Connect with us

Culture

മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടി 90 സീറ്റുകള്‍ നഷ്ടമാകുമെന്ന് സീ വോട്ടര്‍ സര്‍വേ

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവു സംഭവിച്ചതും എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ ജനവികാരവും ഇത്തവണ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടിയാവുമെന്ന് സീ വോട്ടര്‍ സര്‍വേ. സര്‍വേ പ്രകാരം ലോക്‌സഭയിലെ 45 ശതമാനം സീറ്റുകള്‍ വരുന്ന യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 249 സീറ്റുകളില്‍ കാര്യമായ കുറവ് സംഭവിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇതില്‍ എ.ഐ.എ.ഡി.എം.കെ നേടിയ സീറ്റുകളും ഉള്‍പ്പെടും. സീ വോട്ടര്‍ പുറത്ത് വിട്ട സര്‍വേ പ്രകാരം പല തലത്തിലാണ് എന്‍.ഡി.എക്കെതിരായ ജനവികാരം.
യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരെ പൊതു ജന വികാരം ശക്തമാണ്. ഇത് 90 ഓളം സിറ്റിങ് സീറ്റുകള്‍ എന്‍.ഡി.എക്ക് നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് സര്‍വെ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പോപുലാരിറ്റിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തടസ്സം. ബിഹാറില്‍ മാത്രമാണ് എന്‍.ഡി.എ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്കെതിരെ പരസ്യമായ എതിര്‍പ്പ് പ്രകടമല്ലാത്തത്. സര്‍വേ കണ്ടെത്തലുകള്‍ ഇങ്ങനെ
യു.പി- 2014ല്‍ ആകെയുള്ള 80ല്‍ 73 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറം ഭരണ വിരുദ്ധ വികാരം ഇവിടെ ശക്തമാണ്. മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം 43.9 ശതമാനം മാത്രമാണ് ഇവിടെ. മോദിയുടെ പ്രശസ്തിയുടെ കാര്യത്തില്‍ 16-ാം സ്ഥാനമാണ് യു.പിക്ക്. ഇവിടെ എം.പി, എം.എല്‍.എ എന്നിവരുടെ പ്രകടനത്തില്‍ 8.2 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. ഇതിന് പുറമെ പ്രതിപക്ഷ ഐക്യവും ബി.ജെ.പി സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ കുത്തനെ ഉയരുന്നതായും സര്‍വേ കണ്ടെത്തുന്നു. പരമാവധി 29 സീറ്റുകള്‍ വരെ മാത്രമേ ഇവിടെ എന്‍.ഡി.എക്ക് ലഭിക്കൂവെന്നാണ് സീ വോട്ടര്‍ സര്‍വേ കണ്ടെത്തല്‍ അതായത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 44 സീറ്റുകളുടെ കുറവ്.
മഹാരാഷ്ട്ര-യു.പിയെ താരതമ്യം ചെയ്യുമ്പോള്‍ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മോദിയുടെ പ്രകടനത്തില്‍ 47.9 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രകടനത്തില്‍ 33.9 ശതമാനം പേരും മോശം പ്രകടനമായാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ 48ല്‍ 41 പേരും നിലവില്‍ എന്‍.ഡി.എ പക്ഷക്കാരാണ്. ഇവരുടെ പ്രകടനത്തില്‍ 35.8 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. സീ വോട്ടര്‍ സര്‍വേയില്‍ ബി.ജെ.പിക്ക് അല്‍പം ആശ്വാസം പകരുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് 35 സീറ്റുകളാണ് ഇവിടെ എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏഴ് സീറ്റുകളുടെ കുറവ്.
തമിഴ്‌നാട്-ഇ്ത്തവണ എന്‍.ഡി.എയുടെ ഏറ്റവും വലിയ ദുരന്ത മുഖം തമിഴ്‌നാട്ടിലായിരിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. മോദിയുടെ പ്രകടനത്തില്‍ വെറും 2.2 ശതമാനം പേര്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പളനിസാമിയുടെ പ്രകടനത്തിലും വോട്ടര്‍മാര്‍ക്ക് അസംതൃപ്തിയാണുള്ളത് 7.7 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. എം.എല്‍.എമാരിലാകട്ടെ 9.9 ശതമാനവും. സീ വോട്ടര്‍ സര്‍വേ പ്രകാരം തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സഖ്യത്തിന് 39ല്‍ അഞ്ചു സീറ്റുകള്‍ മാത്രമായിരിക്കും പരമാവധി ലഭിക്കുക. 35 ഇടത്തും യു.പി.എ സഖ്യം വിജയിക്കും. യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 90 സീറ്റുകള്‍ ഇതോടെ എന്‍.ഡി.എക്ക് നഷ്ടമാകും.
പശ്ചിമ ബംഗാള്‍-മോദിയുടെ പ്രകടനത്തില്‍ താരതമ്യേന സന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മമതയുടെ പ്രകടനത്തില്‍ മികച്ച പ്രതികരണമാണ് സംസ്ഥാനത്ത്. മോദിക്ക് 43.2 ശതമാനത്തിന്റെയും മമതക്ക് 45.6 ശതമാനത്തിന്റേയും പിന്തുണയാണുള്ളത്. ടി.എം.സി എം.പിമാരില്‍ 34.3 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. സീവോട്ടര്‍ സര്‍വേ പ്രകാരം ബി.ജെ.പി കഴിഞ്ഞ തവണ നേടിയതിനേക്കാളും ആറ് സീറ്റ് വരെ കൂടുതല്‍ ഇത്തവണ നേടും. അതേ സമയം 2014ല്‍ നേടിയ 34 സീറ്റുകള്‍ ടി.എം.സി നിലനിര്‍ത്തും. ഇവിടെ ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കായിരിക്കും സീറ്റ് നഷ്ടം നേരിടുക.
ബിഹാര്‍-വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ രക്ഷക്കെത്തുന്ന സംസ്ഥാനം ബിഹാറായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. മോദിക്ക് 50.3 ശതമാനവും നിതീഷിന് 55.3 ശതമാവുമാണ് സംസ്ഥാനത്തെ പിന്തുണ. എം.പിമാരുടെ പ്രകടനത്തില്‍ 23.7 ശമതാനവും സംതൃപ്തരാണ്. അതേ സമയം എന്‍.ഡി.എ എം.എല്‍.എമാരോടുള്ള അസംതൃപ്തി പണിയാകുമോ ്എന്ന ഭയവും എന്‍.ഡി.എക്കുണ്ട്. എം.എല്‍.എമാരുടെ പ്രകടനത്തില്‍ 15 ശതമാനമാണ് സംതൃപ്തര്‍. സര്‍വേ പ്രകാരം എന്‍.ഡി.എ 36 സീ്റ്റുവരെ നേടും. മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേ പരിഗണിച്ചാല്‍ 2014ലേതിനേതക്കാളും 74 സീറ്റുകളായിരിക്കും അഞ്ച് പ്രധാന സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് സംഭവിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് സര്‍വേ നടത്തിയത്. ഇതിനു ശേഷം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങളില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയാല്‍ എന്‍.ഡി.എ സീറ്റുകളില്‍ ഇനിയും ഇടിവ് സംഭവിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending