Connect with us

india

കര്‍സേവകര്‍ക്കിടയിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറി; ബാബരി വിധിന്യായത്തില്‍ വിചിത്ര കണ്ടെത്തലുകള്‍

ദേശ വിരുദ്ധരും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്

Published

on

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധിന്യായത്തില്‍ വിചിത്രമായ കണ്ടെത്തലുകള്‍. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ പാക് ഏജന്‍സികളുടെ പങ്ക് അന്വേഷിച്ചിരുന്നോ എന്നും ചോദിച്ചു.

പാക് തീവ്രവാദികള്‍ കര്‍സേവകര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ട് പ്രകാരം, ഡല്‍ഹി വഴി അയോധ്യയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിയതായി പറയുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീരിലെ ഉധംപൂര്‍ മേഖലയില്‍ നിന്ന് സാമൂഹിക/ദേശവിരുദ്ധരായ നൂറു പേര്‍ അയോധ്യയിലെത്തി എന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല- വിധി ന്യായത്തില്‍ പറയുന്നു.

ദേശ വിരുദ്ധ ഘടകങ്ങളും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്- വിധിയെ അപഗ്രഥിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ലഖ്‌നൗവിലെ സിബിഐ വിചാരണക്കോടതി വിധി പറഞ്ഞത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സ്വാധി റിതംബര തുടങ്ങി 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്നാണ് ഏകാംഗ ജഡ്ജ് എസ്‌കെ യാദവ് പറഞ്ഞിരുന്നത്.

2300 പേജു വരുന്ന വിധി ന്യായമാണ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ യാദവ് തയ്യാറാക്കിയത്. പള്ളി തകര്‍ത്ത ഫോട്ടോകള്‍, വീഡിയോകള്‍, കുറ്റാരോപിതരുടെ പ്രസംഗങ്ങള്‍ എന്നിവയൊന്നും കോടതി തെളിവായി സ്വീകരിച്ചില്ല. വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല, ചിത്രങ്ങളുടെ നെഗറ്റീവുകള്‍ ഹാജരാക്കിയില്ല, പ്രസംഗങ്ങള്‍ വ്യക്തമല്ല എന്നൊക്കെയാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. ‘രേഖകളില്‍ ഉണ്ടായിരുന്ന എല്ലാ തെളിവുകളും അപഗ്രഥിച്ചു. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായില്ല’ – ഹിന്ദിയില്‍ എഴുതിയ ഉത്തരവില്‍ ജസ്റ്റിസ് യാദവ് വ്യക്തമാക്കി.

സ്ഥലത്ത് ലക്ഷക്കണക്കിന് കര്‍സേവകരാണ് ഉണ്ടായിരുന്നത്. ഒരുപാട് പൊടിയുണ്ടായിരുന്നു. നേതാക്കള്‍ ഇരുന്ന രാംനാഥ് കുഞ്ചില്‍ നിന്ന് 200-300 മീറ്റര്‍ അകലെയായിരുന്നു ഇത്. ഒരു സാക്ഷി പറയുന്നത് പ്രകാരം 800 മീറ്റര്‍ അകലെ. ഈ സാഹചര്യത്തില്‍ പള്ളി പൊളിക്കാന്‍ കൈ കൊണ്ട് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിശ്വസിക്കാന്‍ ആകില്ല- ഉത്തരവില്‍ പറയുന്നു.

മിക്ക സാക്ഷികളും പറഞ്ഞത് കര്‍സേവരുടെ കൈയില്‍ മണ്ണും വെള്ളവും ഉണ്ടായിരുന്നു എന്നാണ്. അവര്‍ കര്‍സേവ ചെയ്യുകയായിരുന്നു. അവിടെ ആരതി ചെയ്യുകയായിരുന്നു എന്ന് ഒരു സാക്ഷി പറഞ്ഞിട്ടുണ്ട്. പ്രതികള്‍ ഏതെങ്കിലും തരത്തില്‍ പള്ളി തകര്‍ത്തതില്‍ ഉള്‍പ്പെട്ടതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല- ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

india

രാഹുല്‍, ആശംസകള്‍…നിങ്ങളുടെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാര്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

Published

on

യു.പിയിലെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പാര്‍ട്ടി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിക്ക് എന്റെ ആശംസകള്‍. സോണിയ ഗാന്ധി പാര്‍ലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികള്‍ നിങ്ങള്‍ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

1952 മുതല്‍ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ പിന്മാറിയത്.

 

Continue Reading

Trending