Connect with us

News

ആഫ്രിക്കയില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് വന്നു: ഡബ്ല്യു.എച്ച്.ഒ

2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Published

on

ജനീവ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും കോവിഡ് ഉണ്ടായിട്ടുണ്ടാകമെന്ന് ലോകാരോഗ്യ സംഘടന. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ 97 മടങ്ങ് കൂടുതലാണെന്നാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണെത്തേക്കാള്‍ 16 മടങ്ങ് ആളുകള്‍ക്ക് കോവിഡ് ഉണ്ടായെന്നാണ് കണക്ക്. ലബോറട്ടറി വഴി നടത്തിയ പരിശോധനകളില്‍ ആഫ്രിക്കയിലൂടനീളം 11.5 ദശലക്ഷം കോവിഡ് കേസുകളും 2,52,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച ഡബ്ലു.എച്ച്.ഒ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ വരെ ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ്.

യഥാര്‍ത്ഥ അണുബാധ കണക്കുകളുടെ ഉപരിതലത്തില്‍ മാത്രമേ പഠനം നടത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ ആഫ്രിക്കന്‍ മേഖല അധികൃതര്‍ പറയുന്നത്. ഈ കണക്കുകള്‍ പ്രകാരമാണ് യഥാര്‍ത്ഥ കണക്കുകളേക്കാള്‍ 97 മടങ്ങ് കൂടുതലുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ബോസ് മത്ഷിഡിസോ മൊയ്തി പറഞ്ഞു.

2020 ജനുവരി മുതല്‍ 2021 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച 150ലധികം പഠനങ്ങള്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്തിരുന്നു. 2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending