Connect with us

News

മോസാദിലേക്ക് ആളെ കൂട്ടാൻ പുതിയ മാർഗവുമായി ഇസ്രാഈൽ

മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നത്‌.

Published

on

ഇസ്രാഈൽ ഇന്റലിജൻസ് സംഘടനയായ മൊസാദ് ആളെ പിടിക്കാൻ പുതിയ അടവുകളുമായെത്തുന്നതായി റിപ്പോർട്ടുകൾ. മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിൾ ടി.വി, ഹുലു തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലെ സീരിയലുകളിലൂടെ പ്രവർത്തനം ആളുകളിലേക്കെത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മൊസാദ് ശ്രദ്ധാകേന്ദ്രമാകുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുകയാണ്. എന്നാൽ മുൻകാലങ്ങളിൽ മൊസാദ് നടത്തിയ കൂട്ടക്കൊലകളും മറ്റും ഇന്നും കുപ്രസിദ്ധമാണ്.

മൊസാദ് നടത്തിയ ആക്രമണങ്ങളും ഇടപെടലുകളും വലിയ ചർച്ചയായപ്പോഴാണ് സീരിയലുകളും ഇറക്കിയത്. ആപ്പിൾ ടി.വി പ്ലസിൽ വൻ ഹിറ്റായി മാറിയ ‘ടെഹ്‌റാൻ’, നെറ്റ്ഫ്‌ളിക്‌സിൽ വൈറലായ ‘ദി സ്‌പൈ’, ഹൂലുവിലെ ‘ഫോൾസ് ഫ്‌ളാഗ്’ തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷമാക്കിയാണ് ചിത്രീകരിച്ചതെന്നത് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കണ്ണിൽ ചോരയില്ലാത്തതും വിട്ടുവീഴ്ച ചെയ്യാത്തതുമായി രീതിയിലാണ് മൊസാദിന്റെ പ്രവർത്തനമെന്നത് വ്യക്തമണ്. എന്നാൽ സീരിയലുകളിൽ അവതരിപ്പിക്കുന്നത് ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള നുറുങ്ങളാണ്. നേരത്തെ ഇത്തരത്തിലുള്ള പ്രചാരണ തന്ത്രമൊന്നും മൊസാദ് പയറ്റിയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴുള്ള ഈ മാറ്റം എന്താണെന്ന് വ്യക്തമല്ലെന്നും നിരീക്ഷകർ പറയുന്നു. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവർ പറയുന്നത് അവർക്കിപ്പോൾ പുതിയ ആളുകളെ ജോലിയിലേക്ക് ആകർഷിക്കാൻ കഴിയാത്ത സാഹചര്യമായിരിക്കും ഈ മാറ്റത്തിന് പിന്നിലെന്നാണ്. ഇത്തരത്തിലുള്ള സീരിയലുകൾ ഇറക്കി ക്രൂര സ്വഭാവമുള്ളവരെ സംഘടനയിലേക്ക് ആകർഷിപ്പിക്കാനാണ് മൊസാദിന്റെ ശ്രമം.

യുദ്ധ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന കാലത്ത് മൊസാദിലും വലിയ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ മിടുക്കരായ ആളുകളെ വേണം. ഇസ്രാഈലിൽ സ്വകാര്യ മേഖലയിൽ ടെക്നോളജി കമ്പനികൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. മൊസാദിനിപ്പോൾ അവരും എതിരാളികളാണ്. അപ്പോൾ മിടുക്കരായ ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കാനായാണ് സംഘടനയെ സാമർഥ്യത്തിന്റെ പര്യായമായി ചിത്രീകരിച്ച് പുതിയ സീരിയലുകൾ ഇറക്കുന്നത്. 2016 മുതൽ ഈ പ്രവർത്തനം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. മൊസാദിന്റെ മേധാവി യോസി കോഹൻ കൂടുതൽ ആളുകളെ സംഘടനയിലേക്ക് അടുപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അട്ടിറി പ്രവർത്തനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ആളുകൾ വരേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടൽ ഇപ്പോൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മൊസാദിന്റെ പുതിയ വെബ്സൈറ്റും ഈ വീക്ഷണം വിളിച്ചോതുന്നതാണ്. ഹോം പേജിൽ പോലും അത്തരത്തിലുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

2016 മുതലാണ് പുതിയ മാർഗവുമായി മൊസാദ് രംഗത്തു വന്നത്. കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരെ ആകർഷിക്കുക എന്നതും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടി.വി സീരിയലുകളും ധാരളമായി ഇറക്കുകയും ഇത് മറ്റു സ്ഥലങ്ങളിലേക്ക് പ്രചാരണത്തിനായി കയറ്റുമതി ചെയ്യുകയുമാണ്. എന്നാൽ ഇത്തരം രീതികൾ ശരിയല്ലെന്ന് വാദിക്കുന്നവരും മൊസാദിലുണ്ട്. അതിഭാവുകത്വം പ്രതീക്ഷിച്ച് എത്തുന്നവർക്ക് മൊസാദിൽ കാര്യമായൊന്നുമില്ലെന്ന് വ്യക്തമാകുമെന്നാണ് രഹസ്യപൊലീസിലെ ഒരു വിഭാഗം പറയുന്നത്.

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

Trending