Connect with us

Video Stories

വൈറ്റ് ഹൗസിലെ അജ്ഞാതനെ തേടി ട്രംപ്

Published

on

കെ. മൊയ്തീന്‍കോയ

ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്‍’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനം. വൈറ്റ് ഹൗസില്‍ ഭരണകൂടത്തിലിരുന്ന് എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഉന്നതന്‍ ആരാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഗ്‌നിപര്‍വതത്തിന് മുകളിലിരുന്നാണ് ട്രംപ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടി ലഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ വിവാദം അവസാനം ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്ക് എത്തിക്കുമോ? ആശങ്ക ഉയര്‍ന്നിട്ടുണ്ട്, റിപ്പബ്ലിക്കന്‍ ക്യാമ്പില്‍.
‘ട്രംപ് രാജ്യത്തെ വിഭജിക്കുന്നു. പ്രതിലോമപരവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ പല തീരുമാനങ്ങളും. കഴിവുകെട്ട നിലപാട്. നിന്ദ്യമായ എടുത്തുചാട്ടം. എഫ്.ബി.ഐ ഡയരക്ടറെ മാറ്റിയത്, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം, സഖ്യരാഷ്ട്രങ്ങളെ അകറ്റിയത്, ഷാര്‍ലറ്റ്വില്ലില്‍ വര്‍ണവെറിയന്‍മാര്‍ അഴിഞ്ഞാടിയത് ന്യായീകരിച്ചത്, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനുമായുള്ള ചങ്ങാത്തം, ഭരണരംഗത്തെ അധാര്‍മ്മികത’ തുടങ്ങിയവയെല്ലാം ലേഖനത്തില്‍ തുറന്നെഴുതുന്നു. വൈറ്റ് ഹൗസിലെ ‘പ്രതിരോധ പോരാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഉന്നതന്റെ ലേഖനം വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസിന്റെ അവകാശവാദം. ‘ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വരണമെന്ന്’ ട്രംപ് വെല്ലുവിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ചെയ്യേണ്ടുന്ന നാളുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. ലേഖനം രാഷ്ട്രീയ രംഗത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വൈസ് പ്രസിഡണ്ട് മുതല്‍ താഴെ ജീവനക്കാര്‍ വരെ ദിനംപ്രതി ലേഖനത്തിന് പിന്നില്‍ ‘ഞാനല്ല’ എന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ‘അജ്ഞാതനെ’ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ട്രംപിന്റെ പല തീരുമാനങ്ങളോടും മന്ത്രിസഭയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് വിയോജിപ്പുണ്ടെന്ന് പരസ്യമായ രഹസ്യമാണല്ലോ. ഭരണകൂടത്തില്‍ നിന്ന് നിരവധി സെക്രട്ടറിമാര്‍ രാജിവെച്ചൊഴിഞ്ഞത് ഇതിന് തെളിവാണ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്ന് ഉറപ്പാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നൂറില്‍ 35 സ്ഥാനങ്ങളിലേക്കും സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ മുന്‍ പ്രസിഡണ്ട് ഒബാമ രംഗത്തിറങ്ങിയത് ഡമോക്രാറ്റുകളെ ആവേശഭരിതരാക്കി. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ടുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുക അത്യപൂര്‍വമാണ്. നേതൃ ദാരിദ്ര്യം അനുഭവിക്കുന്ന ഡമോക്രാറ്റുകള്‍ക്ക് ഒബാമയുടെ രംഗപ്രവേശം ആവേശവും പ്രതീക്ഷയും നല്‍കി. ഇംപീച്ച്‌മെന്റിനുള്ള സാധ്യത ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് നീക്കം. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ എതിരായി രംഗത്ത് വരാതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് മുന്‍ ഇലക്ഷന്‍ സഹായി മൈക്കിള്‍ കപ്യൂട്ടോവിന്റെയും മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോവിന്റെയും കുറ്റസമ്മതമൊഴി തന്നെ ഇംപീച്ച്‌മെന്റിന് ധാരാളം. ബാങ്കില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസ് ഉള്‍പ്പെടെ മറ്റ് എട്ട് കേസുകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നു. തെരഞ്ഞെടുപ്പിലെ ‘റഷ്യന്‍ ഇടപെടല്‍’ നടന്നുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം ഒഴിവാക്കാന്‍ അവസാന അടവും ട്രംപ് പയറ്റി തുടങ്ങിയെന്നതിന് തെളിവാണ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘമായ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച. മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത് മറ്റൊരു വിവാദമായി. ‘തന്റെ സ്വീകാര്യത അളക്കുന്നത് മാത്രമല്ല, മത (ക്രിസ്ത്യന്‍) സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിതപരിശോധന കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്’ എന്ന ട്രംപിന്റെ പ്രസംഗത്തിന്റെ ദുഷ്ടലാക്ക് ഞെട്ടിപ്പിക്കുന്നു. (ഇന്ത്യയില്‍ ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രത്തിന് സമാനമായ രീതി) ‘ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്റെ നയം (?!) അക്രമപരമായി അവര്‍ മറിച്ചിടും. അവ നഷ്ടമാകുന്നതില്‍ നിന്ന് ഒരു വോട്ട് മാത്രം അകലെയാണ്. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന നിങ്ങള്‍ (ഇവലെഞ്ചലിക്കല്‍ നേതാക്കള്‍) ആ വിശേഷാധികാരം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കണം’- ട്രംപിന്റെ അഭ്യര്‍ത്ഥനയിലെ താല്‍പര്യം ഊഹിക്കാവുന്നതാണല്ലോ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകേണ്ടിവരും. അമേരിക്കന്‍ താല്‍പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള ട്രംപിന്റെ തന്ത്രം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ കൂടുതല്‍ പ്രതിലോമവും അക്രമപരവുമായ നയ-സമീപനമായിരിക്കും ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാവുക. ലോക ക്രമത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാകുന്നതും സമൂല മാറ്റം സൃഷ്ടിക്കുന്നതുമായിരിക്കും അമേരിക്കയുടെ തീരുമാനങ്ങള്‍ എന്ന് തീര്‍ച്ച.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending