Connect with us

Video Stories

മസ്ജിദിലെ വടിവെപ്പിന് ദൃക്‌സാക്ഷിയായ ബംഗ്ലാദേശ് ടീം അംഗം ഞെട്ടിപ്പിക്കുന്ന മണിക്കൂറുകളെ ഓര്‍ത്തെടുക്കുന്നു

Published

on

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും. ജുമുഅ നമസ്‌കരിക്കാനെത്തിയതായിരുന്നു അവര്‍. മല്‍സരം റിപ്പോര്‍ട്ട്് ചെയ്യാന്‍ ബംഗ്ലാദേശില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അവരില്‍ പ്രമുഖനായ മുഹമ്മദ് അസ്‌ലം ഞെട്ടിക്കുന്ന ദിവസത്തെക്കുറിച്ച് വിവരിക്കുന്നു: മൂന്നാം ടെസ്റ്റിന് മുന്നോടിയായി ആരെല്ലാമായിരിക്കും ആദ്യ ഇലവനില്‍ കളിക്കുകയെന്നറിയാനും രണ്ട് നായകന്മാരുടെയും വാര്‍ത്താസമ്മേളനത്തിനുമായാണ് അസ്‌ലം രാവിലെയെത്തിയത്.

ഉച്ചക്ക് ഒരു മണി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഹെഗ്‌ലി ഓവലിലേക്ക് പരിശീലനത്തിനായി വരുന്നു. ചെറിയ മഴ പെയ്യുന്നത് കൊണ്ട് സമീപത്തെ പള്ളിയിലേക്ക് പോവാനായിരുന്നു ടീമിന്റെ തീരുമാനം. ജുമുഅ നമസ്‌ക്കാരത്ിന് ശേഷം പരിശീലനം ആരംഭിക്കാനും തീരുമാനിക്കുന്നു. ലിങ്കണ്‍ യുനിവേഴ്‌സിറ്റിയില്‍ ഇന്‍ഡോര്‍ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ അത്രയും ദൂരം പേവാന്‍ ടീമിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.
1-27: ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമുദുല്ല പത്രസമ്മേളനം പൂര്‍ത്തിയാക്കി വേഗം ഇറങ്ങുന്നു. തന്നെ കാത്ത് പള്ളിയിലേക്ക് പോവാനായി നില്‍ക്കുന്ന സഹതാരങ്ങള്‍ക്ക്് അരികിലെത്താനുമുള്ള ധൃതിയിലായിരുന്നു നായകന്‍. എന്നിട്ടും വാര്‍ത്താ സമ്മേളനത്തിന് ശേഷവും ഞങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
1-35: വാര്‍ത്താ സമ്മേളന വേദി വിട്ട് ഞങ്ങളെല്ലാം ബംഗ്ലാദേശ് ടീമിന്റെ പാര്‍ക്കിംഗ് വേദിയില്‍. ടീമിന്റെ മാനേജര്‍ ഖാലിദ് മഷൂദ് ഉള്‍പ്പെടെ പതിനേഴ് പേര്‍ അവിടെയുണ്ട്. ടീം അനലിസ്റ്റ് ശ്രിനിവാസ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ എല്ലാവരും അവിടെ നില്‍ക്കുന്നു
1.52: ഞാന്‍ ഹേഗ്‌ലി ഓവലില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ ഫോണിലേക്ക് ബംഗ്ലാ സംഘത്തിലെ സീനിയര്‍ താരമായ തമീം ഇഖ്ബാലിന്റെ വിളി. ഇവിടെയെല്ലാ വെടിവെപ്പാണ്… ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യം ഞാന്‍ കരുതി അദ്ദേഹം തമാശ പറയുകയാണെന്ന്. വീണ്ടും വിളിച്ച് ആശങ്കയോടെ സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. എന്നോട് എത്രയും പെട്ടെന്ന് പൊലീസിനോട് കാര്യം പറയാനായിരുന്നു തമീം ആവശ്യപ്പെട്ടത്.
1.53: ഒന്നും ആലോചിക്കാതെ ഞാന്‍ മസ്ജിദിന് സമീപത്തേക്ക് ഓടുകയായിരുന്നു. നിങ്ങള്‍ വേണമെങ്കില്‍ കരുതുന്നുണ്ടാവും എത്ര വിഡ്ഡിയാണ് ഞാനെന്ന്. ഒന്നും ആലോചിക്കാതെ ഭികരാക്രമണ മുഖത്തേക്ക് ഓടിയതിന്. പക്ഷേ ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. അതിലുമുപരി ഒരു മനുഷ്യനാണ്. എന്നോട് സഹായം തേടിയവരെ സഹായിക്കണമായിരുന്നു. ഞാന്‍ ഓടുമ്പോള്‍ ഒരു വനിത കാറുമായെത്തി. അവര്‍ സഹായിക്കണമോ എന്ന് ചോദിച്ചു. അവരോട് ഞാന്‍ കാര്യം പറഞ്ഞു.
1-56: ഞാനും മറ്റ് ബംഗ്ലാദേശി മാധ്യമ പ്രവര്‍ത്തകരായ മസ്ഹറുദ്ദീനും ഉത്പലും മസ്ജിദിന്റെ കവാടത്തിലെത്തുന്നു. അവിടെ ഒരു പൊലീസ് വാഹനമുണ്ടായിരുന്നു. ദൂരെയായി ബംഗ്ലാദേശ് ടീം ബസ്സുമുണ്ടായിരുന്നു. കുറച്ച് പൊലീസ് വാഹനങ്ങളും ആംബുലന്‍സുമെല്ലാമുണ്ടായിരുന്നു. ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്‍ നിലത്ത് ഒരാള്‍ മരിച്ച്് കിടക്കുന്നതും കണ്ടു.
2-00: ഞാന്‍ മസ്ജിദിന് അരികെലത്തിയപ്പോള്‍ ഒരാള്‍ എനിക്ക് അരികിലേക്ക് ഓടിയെത്തുന്നു അയാളുടെ ദേഹത്ത് രക്തമുണ്ടായിരുന്നു. എന്റെ കൈകളില്‍ അയാള്‍ പിടിച്ചു. പിന്നെ കാണുന്നത് പലരും അലമുറയിട്ട് കരഞ്ഞ് വരുന്നതാണ്. കുറച്ച്് കൂടി മുന്നോട്ട് ഓടിയപ്പോള്‍ ബംഗ്ലാദേശ് ടീമിലെ പലരും ഓടുന്നു. ഇബാദത്ത് ഹുസൈന്‍ എന്ന താരം ഉടന്‍ എന്റെ കൈകളില്‍ പിടിച്ച് അവര്‍ക്കൊപ്പം ഓടാന്‍ പറഞ്ഞു. ഒന്നും നോക്കാതെ ഞാനും ഓടി. കളിക്കാരെല്ലാം അപ്പോല്‍ ഒപ്പമുണ്ടായിരുന്നു. ആര്‍ക്കും എന്താണ് നടക്കുന്നത് എന്ന് പോലും അറിവുണ്ടായിരുന്നില്ല.
2-04: ഞാന്‍ തമീമിനെ കാണുന്നു. അദ്ദേഹത്തിനൊപ്പം ചില താരങ്ങളുണ്ടായിരുന്നു. പലരും പല വഴിക്ക് പോവുന്ന സാഹചര്യം. എല്ലാവരും ഭയചകിതരായിരുന്നു. ഒരു സീനിയര്‍ താരം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
2-08: താരങ്ങളെല്ലാവരും ഗ്രൗണ്ടിലെ ഡ്രസ്സിംഗ് റൂമിലെത്തുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പക്ഷേ എല്ലാവരും ഭയചകിതരായിരുന്നു.
2-45: ടീം അംഗങ്ങള്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ അവര്‍ താമസിക്കുന്ന കത്തിഡ്രല്‍ തെരുവിലെ ഹോട്ടലിലേക്ക് മടങ്ങുന്നു. ഞങ്ങള്‍ അവിടെ തന്നെ നിന്നു. അപ്പോഴും പൊലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ആംബുലന്‍സുകള്‍ ചീറിപ്പായുന്നു.
5-00: രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെയും രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്റെയും അനുമതിയോടെ പരമ്പര റദ്ദാക്കാന്‍ തീരുമാനിക്കുന്നു.

ന്യൂസിലാന്‍ഡ് പര്യടനം റദ്ദാക്കി

ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരമ്പര റദ്ദാക്കിയത്. മസ്ജിദിന് നേരെയുണ്ടായ വെടിവെപ്പില്‍ നിന്ന് ഭാഗ്യത്തിനാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്.

ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം അംഗങ്ങള്‍ പരിശീലനത്തിനായി എത്തിയതായിരുന്നു. പരിശീലനത്തിന് മുമ്പ് ഇവരെല്ലാം ജുമുഅ നമസ്്കാരത്തിനായി പള്ളിയിലേക്ക് പോവാന്‍ ഒരുങ്ങവെയാണ് വെടിവെപ്പുണ്ടായത്. പലരും ഭാഗ്യത്തിന്് മാത്രമാണ് അക്രമിയുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ടീം മാനേജര്‍ ഖാലിദ് മഷൂദ് പറഞ്ഞു. വെടിവെപ്പ് നടക്കുമ്പോള്‍ ടീം ബസ്സ് മസ്ജിദിന് സമീപമുണ്ടായിരുന്നെന്നുും അതില്‍ പതിനേഴ് താരങ്ങളുണ്ടായിരുന്നുവെന്നും എല്ലാവരും ജുമുഅക്ക് പോവാനായി ഒരുങ്ങുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. ലിട്ടണ്‍ദാസ്, നയീം ഹസന്‍, ഞങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ച് സുനില്‍ ജോഷി എന്നിവര്‍ മാത്രമായിരുന്നു ഹോട്ടലില്‍ തങ്ങിയത്. ഞങ്ങള്‍ മസ്ജിദിന് വളരെ അരികില്‍ എത്തുമ്പോഴായിരുന്നു വെടിവെപ്പ് കണ്ടതും കേട്ടതും. അല്‍പ്പം നേരത്തെയായിരുന്നു ഞങ്ങള്‍ പള്ളിയില്‍ എത്തിയിരുന്നതെങ്കില്‍ പലരും കൊല്ലപ്പെട്ടേനേ. കൂറെ സമയം ബസ്സില്‍ ഇരുന്ന ശഷം പിന്നീട് എല്ലാവരും പരിശീലന മൈതാനത്തേക്ക് ഓടുകയായിരുന്നു. ബസ്സില്‍ ഞങ്ങളുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അക്രമി ഞങ്ങളെ ലക്ഷ്യമിടുമായിരുന്നു. ഭീതി നിറഞ്ഞ ദിവസമായിരുന്നു കടന്ന് പോയതെന്നും പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചിലെ ജനങ്ങളും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം നല്‍കിയ പിന്തുണ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച്ചകളാണ് കണ്ടത്. ആ വേദന മനസിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending