Connect with us

More

ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൊളിച്ച് മാറ്റി

Published

on

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി പുനര്‍നിര്‍മിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കടല്‍പ്പാലം പൂര്‍ണമായും നീക്കിയത്. കടല്‍പ്പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പാലവുമായി ബന്ധപ്പെട്ട് കടലിനടിയില്‍ എന്തൊക്കെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നുമുള്ള വിദഗ്ധരുടെ ആവശ്യം നിലനില്‍ക്കെയാണ് നടപടി.

അതേസമയം സിനിമാ ഷൂട്ടിങുകള്‍ പോലും നടക്കുന്ന പാലം സംരക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ പൂര്‍ണമായും പൊളിച്ച് മാറ്റിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബീച്ച് ലൈഫ് ഗാര്‍ഡുകളുടെ നിയന്ത്രണം ഉണ്ടെങ്കിലും ഇത് ലംഘിച്ചാണ് കടല്‍പ്പാലത്തിന് മുകളില്‍ ആളുകള്‍ കയറാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തില്‍ വെച്ച് ടൊവിനോ തോമസിന്റെ സിനിമാ ചിത്രീകരണം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

എന്നാല്‍ ഇന്നലത്തെ അപകടം കടല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നു വീണ് അപകടമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെയും നോര്‍ത്ത് ബീച്ചിലേയും കടല്‍പ്പാലങ്ങള്‍. 1840 ലാണ് ആദ്യമായി ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് 1870ഓടെ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1989വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നതായാണ് വിവരം. ബേപ്പൂര്‍ പോര്‍ട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

https://youtu.be/LJxeNOsh3pg

ചരക്കുനീക്കം നിലച്ചെങ്കിലും കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ സംരക്ഷിച്ചു വരികയായിരുന്നു. അന്‍വര്‍ റഷീദിന്റെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ ചിത്രീകരണം നടന്നത് നോര്‍ത്ത് പാലത്തില്‍ വെച്ചായിരുന്നു. ഇരുപാലങ്ങളും പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകള്‍ മാത്രമാണ്.

tech

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

Published

on

തിരുവനന്തപുരം: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ.
ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0″ പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending