More
ചാന്ദ്രയാന്‍ 2; ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്‍ കാത്തിരിക്കാം സെപ്തംബര്‍ 7 വരെ

ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്തംബര്‍ ഏഴിനായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്റിങ്.
ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തുന്ന ചാന്ദ്രയാന്‍ രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക.
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്‍ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്‍ ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്‍ വെച്ച് ഓര്‍ബിറ്ററുമായി വേര്‍പെട്ട ശേഷമായിരിക്കും ലാന്‍ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്‍ഡര്‍ ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്‍ കാത്തിരിക്കണം പ്രഗ്യാന്‍ എന്ന് വിളിപ്പേരുള്ള റോവര്‍ പുറത്തിറങ്ങാന്‍. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും.
ലാന്‍ഡറില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്‍ 7,
ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്‍കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം. 1ല്‍നിന്ന് വേര്‍പ്പെട്ട് ചാന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്‍ രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്‍ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.
സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്‍ പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്‍ രണ്ടിനെ എത്തിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.
23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്‍ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്‍ത്തങ്ങള്‍ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്‍ രണ്ടിനെ കാത്തിരിക്കുന്നത്. ലാന്‍ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പേടകത്തിനുള്ളില്‍നിന്ന് റോവര്‍ പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി