Connect with us

Video Stories

വിമാനയാത്ര പ്രയാസപ്പെടുത്തുന്നോ; സുഖകരമാക്കാന്‍ ഇതാ ചില അറിവുകള്‍

Published

on

ടി.പി.എം ആഷിറലി

നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര നടത്തി. 20 കോടിയില്‍ നിന്ന് 100 കോടി ആയി യാത്രക്കാരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് വേ്യാമ ഗതാഗത മേഖല കാഴ്ചവെച്ചത്. തൊണ്ണൂറുകളില്‍ വരെ വിമാനയാത്ര നടത്തുന്നവരെ പണക്കാരുടെ ഗണത്തിലാണ് സര്‍ക്കാര്‍ പോലും പരിഗണിച്ചിരുന്നത്. തൊഴിലിനും തീര്‍ത്ഥയാത്രക്കുമല്ലാതെ വിദേശത്തേക്ക് വിമാന യാത്ര ചെയ്തിരുന്നവര്‍ തീര്‍ച്ചയായും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അതേസമയം ഇന്ന് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ചും വിമാന യാത്ര ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ നയമായി മാറി. ഈ രംഗത്ത് യാത്രക്കാര്‍ക്ക് വളരെ അനുകൂലവും അല്‍പം പ്രയാസമുള്ളവയുമായ നിയമങ്ങള്‍ നിലവില്‍ വരികയും നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നു. അവ യാത്ര സുഖകരമാക്കുന്നതും അവകാശ സംരക്ഷണത്തിനു ഉതകുന്നതും ഒപ്പം ഉത്തരവാദിത്തം ഓര്‍മ്മപെടുത്തുന്നവയുമാണ്.

നഷ്ടപരിഹാര നിയമങ്ങള്‍
1. ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധം: വിമാനത്തിലെ സീറ്റുകളിലേക്കാളേറെ ബുക്കിങ് സ്വീകരിച്ചതു കാരണം സീറ്റ് ലഭിക്കാത്ത യാത്രക്കാരന് ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കണം. അല്ലാത്ത പക്ഷം താഴെ കാണും വിധം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* യാത്ര മുടങ്ങിയ യാത്രക്കാരന് പകരം വിമാനം ഏര്‍പ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണെങ്കില്‍ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റയും ഇന്ധന ചാര്‍ജ്ജിന്റെയും 200 ശതമാനമോ പതിനായിരം രൂപയോ (ഇതില്‍ ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാര തുകയായി ലഭിക്കും.
*പകരം വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുന്നത് 24 മണിക്കൂറിലധികം സമയമെടുത്താല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെയും ഇന്ധന ചാര്‍ജ്ജിന്റെയും 400 ശതമാനമോ 20,000 രൂപയോ (ഇതില്‍ ഏതാണോ കുറവ് അതും) നഷ്ടപരിഹാരമായി ലഭിക്കും.
* യാത്രക്കാരന്‍ പകരം ഏര്‍പ്പാട് ചെയ്യുന്ന വിമാനം ഓപ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും കൂടാതെ അടിസ്ഥാന നിരക്കിനും ഇന്ധന ചാര്‍ജിന്റെയും 400 ശതമാനമോ പരമാവധി 20,000 രൂപയോ ഏതാണോ കുറവ് അതും നഷ്ടപരിഹാരമായി ലഭിക്കും.

2) വിമാനം റദ്ദാക്കല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍ ആ വിവരം യാത്രക്കാരനെ രണ്ടാഴ്ച മുമ്പ് തന്നെ അറിയിക്കുകയും പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കുകയും വേണം. യാത്രക്കാരന് പകരം വിമാനം സ്വീകാര്യമല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം. വിമാനം റദ്ദാക്കുന്ന വിവരം രണ്ടാഴ്ചയില്‍ കുറവും ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയവുമാണെങ്കില്‍, വിമാനം പുറപ്പെടാന്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം മറ്റൊരു വിമാനം തരപ്പെടുത്തി നല്‍കണം. അല്ലെങ്കില്‍ താഴെ വിവരിക്കും പ്രകാരം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* മേല്‍ വിവരിച്ച സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ വിമാനം ഏര്‍പ്പെടുത്തുന്നതെങ്കില്‍, 5,000 രൂപയോ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കും ഇന്ധന നിരക്കും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. * ഒരു മണിക്കൂറിന് ശേഷവും രണ്ടു മണിക്കൂറിനുള്ളിലുമാണെങ്കില്‍ നഷ്ട പരിഹാര തുക 7,500 വരെയാവും. * രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പരമാവധി നഷ്ട പരിഹാര തുക പതിനായിരം രൂപ വരെയായിരിക്കും.
2017 ല്‍ ഇന്ത്യയില്‍ ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധ കേസുകള്‍ 2,539 ഉം 13, 117 കേന്‍സലേഷന്‍ മൂലവും ഒരു ലക്ഷത്തിലധികം ആളുകള്‍ രണ്ടു മണിക്കൂറിലധികം താമസം നേരിട്ടതിനാലും പ്രയാസമനുഭവിച്ചരായും കണക്കാക്കുന്നു. എന്നാല്‍ മേല്‍ വിവരിച്ച പ്രകാരമുള്ള നഷ്ട പരിഹാരമായി മൂന്നു കോടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുകയുമുണ്ടായി. എയര്‍ ലൈന്‍ കമ്പനിയുടെ കഴിവിനതീതമായ രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങള്‍, സുരക്ഷാ ഭീഷണി, കാലാവസ്ഥ വ്യതിയാനം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവ കാരണം വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടപരിഹാര സാധ്യത ഇല്ലാതായേക്കാം. മേല്‍ വിവരിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപ്പാക്കുന്നവയാണ്. വിദേശ എയര്‍ലൈനുകള്‍ക്ക് അവരുടെ രാജ്യ നിയമങ്ങളോ ഇന്ത്യന്‍ നിയമമോ അവരുടെ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാം.

3) ബാഗേജ് നഷ്ടപ്പെടല്‍, നേരം വൈകല്‍, കേടുപാടുകള്‍ സംഭവിക്കല്‍: ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ യാത്ര ചെയ്ത എയര്‍ലൈന്‍സില്‍ നിന്ന് എയര്‍പോര്‍ട്ട് വിടുംമുമ്പ് പ്രോപ്പര്‍ട്ടി ഇറെഗുലാറിറ്റി റിപ്പോര്‍ട്ട് (ജഹഞ) ഫോറം വാങ്ങി തങ്ങളുടെ ക്ലെമുകള്‍ തയ്യാറാക്കി നല്‍കണം. 21 ദിവസത്തിനകം കാണാതായ ബാഗേജ് കണ്ടെത്തിയില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കി ബാഗേജ് തൂക്കത്തിനനുസരിച്ച് നഷ്ട പരിഹാരം നല്‍കേണ്ടതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ട് ചുമതലയുള്ള സി.ഐ.എസ്.എഫ് സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് എന്ന സെക്ഷനില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലെയും തിരിച്ചുകിട്ടിയ സാധനങ്ങളുടെ പൂര്‍ണ്ണ വിവരം ലഭ്യമാണ്. ഇതില്‍ പരാതി നല്‍കിയതും ഇല്ലാത്തതും ലഭ്യമാണ്. ഓരോ എയര്‍പോര്‍ട്ടിലും ഇങ്ങിനെ ലഭിച്ചതും എന്നാല്‍ ഉടമസ്ഥര്‍ വരാത്തതുമായ വിലപിടിപ്പുള്ള ധാരാളം സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയാണ്. വളരെ നിസ്സാരമായ ഈ മാര്‍ഗം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

4) അക്കമഡേഷനും ഭക്ഷണവും
വിമാനം പുറപ്പെടുന്നതിന് താമസം നേരിടുന്ന പക്ഷം യാത്രക്കാരന് ഭക്ഷണത്തിനും താമസത്തിനും അര്‍ഹതയുണ്ടാവും. രണ്ടര മണിക്കൂര്‍ സമയ യാത്രാ ദൈര്‍ഘ്യമാണെങ്കില്‍ രണ്ടു മണിക്കൂറിലധികം നേരം വൈകുകയാണെങ്കിലും, രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യ യാത്രക്ക് മൂന്ന് മണിക്കൂര്‍ നേരം വൈകുകയാണെങ്കിലും അഞ്ചു മണിക്കൂറിലധികം യാത്ര ഉണ്ടെങ്കില്‍ നാല് മണിക്കൂര്‍ നേരം വൈകുമെങ്കിലും ഭക്ഷണം ലഭ്യമാക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം പുറപ്പെടുന്നതിന് നേരം വൈകിയാല്‍ ഹോട്ടല്‍ അക്കമഡേഷനും ലഭ്യമാക്കണം. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തിനതീതമായ മേല്‍ വിവരിച്ച കാരണങ്ങളാല്‍ നേരം വൈകിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.
2016 നവമ്പറില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കീഴില്‍ തുടക്കം കുറിച്ച എയര്‍ സേവാ ആപ്പ്, യാത്രക്കാരുടെ പരാതി പരിഹാരത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ ലൈന്‍, എയര്‍ പോര്‍ട്ട്, സെക്യൂരിറ്റി, ഇമിേേഗ്രഷന്‍, കസ്റ്റംസ്, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ എന്നിവയെല്ലാം ഈ നെറ്റ്‌വര്‍ക്കില്‍ വരും. ഇതു പ്രകാരം ടിക്കറ്റിങ്, ടിക്കറ്റ് ഫെയര്‍ / റീഫണ്ടിങ്, ഭക്ഷണം, മെയ്ന്റനന്‍സ്, ചെക്ക് ഇന്‍ ബോര്‍ഡിങ് വൃത്തി, സ്റ്റാഫ് പെരുമാറ്റം, വിമാനം വൈകല്‍, ബാഗേജ് നഷ്ടം തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം. ഈ സൈറ്റിലൂടെ ലഭിച്ച പരാതികള്‍ മുകളില്‍ വിവരിച്ച ഏത് വകുപ്പില്‍ പെട്ടതാണോ അതാതിടത്തേക്ക് പരിഹാരത്തിനായി അയക്കുകയും പരിഹാരം കാണുകയും ചെയ്യും. ഇതെല്ലാം മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാണ് നടക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാരന് തന്റെ പരാതിയുടെ നിജസ്ഥതി അറിയാനായി ഒരു നമ്പറും നല്‍കും. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഈ നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സമയ പരിധിക്കുള്ളില്‍, സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാത്തത്, തീര്‍പ്പായത് എങ്ങിങ്ങനെ തരം തിരിച്ച് നടപടികള്‍ കൈകൊള്ളും. തീര്‍പ്പാക്കിയ പരാതിയിലും എയര്‍ സേവയുടെ സേവനത്തിനും ഫീഡ്ബാക്കിനുള്ള അവസരവും നല്‍കി സുതാര്യതയും ഉറപ്പ്‌വരുത്തുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ട സവിശേഷതയാണ്. ഈ അവസരത്തെക്കുറിച്ച് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതുമാണ്.
യാത്ര സുഖകരമാക്കാന്‍ നമ്മുടെ അവകാശ സംരക്ഷണത്തോടൊപ്പം മറ്റു യാത്രക്കാര്‍, എയര്‍ ലൈന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ട് സുരക്ഷ എന്നിവ സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും രാജ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മോശം പെരുമാറ്റം യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ശിക്ഷ ഉറപ്പാക്കി േവ്യാമയാന വകുപ്പ് മുന്നോട്ടുനീങ്ങുന്നു. ഈ നടപടികള്‍ മൂന്ന് തരത്തിലുള്ള പ്രശനക്കാരെയാണ് ഉന്നംവെക്കുന്നത്. 1. വാക്കാലുള്ള അക്രമണം: മാന്യതക്ക് നിരക്കാത്ത വാക്കുകള്‍പ്രയോഗിക്കുക, മോശം ആംഗ്യം കാണിക്കല്‍, മദ്യപിച്ച് ലക്കുകെട്ടു സംസാരിക്കുക മുതലായവ ഈ ഗണത്തില്‍പെടുന്നു. ഇങ്ങിനെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കും. 2. ശാരീരിക ആക്രമണം: ഉന്തുക,തള്ളുക ചവിട്ടുക തുടങ്ങി അനാവശ്യ തൊടലുകള്‍, ലൈംഗിക ആക്രമണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ട യാത്രക്കാരന് ആറു മാസം വരെ യാത്രാവിലക്ക്. 3. ജീവന് ഭീഷണിയാവുന്ന പെരുമാറ്റങ്ങള്‍: ജീവന് ഭീഷിണിയുള്ളതോ എയര്‍ ക്രാഫ്റ്റിന് കേടുപാടു വരുത്തുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിക്കും. മറ്റു നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെയാണിത്.

(കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending