Connect with us

Culture

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം; മുഹമ്മദ് ഷമിക്ക് ഹാട്രിക്

Published

on

സത്താംപ്ടണ്‍: ഹാവു………….. രക്ഷപ്പെട്ടു. മുഹമ്മദ് ഷമിക്ക് നന്ദി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഹാട്രിക് വേട്ട നടത്തിയ ചാമ്പ്യന്‍ സീമറുടെ മികവില്‍ ഇന്ത്യ 11 റണ്‍സ് വിജയവുമായി അഫ്ഗാനിസ്താനെതിരെ മുഖം രക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത് 224 ല്‍ ഒതുങ്ങിയ ഇന്ത്യയെ അഫ്ഗാനികല്‍ അട്ടിമറിക്കുമെന്നായിരുന്നു അവസാനം വരെ കരുതിയത്. പക്ഷേ 40 റണ്‍സിന് നാല് വിക്കറ്റ് നേടിയ ഷമിയും 39 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും അവസാനം ഗംഭീരമാക്കി. ഷമി അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ 16 റണ്‍സ് മാത്രമായിരുന്നു അഫ്ഗാന് വേണ്ടത്. അപകടകാരിയായ മുഹമ്മദ് നബി ക്രീസിലും. ആദ്യ പന്ത് തന്നെ ബൗണ്ടറി. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ നബി പുറത്താവുന്നു. നാലാം പന്തില്‍ അഫ്ത്താബ് ആലം, അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്‍. ലോകകപ്പില്‍ ചേതന്‍ ശര്‍മ്മക്ക് ശേഷം ഒരു ഇന്ത്യക്കാരന്റെ ഹാട്രിക്ക്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഇന്ത്യ ടേബിളില്‍ രണ്ടാമത് വന്നു. ബുംറയാണ് കളിയിലെ കേമന്‍.
നാടകീയമായിട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് അഫ്ഗാന്‍ സ്പിന്നിന് മുന്നില്‍ തരിപ്പണമായത്. സ്പിന്നിനെ സുന്ദരമായി നേരിടുന്നവര്‍ അല്‍പ്പമാലസ്യത്തില്‍ പന്തിനെ സമീപിച്ചപ്പോള്‍ ഇന്ത്യക്ക് ഈ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌ക്കോര്‍. ആദ്യമായി ഇന്ത്യന്‍ മധ്യനിരയും വാലറ്റവും പരീക്ഷിക്കപ്പെട്ടപ്പോള്‍ ആകെ പ്രശ്‌നമയം. ടോസ് ലഭിച്ചപ്പോള്‍ വിരാത് കോലി ബാറ്റിംഗിന് തീരുമാനിച്ചത് വലിയ സ്‌ക്കോര്‍ മുന്നില്‍ കണ്ടാണ്. ചാമ്പ്യന്‍ഷിപ്പില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനികളെ റണ്‍വേട്ടയിലുടെ ഓടിക്കാമെന്ന് കരുതിയ കോലിക് പക്ഷേ അഞ്ചാം ഓവറില്‍ തന്നെ ഫോമിലുള്ള രോഹിത് ശര്‍മയുടെ പതനം കാണേണ്ടി വന്നു. രണ്ട് സെഞ്ച്വറികളുമായി ലോകകപ്പില്‍ മിന്നി നില്‍ക്കുന്ന മുംബൈക്കാരന്‍ മുജിബ് റഹ്മാന്റെ സ്പിന്നില്‍ ക്ലീന്‍ ബൗള്‍ഡായത് ഗ്യാലറി ഞെട്ടലോടെയാണ് കണ്ടത്. അതോടെ സമ്മര്‍ദ്ദമായി. കെ.എല്‍ രാഹുല്‍ പ്രതിരോധത്തിന്റെ മാളത്തിലായി. വിരാത് കോലി പക്ഷേ പന്തിനെ പേടിച്ചില്ല. തട്ടിമുട്ടി സ്‌ക്കോര്‍ 64 ല്‍ എത്തിയിപ്പോഴതാ വേണ്ടാത്ത സ്വീപ്പിന് ശ്രമിച്ച് രാഹുല്‍ (30) മുഹമ്മദ് നബിക്ക് വിക്കറ്റ് നല്‍കുന്നു. വിജയ് ശങ്കറായിരുന്നു നാലാമനായി വന്നത്. ഇന്ത്യന്‍ ആരാധകര്‍ എന്താണോ പ്രതീക്ഷിച്ചത് അതിന് നേര്‍വീപരീതമായി ബാറ്റിംഗ് മന്ദഗതിയിലായി. 122 ല്‍ ശങ്കര്‍ മടങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരം. മുന്‍ നായകനും നിലവിലെ നായകനുമായപ്പോള്‍ ഗ്യാലറി ഉണര്‍ന്നു. പക്ഷേ അര്‍ധശതകം പിന്നിട്ട കോലി നബിയുടെ പന്തില്‍ പോയന്റില്‍ പിടികൊടുത്തപ്പോള്‍ വീണ്ടും ഗ്യാലറി നിശബ്ദം. 135 ലായിരുന്നു കോലിയുടെ മടക്കം. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള രക്ഷാദൗത്യത്തില്‍ റണ്‍സ് കാര്യമായി വന്നില്ലെങ്കിലും അതിജീവനം സാധ്യമായി. സ്‌ക്കോറിംഗ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റാഷിദ്ഖാനെ ക്രിസ് വിട്ട് പ്രഹരിക്കാനുള്ള ധോണിയുടെ ശ്രമം പാഴായി. 28 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കൂറ്റന്‍ ഷോട്ടുകള്‍ അനായാസം കളിക്കാറുള്ള ഹാര്‍ദിക് പാണ്ഡ്യയില്‍ കൂട്ടുകാരനെ കണ്ടെത്തിയ കേദാര്‍ ജാദവ് അതിനിടെ അര്‍ധശതതകം പൂര്‍ത്തിയാക്കി. പാണ്ഡ്യക്ക് ഏഴ് റണ്‍സ് നേടാനാണ് കഴിഞ്ഞത് .അമ്പത് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ എട്ട് വിക്കറ്റിന് 224 ല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. 52 റണ്‍സായിരുന്നു അവസാനം പുറത്തായ ജാദവിന്റെ സംഭാവന. അഫ്ഗാന്‍ സ്പിന്നര്‍മാരില്‍ മുജീബായിരുന്നു ഒന്നാമന്‍. പത്തോവറില്‍ 26 റണ്‍സും രോഹിതിന്റെ വിക്കറ്റും. മുഹമ്മദ് നബി 33 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍ 38ന് ധോണിയുടെ വിക്കറ്റ് നേടി. ഗുല്‍ബാദിന്‍ നായിബിനും രണ്ട് വിക്കറ്റ് ലഭിച്ചു.
കൂളായാണ് അഫ്ഗാനികള്‍ മറുപടി നല്‍കിയത്. മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും ബഹുമാനിച്ചു. ലോകകപ്പില്‍ ആദ്യ മല്‍സരം കളിക്കുന്ന ഷമി ഗംഭീര ഫോമിലായിരുന്നു.നാലോവര്‍ ദീര്‍ഘിച്ച ആദ്യ സ്‌പെല്ലില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് അദ്ദേഹം നേടി. ഹസറുഫുല്ല സസാസിയുടെ സ്റ്റംമ്പാണ് ഷമി തരിപ്പണമാക്കിയത്. നായകന്‍ നായിബും റഹ്മത് ഷായും പൊരുതി. സ്‌ക്കോര്‍ 62 ല്‍ നായിബിനെ ഹാര്‍ദിക് പുറത്താക്കിയെങ്കിലും അഫ്ഗാന്‍ പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. 36 റണ്‍സ് നേടിയ റഹ്മത്ത് ഷാ സ്‌ക്കോര്‍ 100 കടത്തി. പക്ഷേ ബുംറ രണ്ടാം സ്‌പെല്ലിന് വന്നപ്പോള്‍ ഓരോവറില്‍ റഹ്മത്തും ഹഷ്മത്തുല്ല ഷാഹിദിയും (21) പുറത്തായത് ഇന്ത്യക് ആശ്വാസമായി. പക്ഷേ മുഹമ്മദ് നബി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഗംഭീരമായി കളിക്കാന്‍ തുടങ്ങി. തകര്‍പ്പന്‍ ഷോട്ടുകള്‍. മല്‍സരം അവസാന ഘട്ടത്തിലേക്ക് പോവുമ്പോള്‍ നബിയായിരുന്നു വില്ലന്‍. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്നാം പന്തില്‍ നബിയെ പുറത്താക്കിയപ്പോഴാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. അടുത്ത പന്തില്‍ അഫ്ത്താബ് ആലമിനെയും ഷമി പുറത്താക്കി.

സതാംപ്ടണ്‍: വലിയ വിജയം സ്വപ്‌നം കണ്ട ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 225 റണ്‍സില്‍ പിടിച്ചുകെട്ടിയ അഫ്ഗാനിസ്ഥാന്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. പരാജയം മണത്ത ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും മികച്ച ബൗളിങ്ങാണ് തുണയായത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി ഹാട്രിക് സ്വന്തമാക്കി.

225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending