Connect with us

Video Stories

മസ്ജിദിലെ വടിവെപ്പിന് ദൃക്‌സാക്ഷിയായ ബംഗ്ലാദേശ് ടീം അംഗം ഞെട്ടിപ്പിക്കുന്ന മണിക്കൂറുകളെ ഓര്‍ത്തെടുക്കുന്നു

Published

on

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും. ജുമുഅ നമസ്‌കരിക്കാനെത്തിയതായിരുന്നു അവര്‍. മല്‍സരം റിപ്പോര്‍ട്ട്് ചെയ്യാന്‍ ബംഗ്ലാദേശില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അവരില്‍ പ്രമുഖനായ മുഹമ്മദ് അസ്‌ലം ഞെട്ടിക്കുന്ന ദിവസത്തെക്കുറിച്ച് വിവരിക്കുന്നു: മൂന്നാം ടെസ്റ്റിന് മുന്നോടിയായി ആരെല്ലാമായിരിക്കും ആദ്യ ഇലവനില്‍ കളിക്കുകയെന്നറിയാനും രണ്ട് നായകന്മാരുടെയും വാര്‍ത്താസമ്മേളനത്തിനുമായാണ് അസ്‌ലം രാവിലെയെത്തിയത്.

ഉച്ചക്ക് ഒരു മണി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഹെഗ്‌ലി ഓവലിലേക്ക് പരിശീലനത്തിനായി വരുന്നു. ചെറിയ മഴ പെയ്യുന്നത് കൊണ്ട് സമീപത്തെ പള്ളിയിലേക്ക് പോവാനായിരുന്നു ടീമിന്റെ തീരുമാനം. ജുമുഅ നമസ്‌ക്കാരത്ിന് ശേഷം പരിശീലനം ആരംഭിക്കാനും തീരുമാനിക്കുന്നു. ലിങ്കണ്‍ യുനിവേഴ്‌സിറ്റിയില്‍ ഇന്‍ഡോര്‍ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ അത്രയും ദൂരം പേവാന്‍ ടീമിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.
1-27: ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമുദുല്ല പത്രസമ്മേളനം പൂര്‍ത്തിയാക്കി വേഗം ഇറങ്ങുന്നു. തന്നെ കാത്ത് പള്ളിയിലേക്ക് പോവാനായി നില്‍ക്കുന്ന സഹതാരങ്ങള്‍ക്ക്് അരികിലെത്താനുമുള്ള ധൃതിയിലായിരുന്നു നായകന്‍. എന്നിട്ടും വാര്‍ത്താ സമ്മേളനത്തിന് ശേഷവും ഞങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
1-35: വാര്‍ത്താ സമ്മേളന വേദി വിട്ട് ഞങ്ങളെല്ലാം ബംഗ്ലാദേശ് ടീമിന്റെ പാര്‍ക്കിംഗ് വേദിയില്‍. ടീമിന്റെ മാനേജര്‍ ഖാലിദ് മഷൂദ് ഉള്‍പ്പെടെ പതിനേഴ് പേര്‍ അവിടെയുണ്ട്. ടീം അനലിസ്റ്റ് ശ്രിനിവാസ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ എല്ലാവരും അവിടെ നില്‍ക്കുന്നു
1.52: ഞാന്‍ ഹേഗ്‌ലി ഓവലില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ ഫോണിലേക്ക് ബംഗ്ലാ സംഘത്തിലെ സീനിയര്‍ താരമായ തമീം ഇഖ്ബാലിന്റെ വിളി. ഇവിടെയെല്ലാ വെടിവെപ്പാണ്… ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യം ഞാന്‍ കരുതി അദ്ദേഹം തമാശ പറയുകയാണെന്ന്. വീണ്ടും വിളിച്ച് ആശങ്കയോടെ സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. എന്നോട് എത്രയും പെട്ടെന്ന് പൊലീസിനോട് കാര്യം പറയാനായിരുന്നു തമീം ആവശ്യപ്പെട്ടത്.
1.53: ഒന്നും ആലോചിക്കാതെ ഞാന്‍ മസ്ജിദിന് സമീപത്തേക്ക് ഓടുകയായിരുന്നു. നിങ്ങള്‍ വേണമെങ്കില്‍ കരുതുന്നുണ്ടാവും എത്ര വിഡ്ഡിയാണ് ഞാനെന്ന്. ഒന്നും ആലോചിക്കാതെ ഭികരാക്രമണ മുഖത്തേക്ക് ഓടിയതിന്. പക്ഷേ ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. അതിലുമുപരി ഒരു മനുഷ്യനാണ്. എന്നോട് സഹായം തേടിയവരെ സഹായിക്കണമായിരുന്നു. ഞാന്‍ ഓടുമ്പോള്‍ ഒരു വനിത കാറുമായെത്തി. അവര്‍ സഹായിക്കണമോ എന്ന് ചോദിച്ചു. അവരോട് ഞാന്‍ കാര്യം പറഞ്ഞു.
1-56: ഞാനും മറ്റ് ബംഗ്ലാദേശി മാധ്യമ പ്രവര്‍ത്തകരായ മസ്ഹറുദ്ദീനും ഉത്പലും മസ്ജിദിന്റെ കവാടത്തിലെത്തുന്നു. അവിടെ ഒരു പൊലീസ് വാഹനമുണ്ടായിരുന്നു. ദൂരെയായി ബംഗ്ലാദേശ് ടീം ബസ്സുമുണ്ടായിരുന്നു. കുറച്ച് പൊലീസ് വാഹനങ്ങളും ആംബുലന്‍സുമെല്ലാമുണ്ടായിരുന്നു. ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്‍ നിലത്ത് ഒരാള്‍ മരിച്ച്് കിടക്കുന്നതും കണ്ടു.
2-00: ഞാന്‍ മസ്ജിദിന് അരികെലത്തിയപ്പോള്‍ ഒരാള്‍ എനിക്ക് അരികിലേക്ക് ഓടിയെത്തുന്നു അയാളുടെ ദേഹത്ത് രക്തമുണ്ടായിരുന്നു. എന്റെ കൈകളില്‍ അയാള്‍ പിടിച്ചു. പിന്നെ കാണുന്നത് പലരും അലമുറയിട്ട് കരഞ്ഞ് വരുന്നതാണ്. കുറച്ച്് കൂടി മുന്നോട്ട് ഓടിയപ്പോള്‍ ബംഗ്ലാദേശ് ടീമിലെ പലരും ഓടുന്നു. ഇബാദത്ത് ഹുസൈന്‍ എന്ന താരം ഉടന്‍ എന്റെ കൈകളില്‍ പിടിച്ച് അവര്‍ക്കൊപ്പം ഓടാന്‍ പറഞ്ഞു. ഒന്നും നോക്കാതെ ഞാനും ഓടി. കളിക്കാരെല്ലാം അപ്പോല്‍ ഒപ്പമുണ്ടായിരുന്നു. ആര്‍ക്കും എന്താണ് നടക്കുന്നത് എന്ന് പോലും അറിവുണ്ടായിരുന്നില്ല.
2-04: ഞാന്‍ തമീമിനെ കാണുന്നു. അദ്ദേഹത്തിനൊപ്പം ചില താരങ്ങളുണ്ടായിരുന്നു. പലരും പല വഴിക്ക് പോവുന്ന സാഹചര്യം. എല്ലാവരും ഭയചകിതരായിരുന്നു. ഒരു സീനിയര്‍ താരം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
2-08: താരങ്ങളെല്ലാവരും ഗ്രൗണ്ടിലെ ഡ്രസ്സിംഗ് റൂമിലെത്തുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പക്ഷേ എല്ലാവരും ഭയചകിതരായിരുന്നു.
2-45: ടീം അംഗങ്ങള്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ അവര്‍ താമസിക്കുന്ന കത്തിഡ്രല്‍ തെരുവിലെ ഹോട്ടലിലേക്ക് മടങ്ങുന്നു. ഞങ്ങള്‍ അവിടെ തന്നെ നിന്നു. അപ്പോഴും പൊലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ആംബുലന്‍സുകള്‍ ചീറിപ്പായുന്നു.
5-00: രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെയും രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്റെയും അനുമതിയോടെ പരമ്പര റദ്ദാക്കാന്‍ തീരുമാനിക്കുന്നു.

ന്യൂസിലാന്‍ഡ് പര്യടനം റദ്ദാക്കി

ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരമ്പര റദ്ദാക്കിയത്. മസ്ജിദിന് നേരെയുണ്ടായ വെടിവെപ്പില്‍ നിന്ന് ഭാഗ്യത്തിനാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്.

ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം അംഗങ്ങള്‍ പരിശീലനത്തിനായി എത്തിയതായിരുന്നു. പരിശീലനത്തിന് മുമ്പ് ഇവരെല്ലാം ജുമുഅ നമസ്്കാരത്തിനായി പള്ളിയിലേക്ക് പോവാന്‍ ഒരുങ്ങവെയാണ് വെടിവെപ്പുണ്ടായത്. പലരും ഭാഗ്യത്തിന്് മാത്രമാണ് അക്രമിയുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ടീം മാനേജര്‍ ഖാലിദ് മഷൂദ് പറഞ്ഞു. വെടിവെപ്പ് നടക്കുമ്പോള്‍ ടീം ബസ്സ് മസ്ജിദിന് സമീപമുണ്ടായിരുന്നെന്നുും അതില്‍ പതിനേഴ് താരങ്ങളുണ്ടായിരുന്നുവെന്നും എല്ലാവരും ജുമുഅക്ക് പോവാനായി ഒരുങ്ങുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. ലിട്ടണ്‍ദാസ്, നയീം ഹസന്‍, ഞങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ച് സുനില്‍ ജോഷി എന്നിവര്‍ മാത്രമായിരുന്നു ഹോട്ടലില്‍ തങ്ങിയത്. ഞങ്ങള്‍ മസ്ജിദിന് വളരെ അരികില്‍ എത്തുമ്പോഴായിരുന്നു വെടിവെപ്പ് കണ്ടതും കേട്ടതും. അല്‍പ്പം നേരത്തെയായിരുന്നു ഞങ്ങള്‍ പള്ളിയില്‍ എത്തിയിരുന്നതെങ്കില്‍ പലരും കൊല്ലപ്പെട്ടേനേ. കൂറെ സമയം ബസ്സില്‍ ഇരുന്ന ശഷം പിന്നീട് എല്ലാവരും പരിശീലന മൈതാനത്തേക്ക് ഓടുകയായിരുന്നു. ബസ്സില്‍ ഞങ്ങളുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അക്രമി ഞങ്ങളെ ലക്ഷ്യമിടുമായിരുന്നു. ഭീതി നിറഞ്ഞ ദിവസമായിരുന്നു കടന്ന് പോയതെന്നും പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചിലെ ജനങ്ങളും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം നല്‍കിയ പിന്തുണ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച്ചകളാണ് കണ്ടത്. ആ വേദന മനസിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending