Connect with us

News

ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി

2022 നവംബര്‍ 21 നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം.

Published

on

ദോഹ: കൃത്യം ഒരു വര്‍ഷം. അടുത്ത വര്‍ഷം ഇതേ സമയം ഖത്തറാണ് ലോകത്തിന് നെറുകയില്‍. ഫിഫ ലോകകപ്പ് ആദ്യ ദിവസം പിന്നിട്ടിരിക്കും ഇന്ന് ഇതേ നാള്‍. പിന്നെ ഒരു മാസക്കാലത്തെ കാല്‍പ്പന്ത് ഉല്‍സവത്തിന് കൊച്ചു അറബ് രാജ്യം വേദിയാവും.

2022 നവംബര്‍ 21 നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. 90 ശതമാനം ഒരുക്കങ്ങളെല്ലാം ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇന്നലെ രാജ്യത്താകമാനം ലോകകപ്പ് വരവിന്റെ ആഘോഷമായിരുന്നു. ഒരു വര്‍ഷം ഇതാ പെട്ടെന്ന് കടന്ന് പോവും. പിന്നെ ആവേശത്തിന്റെ കാല്‍പ്പന്ത് ഉല്‍സവം. ഖത്തറിന്റെ സന്തോഷവും ഒരുക്കവും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയുടെ വാക്കുകളില്‍ വ്യക്തമാണ്. എല്ലാം ഒരിടത്ത് ഒരുമിക്കുന്നതാണ് ഖത്തര്‍ ലോകകപ്പിലെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. എട്ട് സ്‌റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍. എല്ലാ ഉന്നത നിലവാരത്തിലുള്ളവ. എട്ടില്‍ ഏഴ് കളിമുറ്റങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിരിക്കുന്നു. പുതുക്കിയ ഖലീഫ സ്‌റ്റേഡിയം, ബ്, എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, തുമാമ, റാസ് അബു അബുദ്, അല്‍ബൈ ത് എന്നിവയാണ് സമ്പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. സൈല്‍ തുറക്കാന്‍ ബാക്കിയുണ്ട്.

കളി ആസ്വദിക്കാനെത്തുന്ന ആരാധകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ഗംഭീരമായി ഒരുക്കുന്നുണ്ട്. വിവിധ വന്‍കരകളില്‍ നിന്നും ആരാധകര്‍ ഖത്തറിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള തുറന്ന മനസാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നതിനൊപ്പം തന്നെ എവിടെയാണോ പരിമിതികള്‍ അതെല്ലാം കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ഇടപെടലും ഖത്തര്‍ സംഘാടകര്‍ നടത്തുന്നുണ്ടെന്ന് ഫിഫ തലവന്‍ പറഞ്ഞു.

സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും ഖത്തര്‍ വില മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനം മല്‍സരം നടക്കുന്ന അല്‍ ബൈത് സ്‌റ്റേഡിയം ഈ മാസം 30 ന് ഔദ്യോഗികമായി തുറക്കും. ഫിഫ അറബ് കപ്പില്‍ അന്ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ബഹറൈനും കളിക്കുന്നത് ഇവിടെ വെച്ചാണ് സന്തോഷത്തോടെയാണ് ഖത്തര്‍ പ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി സംസാരിക്കുന്നത്. ഇനി ഒരു വര്‍ഷം മാത്രം ബാക്കി അതാണ് ഞങ്ങളുടെ സന്തോഷം. ലോകത്തിന് മാതൃകയാവുന്ന ഒരു ചാമ്പ്യന്‍ഷിപ്പാണ് മുന്നില്‍. സാമൂഹ്യ, സാമ്പത്തിക പ്രകൃതിദത്ത കരുത്തില്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മേളയാണ് മുന്നില്‍, അറബ് ലോകത്തേക്ക് ലോകം വരുമ്പോള്‍ അവരെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളാണ് കാണാനാവുകയെന്നും അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending