Connect with us

More

ചാന്ദ്രയാന്‍ 2; ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്‍ കാത്തിരിക്കാം സെപ്തംബര്‍ 7 വരെ

Published

on

ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്തംബര്‍ ഏഴിനായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്റിങ്.

ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തുന്ന ചാന്ദ്രയാന്‍ രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക.
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്‍ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്‍ ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്‍ വെച്ച് ഓര്‍ബിറ്ററുമായി വേര്‍പെട്ട ശേഷമായിരിക്കും ലാന്‍ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്‍ഡര്‍ ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്‍ കാത്തിരിക്കണം പ്രഗ്യാന്‍ എന്ന് വിളിപ്പേരുള്ള റോവര്‍ പുറത്തിറങ്ങാന്‍. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും.
ലാന്‍ഡറില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്‍ 7,

ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്‍കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം. 1ല്‍നിന്ന് വേര്‍പ്പെട്ട് ചാന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്‍ രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്‍ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.
സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്‍ പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്‍ രണ്ടിനെ എത്തിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.

23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്‍ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്‍ത്തങ്ങള്‍ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്‍ രണ്ടിനെ കാത്തിരിക്കുന്നത്. ലാന്‍ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പേടകത്തിനുള്ളില്‍നിന്ന് റോവര്‍ പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.

kerala

ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും

നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

Published

on

ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.

Continue Reading

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

Trending