലനില്‍പ്പില്ല.’ (7*)
പക്ഷെ അപ്പോഴേക്കും സവര്‍ക്കര്‍ മരിച്ചിരുന്നു.

ആ ഗൂഡാലോചനയുടെ ഇര ആരായിരുന്നു? സവര്‍ക്കര്‍ ഒരു വീരനാണ് എന്നും, അയാളുടെ മോചനത്തിന് വേണ്ടി ശ്രമിക്കും എന്നും പറഞ്ഞ അതേ വിശിഷ്ട വ്യക്തിയായിരുന്നു ആ ഇര.
ആ പേര് നിങ്ങള്‍ കേട്ട് കാണണം.
മോഹന്‍ ദാസ് കരം ചാന്ദ് ഗാന്ധി.
നന്ദിയില്ലാത്ത വര്‍ഗ്ഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending