Connect with us

Video Stories

വെയില്‍സിന് എളുപ്പമല്ല

Published

on

ഗ്രൂപ്പ് എയിലാണ് വെയില്‍സ്. ഒപ്പമുള്ളവര്‍ ഇറ്റലിയും തുര്‍ക്കിയും സ്വിറ്റ്‌സര്‍ലാന്‍ഡും. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും പിന്നെ മൊത്തം ഗ്രൂപ്പുകളില്‍ നിന്ന് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും ഇടമുള്ളതിനാല്‍ വെയില്‍സുകാര്‍ക്ക് പ്രതീക്ഷകളുണ്ട്. പക്ഷേ ഗാരത്് ബെയില്‍ ഉള്‍പ്പെടുന്ന ടീമിന് യൂറോയില്‍ കാര്യങ്ങള്‍ എളുപ്പമല്ല. പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു ടീമില്‍.

റ്യാന്‍ ഗിഗ്‌സായിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്‍. എന്നാല്‍ അദ്ദേഹം പെട്ടെന്ന് പിന്മാറിയതോടെ താല്‍കാലികക്കാരനായ റോബര്‍ട്ട് പേജിനാണ് ടീമിന്റെ ചുമതല. 2016 ലെ യൂറോ ഫുട്‌ബോള്‍ ലോകം മറക്കില്ല. ആ ചാമ്പ്യന്‍ഷിപ്പോടെയാണ് കൊച്ചു വെയില്‍സ് വാര്‍ത്തകളില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷം മുമ്പ് സ്ലോവാക്യക്കാരെ 2-1 ന് തകര്‍ത്തായിരുന്നു വെയില്‍സ് അന്ന് തുടങ്ങിയത്. ഇംഗ്ലണ്ടിനോട് തോറ്റുവെങ്കിലും റഷ്യക്കാരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്് തകര്‍ത്ത് നോക്കൗട്ടില്‍. അവിടെ ഉത്തര അയര്‍ലാന്‍ഡുകാരായിരുന്നു പ്രതിയോഗികല്‍.

അവരെ ഒരു ഗോളിന് വീഴ്ത്തി. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഏറ്റവും വലിയ അട്ടിമറി. 3-1 ന് തകര്‍ത്തത് ബെല്‍ജിയത്തെ. അങ്ങനെ സെമിയില്‍. അവിടെ പ്രതിയോഗികള്‍ പോര്‍ച്ചുഗീസുകാര്‍. കൃസ്റ്റിയാനോ റൊണാള്‍ഡോ, നാനി എന്നിവര്‍ നേടിയ ഗോളില്‍ പറങ്കികള്‍ ജയിച്ചുവെങ്കിലും തല ഉയര്‍ത്തിയാണ് വെയില്‍സ് വന്‍കരാ വേദി വിട്ടത്. ആ മികവ് പിന്നീട് തുടരാനായില്ല എന്നത് വാസ്തവം. പക്ഷേ ബെയിലിനെ പോലുള്ളവര്‍ക്ക് ഫുട്‌ബോള്‍ വിപണിയില്‍ വില കുത്തനെ ഉയര്‍ന്നു. റയല്‍ മാഡ്രിഡ് അദ്ദേഹത്തെ പൊന്നും വിലക്കാണ് ടീമിലെടുത്തത്. മാഡ്രിഡില്‍ അദ്ദേഹം ദുരന്തമായിരുന്നു. കോച്ച് സിദാനുമായുള്ള ശീതസമരത്തില്‍ അവസരങ്ങളും കുറഞ്ഞു. ഇത്തവണ അദ്ദേഹത്തിന് കീഴിലാണ് ടീം. വാര്‍ത്തകളില്‍ നിറയുന്നത് ബെയിലിന്റെ റിട്ടയര്‍മെന്റാണ്. യൂറോയില്‍ ടീമിന് എന്ത് സംഭവിച്ചാലും ബെയില്‍ രാജ്യാന്തര ഫുട്‌ബോള്‍ വിടുമെന്നാണ് സംസാരം. ലിവര്‍പൂളിന്റെ ഹാരി വില്‍സണ്‍, യുവന്തസിന്റെ അരോണ്‍ രാംസേ, കൈഫര്‍ മൂര്‍, ടൈലര്‍ റോബര്‍ട്‌സ്, മാത്യു സ്മിത്ത് തുടങ്ങിയവരാണ് പ്രധാനികള്‍.

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending