Culture
‘ജയലളിതയെ ആരോ പിടിച്ചു തള്ളി’; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍

ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. ”ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്‍ഡനില്‍ വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു തള്ളുകയും അവര്‍ നിലത്ത് വീഴുകയും ചെയ്തു. അപ്പോളോ ആസ്പത്രിയില്‍ ജയലളിതക്ക് നല്‍കിയ ചികിത്സ സംബന്ധിച്ചും ദുരൂഹതകളുണ്ട്. അസ്വാഭാവിക മരണമാണ് ജയലളിതയുടേത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുമായുള്ള സംഭാഷണത്തിനിടയിലും ഇതേക്കുറിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു. ജയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ താന്‍ നിശബ്ദനായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്‍ മൗനം ഭഞ്ജിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെ”ന്ന് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
”ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പല എം.എല്‍.എമാര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ അത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാനുള്ള യോഗ്യത ശശികലക്കില്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാവൂ എന്നാണ് വ്യവസ്ഥ. 2011ല്‍ മുഖ്യമന്ത്രി കസേരയില്‍നിന്ന് അമ്മയെ പുറത്താക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയയാളാണ് ശശികല. ഇതേതുടര്‍ന്ന് ശശികലയേയും അടുത്ത ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുത്തെങ്കിലും രാഷ്ട്രീയത്തില്‍ ശശികല ഇടപെടില്ലെന്ന് ജയലളിത പറഞ്ഞിരുന്നു.
താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ശശികലക്കു വേണ്ടി ഈ നിര്‍ദേശവും അട്ടിമറിച്ചു. ഇത്തരത്തില്‍ കൈയടക്കുന്ന പദവി ഒരിക്കലും സ്ഥായിയാരിക്കില്ലെന്ന്” എ.ഐ.എ.ഡി.എം.കെ രാജ്യസഭാംഗമായ മനോജ് പാണ്ഡ്യന്‍ പറഞ്ഞു.
തന്റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കുള്ളതാണെന്ന് ജയലളിത 1996ല്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് പാര്‍ട്ടിയുടെ നിയമോപദേശകന്‍ കൂടിയായിരുന്നു താന്‍. എന്നാല്‍ ഇന്ന് ജയയുടെ സ്വത്ത് മുഴുവന്‍ ശശികല കൈയടക്കി വെച്ചിരിക്കുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ തുടക്കം മുതല്‍ പാര്‍ട്ടിക്കകത്ത് താന്‍ എതിര്‍ത്തിരുന്നു. അവര്‍ ഒരിക്കലും മുഖ്യമന്ത്രി ആകാന്‍ പാടില്ലാത്തതാണ്. ഈ സത്യപ്രതിജ്ഞ നടക്കരുതെന്നും പി.എച്ച് പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 24ന് ഭാവി പരിപാടികള്‍ വിശദീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.
ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.പി മുനുസ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു രാജ്യസഭാംഗം ശശികല പുഷ്പ നേരത്തെതന്നെ വി.കെ ശശികലക്കെതിരെ നിയമയുദ്ധത്തിലാണ്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
Health3 days ago
സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; 2 മരണം
-
Film3 days ago
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
-
Film3 days ago
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ
-
kerala3 days ago
മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത