Connect with us

Culture

അത്ഭുതങ്ങള്‍ സംഭവിച്ചില്ല; പെര്‍ത്തില്‍ ഇന്ത്യക്ക് ദയനീയ പതനം

Published

on

പെര്‍ത്ത്: അല്‍ഭുതങ്ങള്‍ സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ….ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍ പതനം പൂര്‍ണ്ണമായി. സ്‌കോര്‍:

അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത പന്തിനെ ലിയോണ്‍ പുറത്താക്കി. ബുംറയെ കമ്മിന്‍സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.

തോല്‍വി മുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന ടീം ഇന്ന് എപ്പോള്‍ തോല്‍ക്കുമെന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം. പെര്‍ത്തില്‍ വിജയിക്കാന്‍ 287 റണ്‍സ് ആവശ്യമായ ഇന്ത്യ ഇന്നലെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് മുന്‍നിരക്കാരുടെ നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. ജയമെന്ന ഹിമാലയം കയറാന്‍ ഇനിയും വേണം 175 റണ്‍സ്. ആകെയുള്ളത് ഇപ്പോള്‍ ക്രീസിലുള്ള യുവാക്കളായ ഹനുമ വിഹാരിയും റിഷാഭ് പന്തും പിന്നെ വാലറ്റക്കാരായ പേസര്‍മാരും. തകര്‍ന്ന പിച്ചില്‍ നിന്ന് പറന്ന് വരുന്ന പന്തിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിരാത് കോലി ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയ കാഴ്ച്ചയില്‍ ഇന്നത്തെ അവസാന ദിവസത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല.

മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്നവര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റുകള്‍ വീതവും ഹെയ്സല്‍വുഡും പാറ്റ് കുമിന്‍സും രണ്ടു വിക്കറ്റുകളും നേടി.

ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140

മുഹമ്മദ് ഷമിയുടെ സ്വപ്‌ന തുല്യമായ പ്രകടനത്തില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 ല്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്കായെങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ ലീഡ് ഉള്‍പ്പെടെ അവര്‍ സമ്മാനിച്ച വിജയലക്ഷ്യം പെര്‍ത്തില്‍ തികച്ചും അസാധ്യമായിരുന്നു. 2014 മുതലുള്ള കണക്കെടുത്താല്‍ 200 റണ്‍സിലപ്പുറം നേടി വിജയിക്കുകയെന്നത് വലിയ സാഹസമാണ്. ഇത് വരെ നടന്ന 124 ശ്രമങ്ങളില്‍ ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പിന്നിട്ടത് ആറ് തവണയാണ്. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഉസ്മാന്‍ ക്വാജ അര്‍ധശതകം തികച്ചപ്പോള്‍ നായകന്‍ ടീം പെയിനെ ഉറച്ച പിന്തുണയും നല്‍കി. പക്ഷേ ലഞ്ചിന് ശേഷമായിരുന്നു ഷമിയുടെ സ്വപ്‌നതുല്യമായ പ്രകടനം. അഞ്ച് ഓവറിനിടെ നാല് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതില്‍ ക്വാജയും പെയിനെയുമുണ്ടായിരുന്നു. മൂന്നാം ദിവസം നേടിയ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ 56 റണ്‍സ് നല്‍കി ആറ് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അരോണ്‍ ഫിഞ്ച്, നതാന്‍ ലിയോണ്‍ എന്നിവരുടെ പ്രതിരോധവും ഷമി തകര്‍ത്തപ്പോള്‍ അവസാന വിക്കറ്റില്‍ ബാറ്റ് ചുഴറ്റിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹേസില്‍വുഡും ചേര്‍ന്ന് നേടിയ 36 റണ്‍സും ഓസീസിന് മുതല്‍കൂട്ടായി.
287 റണ്‍സ് എന്ന വിജലക്ഷ്യം കനത്ത സമ്മര്‍ദ്ദമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ദുരന്തകാഴ്ച്ചക്ക് ആരംഭമായി. അഡലെയ്ഡിലെ ഹീറോ ചേതേശ്വര്‍ പുജാര നേടിയത് കേവലം നാല് റണ്‍. വിക്കറ്റ് ഹേസില്‍വുഡിന്. മുരളി വിജയും വിരാത് കോലിയും പൊരുതി നിന്ന് 35 റണ്‍സ് വരെ സ്‌ക്കോര്‍ എത്തിച്ചപ്പോള്‍ പ്രതീക്ഷ കൈവന്നു. പക്ഷേ വിരാതിന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ നായകനെ വിരട്ടാന്‍ പ്രത്യേക പദ്ധതികളുമായി നതാന്‍ ലിയോണിനെ രംഗത്തിറക്കി. പാറ്റ് കമ്മിന്‍സിന്റെ പ്ലാന്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ലിയോണിനെ രംഗത്ത്് കൊണ്ട് വന്നത്. തുടക്കത്തില്‍ ലിയോണ്‍ കോലിയുടെ സ്റ്റംമ്പാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോള്‍ വൈഡര്‍ പന്തുകള്‍ എറിഞ്ഞ് പരീക്ഷിച്ചു. ഇതില്‍ കോലി വീഴുകയും ചെയ്തു. ആ പതനം നായകന്‍ പെയിനെ ഉള്‍പ്പെടെ എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. രാവിലെ മൈതാനത്ത് പെയിനെയും കോലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അജിങ്ക്യ രഹാനെ പൊരുതി നിന്നു. അതിനിടെ മുരളി വിജയ് മടങ്ങി. പിറകെ രഹാനെയും. ഇതോടെയാണ് പരാജയം ഉറപ്പായത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending