Connect with us

More

ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൊളിച്ച് മാറ്റി

Published

on

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി പുനര്‍നിര്‍മിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കടല്‍പ്പാലം പൂര്‍ണമായും നീക്കിയത്. കടല്‍പ്പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പാലവുമായി ബന്ധപ്പെട്ട് കടലിനടിയില്‍ എന്തൊക്കെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നുമുള്ള വിദഗ്ധരുടെ ആവശ്യം നിലനില്‍ക്കെയാണ് നടപടി.

അതേസമയം സിനിമാ ഷൂട്ടിങുകള്‍ പോലും നടക്കുന്ന പാലം സംരക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ പൂര്‍ണമായും പൊളിച്ച് മാറ്റിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബീച്ച് ലൈഫ് ഗാര്‍ഡുകളുടെ നിയന്ത്രണം ഉണ്ടെങ്കിലും ഇത് ലംഘിച്ചാണ് കടല്‍പ്പാലത്തിന് മുകളില്‍ ആളുകള്‍ കയറാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തില്‍ വെച്ച് ടൊവിനോ തോമസിന്റെ സിനിമാ ചിത്രീകരണം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

എന്നാല്‍ ഇന്നലത്തെ അപകടം കടല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നു വീണ് അപകടമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെയും നോര്‍ത്ത് ബീച്ചിലേയും കടല്‍പ്പാലങ്ങള്‍. 1840 ലാണ് ആദ്യമായി ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് 1870ഓടെ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1989വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നതായാണ് വിവരം. ബേപ്പൂര്‍ പോര്‍ട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

https://youtu.be/LJxeNOsh3pg

ചരക്കുനീക്കം നിലച്ചെങ്കിലും കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ സംരക്ഷിച്ചു വരികയായിരുന്നു. അന്‍വര്‍ റഷീദിന്റെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ ചിത്രീകരണം നടന്നത് നോര്‍ത്ത് പാലത്തില്‍ വെച്ചായിരുന്നു. ഇരുപാലങ്ങളും പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകള്‍ മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending