Connect with us

kerala

നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ഇത് എകെജി സെന്ററല്ല, നിയമ പോരാട്ടം നടത്തും; എംഎസ്എഫ്

‘നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും’

Published

on

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് എംഎസ്എഫ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കും. കോടതിയില്‍ നിയമപരമായി നേരിടുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു.

നവാസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും. കാലിക്കറ്റ് സര്‍വകലാശാല എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ആകെയുള്ള 2 ഒഴിവുകളിലേക്കാണ് നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശ്രമിച്ച് വിവാദമായി പിന്മാറിയ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലാ ഷംസീറിനെ 10 വര്‍ഷം മുന്‍പ് വിരമിച്ച അവരുടെ തന്നെ ഗൈഡായ ഡോക്ടര്‍ പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ സംവരണാടിസ്ഥാനത്തിലെ മുസ്ലിം ഒഴിവിലേക്ക് ഇന്റര്‍വ്യൂ മാര്‍ക്ക് അട്ടിമറിച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്

ഇതേ ഡിപ്പാര്‍ട്‌മെന്റിലെ മെറിറ്റ് റാങ്ക് പട്ടികയില്‍ ഒന്നാമതായി മുന്‍ എസ്എഫ്‌ഐ നേതാവും നിലവില്‍ ഡിവൈഎഫ്‌ഐ നേതാവുമായ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷയയെ ആണ് കൊണ്ടുവന്നിരിക്കുന്നത്

ആകെയുള്ള 2 ഒഴിവുകളിലേക്ക് എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേര്‍ ഇന്റര്‍വ്യൂവിന് ഹാജരായി. ഉയര്‍ന്ന അക്കാദമിക യോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളേജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്. യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റിംഗില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല ഗവര്‍ണറെ സമീപിക്കുന്നതും കോടതിയെ സമീപിക്കുന്നതുമായ എല്ലാ നിയമ പോരാട്ട മാര്‍ഗ്ഗങ്ങളുടെയും സാധ്യതകള്‍ എംഎസ്എഫ് പരിശോധിക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending