Video Stories
പിണറായി- കുമ്മനം കൂടിക്കാഴ്ചക്ക് പിന്നില്‍ ദുരൂഹത: എന്‍.കെ പ്രേമചന്ദ്രന്

തിരുവനന്തപുരം: കണ്ണൂരിലെ സര്‍വകക്ഷി യോഗത്തിന്റെ തലേദിവസം മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തമ്മില്‍ മസ്കറ്റ് ഹോട്ടലില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ആര്.എസ്.പി നേതാവും യു.ഡി.എഫ് മേഖലാജാഥാ ക്യാപ്റ്റനുമായ എന്‍.കെ പ്രേമചന്ദ്രന് എം.പി. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മടം നിയോജകമണ്ഡലത്തില്‍ ആറ് മാസത്തിനുളളില്‍ നാല് പേര് കൊലചെയ്യപ്പെട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരു ശ്രമവും നടന്നില്ല.
എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് തിരക്കിട്ട് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചകളിലെ ദുരുഹത വര്‍ധിപ്പിക്കുന്നതാണ് മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യു.ഡി.എഫ് സമരത്തിലേര്‍പ്പെട്ടപ്പോള്‍ കോലീബി സഖ്യമെന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.എം – ബിജെപി ഉഭയകക്ഷി ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ തയാറാകണം. ബി.ജെ.പിയെ കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി വളര്‍ത്താനുള്ള ബോധപൂര്‍വമായ രാഷ്ട്രീയ തന്ത്ര രൂപീകരണമാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണ.
അടച്ചിട്ട മുറിയില്‍ നടന്ന മുഖ്യമന്ത്രി- കുമ്മനം രഹസ്യ ചര്‍ച്ച തത്വാധിഷ്ഠിത രാഷ്്ട്രീയ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള അധാര്‍മിക രാഷ്ട്രീയ നീക്കുപോക്കുകള്‍ക്ക് വേണ്ടിയാണെന്ന് ന്യായമായും സംശയക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരള്‍ച്ചയെ നേരിടുന്നതിനുള്ള കാര്യക്ഷമമായ പരിപാടികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. തമിഴ്നാടുമായുളള ജല കരാറുകളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ജലവിഹിതം യഥാസമയം ചോദിച്ചു വാങ്ങാന്‍ കഴിയാത്തതിനാല്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കൃഷി നാശത്തിലാണ്.
കുറഞ്ഞ കാലയളവിനുള്ളില്‍ രൂക്ഷമായ വിലക്കയറ്റത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടു മാസത്തിനുള്ളില്‍ അരിക്ക് മാത്രം കിലോക്ക് പത്തുരൂപ വെച്ച് വില കൂടി. പൊതുവിതരണ സമ്പ്രദായത്തില്‍ ഇടപെടുന്നതിന് സര്‍ക്കാറിന് കഴിയാത്തതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുന്നു.
സര്‍ക്കാറിന്റെ ആദ്യ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലയളവില്‍ ആദ്യവര്‍ഷം 97 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചപ്പോള്‍ യു.ഡി.എഫ് മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക് ഇപ്പോള്‍ അവലംബിക്കുന്ന മൗനം ഗുരുതരമായ വീഴ്ചയുടെ സമ്മതമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു.
മേഖലാ ജാഥയുടെ വൈസ് ക്യാപ്റ്റന്‍ വാക്കനാട് രാധാകൃഷ്ണന് (കേരളകോണ്. ജേക്കബ്ബ്), അംഗങ്ങളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, ജനതാദള്‍ യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രന് പിള്ള, കെ.എസ് സനല്‍ കുമാര്‍ (ആര്.എസ്.പി), എം.പി സാജു (സി.എം.പി), ജാഥ കോര്‍ഡിനേറ്റര്‍മാരായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്, കെ.പി.സി.സി സെക്രട്ടറി എം.എം നസീര്‍, യു.ഡി.എഫ് ജില്ലാ ചെയര്മാന് സോളമന് അലക്സ്, കണ്‍വീനര്‍ ബീമാപള്ളി റഷീദ്, ഡി.സി.സി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍