Connect with us

Video Stories

ത്രിപുര നല്‍കുന്ന പാഠം

Published

on

ബി.ജെ.പിക്കെതിരെ ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് സി.പി.എമ്മിന്. വന്‍ സന്നാഹത്തോട് കൂടി ഇടതു ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോള്‍ മണിക് സര്‍ക്കാറെന്ന രാഷ്ട്രീയ അതികായന്റെ ജീവിത ലാളിത്യം കൊണ്ട് അതിനെ മറികടക്കാമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസം മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കുന്നതിന് സമാനമായി. മൂന്ന് പതിറ്റാണ്ടു കാലം കൈയ്യിലിട്ട് അമ്മാനമാടിയ സംസ്ഥാനം നമുക്ക് മാറാം എന്ന മുദ്രാവാക്യത്തിലൂടെയാണ് ബി.ജെ.പി സ്വന്തമാക്കിയത്. രണ്ടു പതിറ്റാണ്ടുകാലം മുഖ്യമന്ത്രി പദം അലങ്കരിച്ച മണിക് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങിയതോടെ സി.പി.എം ഭരണം കേരളത്തില്‍ മാത്രമായി അവശേഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തിന്റെ ഗൗരവം മതേതരവിശ്വാസികളെ ബോധ്യപ്പെടുത്താനുതകുന്നതാണ്. വിശേഷിച്ചും സി.പി.എമ്മിനെ. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ഫാസിസ്റ്റുകള്‍ എന്തു കുതന്ത്രവും പയറ്റുമെന്നും ആരുമായും കൂട്ടുകൂടുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടതിലും അതിന് ശേഷവും ബി.ജെ.പി സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതികള്‍ രാജ്യത്തെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. കേന്ദ്രഭരണത്തിന്റെ സ്വാധീനം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലേക്കും തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാനും അവര്‍ മടികാണിക്കുന്നില്ല. വികസനത്തിന്റെ അഭാവം മുഴച്ചുനില്‍ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപയുടെ പാക്കേജുകളാണ് പ്രധാനമന്ത്രി മാസങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശമെന്ന നിലക്ക് വിവാദങ്ങളിലൊന്നും ഇടപെടാതിരിക്കാന്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ബീഫോ ഹിന്ദുത്വ വിഷയങ്ങളോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളെ അവിടങ്ങളില്‍ അവതരിപ്പിക്കാനും അവര്‍ക്കു സാധിച്ചു. ആര്‍.എസ്.എസിന്റെ കൃത്യമായ മുന്‍കരുതലോടെയുള്ള അണിയറനീക്കങ്ങളും നിലവിലെ സാചര്യം സംജാതമാക്കുന്നതിന് അവര്‍ക്ക് സഹായകരമായി.
എന്നാല്‍ ഇത്രയും സന്നാഹങ്ങളോടു കൂടി, മുഴുവന്‍ സംസ്ഥാനങ്ങളും തങ്ങളുടെ കൈവെള്ളയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഗീയഫാസിസ്റ്റുകള്‍ മുമ്പോട്ടു പോകുമ്പോള്‍ വൈകാരിക പ്രകടനങ്ങള്‍കൊണ്ട് അതിനെ പ്രതിരോധിക്കാമെന്ന സി.പി.എം നിലപാടിനെ ദയനീയം എന്നല്ലാതെ എന്തു വിശേഷണമാണ് നല്‍കുക. ഉരുക്കു കോട്ടയെന്ന് ഫലം പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പുവരെ ഉറക്കെപ്പറഞ്ഞ സി.പി.എം ത്രിപുരയില്‍ ഫലം പുറത്തുവന്നപ്പോള്‍ വോട്ടിങ് ശതമാനക്കണക്കിലും കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായതിലും അഭയം പ്രാപിക്കുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആ പാര്‍ട്ടിയിലുള്ള അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ.

ത്രിപുരയിലെ പരാജയം ഏറ്റവും വലിയ പാഠമാകേണ്ടത് സി.പി.എം കേരളഘടകത്തിനാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക്. അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ നശിച്ചുപോയ തങ്ങളുടെ കാഴ്ച്ച തിരിച്ചുപിടക്കാന്‍ ഇക്കൂട്ടര്‍ക്ക് ഈഫലം പ്രചോദനമാകണം. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിതര ബി.ജെ.പി ഇതര ജനാധിപത്യകൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടതെന്നുമാണ് ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഈ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിശാല മതേതരത്വ കൂട്ടായ്മ അനിവാര്യമാണെന്ന നിലപാടുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുകയും ഒടുവില്‍ സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ലെന്ന് വരെ യെച്ചൂരിക്ക് പറയേണ്ട സാഹചര്യം വരെ ഉണ്ടാക്കുകയും ചെയ്ത സി.പി.എം സംസ്ഥാനഘടകം ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണുതുറന്നിട്ടില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും തങ്ങളുടെ നിലപാടുകള്‍ക്ക് ഇടമുണ്ടാകില്ല. സ്വന്തം തട്ടകം പോലും പ്രതിരോധിക്കാന്‍ കഴിയത്തവര്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണം തനിച്ച് ഏറ്റെടുക്കുന്നത് വര്‍ത്താമാന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.

മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ജനങ്ങള്‍ നല്‍കിയ അംഗീകാരം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം സംജാതമാക്കും. ബി.ജെ.പിയുടെ കാടടച്ച പ്രചരണത്തിനിടയിലും ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള തങ്ങളുടെ പ്രതിബദ്ധത മാറോടുചേര്‍ത്തുവെച്ച മേഘാലയിലെ ജനങ്ങളുടെ പ്രതീക്ഷ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്ത് നെറികെട്ട പ്രവര്‍ത്തിക്കും തങ്ങള്‍ അറച്ചുനില്‍ക്കില്ലെന്ന് ഗോവയിലേയും മണിപ്പൂരിലേയും ഫലപ്രഖ്യാനത്തിന് ശേഷം നടത്തിയ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി തെളിയിച്ചു കഴിഞ്ഞതാണ്. ഇരുസംസ്ഥാനങ്ങളിലും ജനവിധി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിസ്സംഗത കാണാതിരുന്നുകൂട. ചടുലമായ നീക്കങ്ങളിലൂടെ കളം നിറയുന്നതില്‍ പിന്നിലായിപ്പോയത് മൂലം തങ്ങളുടെ സ്വന്തം എം.എല്‍.എയെ പോലും കോണ്‍ഗ്രസിന് നഷ്ടമായിപ്പോയത് അതീവ ഗുരുതരമാണ്. മേഘാലയയിലും സമാന സാഹചര്യം ആവര്‍ത്തിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കെതിരെ നേടിയ മേല്‍ക്കൈയാണ് വടക്കുകിഴക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ഇതിന് ഒരു പരിധിവരെ പ്രചാരണത്തിലെ അലംബാവം കാരണമായിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. മേഘാലയയിലെ ഭരണത്തുടര്‍ച്ചയില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ നാഗാലാന്റിലും ത്രിപുരയിലും വേണ്ടത്ര ശ്രദ്ധചെലുത്താനായില്ല. ഇതിന് നല്‍കേണ്ടി വന്ന വില എത്രവലുതാണെന്ന് ഇരു സംസ്ഥാനങ്ങളിലേയും പ്രത്യേകിച്ച് ത്രിപുരയിലെ വോട്ടിങ് ശതമാനം വ്യക്തമാക്കിത്തരുന്നുണ്ട്. ന്യൂനപക്ഷവോട്ടുകള്‍ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി പതിനെട്ടടവും പുറത്തെടുത്തപ്പോള്‍ പരമ്പരാഗത വോട്ടുബാങ്ക് സുരക്ഷിതമാണെന്ന വിശ്വാസത്തില്‍ മാത്രം തെരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ശിക്ഷയാണ് ഇരു സംസ്ഥാനങ്ങളും ആപാര്‍ട്ടിക്ക് നല്‍കിയത്. സൂചനകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മതേതര പാര്‍ട്ടികളുടെ മുന്നില്‍ ഇനിയൊരു കര്‍ണാടക മാത്രമേയുള്ളൂ എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിന്റ ഫലം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending