Connect with us

kerala

വിദ്യാര്‍ഥി കരവിരുതായി നബി വഴിയേ ഒരു സഞ്ചാരം

പ്രവാചക ചരിത്രം എഴുതിയും പാടിയും പറഞ്ഞ് പഠിക്കുന്നതിനൊപ്പം ആ ചരിത്ര വഴികളിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് പ്രദര്‍ശനം.

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമാകും ദിനങ്ങളില്‍ കുട്ടികളുടെ കരവിരുതില്‍ തെളിഞ്ഞു.. മക്കാ, മദീന കാഴ്ചകള്‍ക്കൊപ്പം ഇസ്ലാമിക ചരിത്രത്തിന് പുനരാവിഷ്‌ക്കാരം നബി വഴിയേ ഒരു സഞ്ചാരം. നബിദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ സിറ്റി ആയിക്കര വാഴക്കത്തെരു മഹല്ലിലെ മദ്രസാ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനമാണ് പ്രവാചക ചരിത്ര വഴികളിലൂടെ സഞ്ചാര പഥം തീര്‍ക്കുന്നത്. മഹല്ലിലെ മദ്രസ രിഫാഇയ്യ, അന്‍വാറുല്‍ ഉലൂം വിദ്യാര്‍ഥി കൂട്ടായ്മ അല്‍ മിസ്ബാഹ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഇസ്ലാമിക പ്രദര്‍ശനം ‘ദ ഫ്‌ലാഷ്’ല്‍ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാനേറെയുണ്ട്.

പ്രവാചക ചരിത്രം എഴുതിയും പാടിയും പറഞ്ഞ് പഠിക്കുന്നതിനൊപ്പം ആ ചരിത്ര വഴികളിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് പ്രദര്‍ശനം. ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകനും അനുചരന്‍മാരും പ്രബോധനം നടത്തിയതും വിവിധ സന്ദര്‍ഭങ്ങളില്‍ ഒത്തുകൂടിയതും വിശ്രമിച്ചതും യുദ്ധം നടന്നതുമുള്‍പ്പെടെ ചരിത്രയിടങ്ങള്‍ കുട്ടികള്‍ തങ്ങളുടെ ഭാവനയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രവാചക ചര്യകളെ ജീവിതത്തില്‍ പകര്‍ത്തുന്നതിനൊപ്പം ആ മാതൃകള്‍ സമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട് പ്രദര്‍ശനത്തിലൂടെ. പ്രവാചകരോടൊപ്പം നടക്കൂ എന്ന സന്ദേശത്തോടൊപ്പം ഇസ്ലാമിക ചരിത്രവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പാരമ്പര്യവും ഭരണഘടനയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം.
വെറും അഞ്ച് ദിവസം കൊണ്ട് തയ്യാറാക്കിയതാണ് പ്രദര്‍ശനത്തിലൊരുക്കിയ വസ്തുക്കള്‍.

കഅ്ബയുടെ വിവിധ നിര്‍മാണ ഘട്ടങ്ങള്‍, മദീന, ഹിറാഗുഹ, ശിഅബ് അബീതാലിബ്, ബദര്‍, ഖന്തഖ് ഉള്‍പ്പെടെ യുദ്ധം നടന്ന സ്ഥലങ്ങള്‍, ഖബറടക്കത്തിലെ വിവിധ ഘട്ടങ്ങള്‍, കണ്ണൂര്‍ സിറ്റി ആയിക്കര, കടലായി, താണ, തായത്തെരു പരിധിയിലെ 52 പള്ളികളും കുട്ടികളുടെ കലാവിരുതില്‍ ആവിഷ്‌ക്കരിച്ചിട്ടിട്ടുണ്ട്. മഹല്ല് ഖത്തീബ് കോട്ടയം തലനാട് സ്വദേശി എം.എ സിറാജുദ്ദീന്‍ അബ്‌റാരിയുടെ നിര്‍ദേശാനുസരണം മദ്രസയിലെ 15 വയസ് വരെയുള്ള 24 വിദ്യാര്‍ഥികളാണ് പ്രദര്‍ശന വസ്തുക്കളൊരുക്കിയത്. 14 വയസുകാരി തര്‍ബീയ വിദ്യാര്‍ഥിനി ഇല്‍ഹാം ഷാനിബാണ് ഗ്രൂപ്പ് ലീഡര്‍. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം വിദ്യാര്‍ഥികളിലൂടെ ഒരുക്കിയത്. പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കാണാന്‍ വഖഫ് ബോര്‍ഡംഗം പി.വി സൈനുദ്ദീന്‍ മദ്രസയിലെത്തിയിരുന്നു. രണ്ട് ദിവസങ്ങളിലാണ് പ്രദര്‍ശനം.’കലയില്‍ കനലെരിയട്ടെ’ എന്ന പേരില്‍ നടക്കുന്ന നബിദിനാഘോഷ പരിപാടിയോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം കായിക മത്സരങ്ങളും നടക്കും. ആദിരാജ അഷ്‌റഫ് കോയമ്മയാണ് സംഘാടക സമിതി ചെയര്‍മാന്‍. മഹല്ല് സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവിയാണ് ജനറല്‍ കണ്‍വീനര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Published

on

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി മാറി -മുന്‍ എംഎല്‍എ കെസി രാജഗോപാലന്‍

മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.

Published

on

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ രാജഗോപാലന്‍ (കെസിആര്‍) രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.

കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്‍ക്കാര്‍ പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്.

ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്‍പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന്‍ എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന്‍ അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന്‍ എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും”, കെ.സി. രാജഗോപാലന്‍ പറഞ്ഞു.

Continue Reading

kerala

ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം; ആവശ്യവുമായി ബി എംഎസ്

Published

on

തിരുവനന്തപരും: ക്രിസ്മസ് ആഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്‍കി. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി.

 

 

Continue Reading

Trending