Connect with us

News

ബ്രസീല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ബോല്‍സൊനാരോ

തെളിവുകള്‍ വ്യക്തമാക്കാതെ ഇലക്ട്രോണിക്‌വോട്ടിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് ബോല്‍സൊനാരോ മാസങ്ങളായി സംശയം ഉന്നയിക്കുന്നുണ്ട്. ഒക്ട്‌ബോറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ ഓഡിറ്റിന് തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

Published

on

ബ്രസീലിയ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ഓഡിറ്റ് തേടുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോ. തെളിവുകള്‍ വ്യക്തമാക്കാതെ ഇലക്ട്രോണിക്‌വോട്ടിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് ബോല്‍സൊനാരോ മാസങ്ങളായി സംശയം ഉന്നയിക്കുന്നുണ്ട്. ഒക്ട്‌ബോറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ ഓഡിറ്റിന് തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിയമം അനുവദിക്കുകയാണെങ്കിലും ഓഡിറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഒരു കമ്പനിയെ നിയമിക്കുമെന്നായിരുന്നു ബോല്‍സൊനാരോ സോഷ്യല്‍ മീഡിയ ചാനലുകളിലെ തത്സമയ സംപ്രേക്ഷണത്തിനിടെ വ്യക്തമാക്കിയത്. ആളുകള്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് ഫലപ്രദമായി വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി. വോട്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി സായുധ സേന ബ്രസീലിന്റെ ഇലക്ടറല്‍ കോടതിക്ക് ഒമ്പത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ബോള്‍സോനാരോ പറഞ്ഞു. എന്നാല്‍ 2020 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയതതുപോലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രത്യേകിച്ച് തെളിവുകളൊന്നും നല്‍കാതെ ബോല്‍സൊനാരോ നടത്തുന്ന നീക്കം തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബലം നല്‍കുമെന്നാണ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശൈത്യകാലത്ത് മുട്ടവില കുതിക്കുന്നു; രാജ്യത്തെ പല നഗരങ്ങളിലും ഒന്നിന് 8 രൂപയ്ക്ക് മുകളിൽ

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പട്ന, റാഞ്ചി വരെ റീട്ടെയിൽ വിപണികളിൽ മുട്ടയ്ക്ക് ഇപ്പോൾ 8 രൂപയോ അതിൽ കൂടുതലോ വില നൽകേണ്ട സ്ഥിതിയാണ്.

Published

on

ന്യൂഡൽഹി: താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന പ്രോട്ടീന്റെ പ്രധാന സ്രോതസായ മുട്ടയുടെ വില ഈ ശൈത്യകാലത്ത് രാജ്യത്തെ പല നഗരങ്ങളിലും കുത്തനെ ഉയരുന്നു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പട്ന, റാഞ്ചി വരെ റീട്ടെയിൽ വിപണികളിൽ മുട്ടയ്ക്ക് ഇപ്പോൾ 8 രൂപയോ അതിൽ കൂടുതലോ വില നൽകേണ്ട സ്ഥിതിയാണ്. ശൈത്യകാല മാസങ്ങളിൽ മുട്ടയ്ക്ക് ഇത്രയും ഉയർന്ന വില ലഭിക്കുന്നത് ഇതാദ്യമായാണെന്ന് വ്യാപാരികൾ പറയുന്നു.

സാധാരണയായി 7–9 രൂപ നിരക്കിൽ വിൽക്കുന്ന മുട്ട ഈ വർഷം മുൻകാല റെക്കോഡുകൾ മറികടന്നു. ആഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പല വിപണികളിലും വില 25 മുതൽ 50 ശതമാനം വരെ വർധിച്ചു. ശൈത്യകാലം ഇനിയും തുടരുന്നതിനാൽ വിലക്കയറ്റം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണു സൂചന.

വില വർധന പെട്ടെന്ന് ഉണ്ടായതല്ലെന്ന് കോഴിവളർത്തൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ചില പ്രദേശങ്ങളിൽ വിതരണം കുറഞ്ഞതിനെ തുടർന്ന് മുട്ട ലഭ്യത itself പ്രശ്‌നമായിരുന്നു. അതേസമയം, ദീർഘകാലമായി കുറഞ്ഞ വില കാരണം നിരവധി കർഷകർ കോഴി യൂണിറ്റുകൾ അടച്ചുപൂട്ടിയതും ഉത്പാദനം കുറയാൻ ഇടയാക്കി.

വിലക്കയറ്റത്തിന് പ്രധാന കാരണം ആവശ്യകതയിലെ കുത്തനെ വർധനയാണെന്ന് ഉത്തർപ്രദേശ് പൗൾട്രി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നവാബ് അക്ബർ അലി പറഞ്ഞു. ഡിസംബറിൽ മുട്ട ഉപഭോഗം ഗണ്യമായി ഉയരും. ഉത്തർപ്രദേശിന് മാത്രം പ്രതിദിനം 5.5 മുതൽ 6 കോടി വരെ മുട്ടകളുടെ ആവശ്യമാണ്, ഇതിൽ 3.5–4 കോടി വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. യു.പിയിലെ ചില്ലറ വിപണികളിൽ മുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെയും, മൊത്തവില 7.5 രൂപയിലേക്കും എത്തിയിട്ടുണ്ട്.

ഗതാഗത ചെലവ് വർധിച്ചതും വില ഉയരാൻ കാരണമായി. മൊത്തവിലയിൽ മുട്ടയ്ക്ക് 15–20 പൈസ വരെ ഇനിയും വർധനയുണ്ടാകാമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ജനുവരിയിൽ മുട്ട 8.5 രൂപയ്ക്ക് വിറ്റാലും അതിശയിക്കാനില്ലെന്നും, ഫെബ്രുവരി മുതൽ മാത്രമേ വിലയിൽ ആശ്വാസം പ്രതീക്ഷിക്കാനാകൂ എന്നും വിദഗ്ധർ വിലയിരുത്തുന്നു.

കോഴിത്തീറ്റയുടെ ചെലവ് വർഷങ്ങളായി ഉയർന്ന നിലയിൽ തുടരുമ്പോൾ മുട്ട വില താഴ്ന്ന നിലയിൽ തുടരുന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പൗൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രൺപാൽ ധന്ദ പറഞ്ഞു. ചോളം, സോയാബീൻ തുടങ്ങിയ തീറ്റച്ചേരുവകളുടെ വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ വില വർധന കർഷകർക്ക് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, സമീപകാല വർധനവിനിടയിലും ഇന്ത്യൻ മുട്ടകൾ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞവയിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും മാതൃക: എം.കെ. സ്റ്റാലിൻ

നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Published

on

ചെന്നൈ: ഗായകൻ നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും ഉത്തമ മാതൃകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹനീഫയുടെ ഗാനങ്ങളെ ഒരു സമുദായത്തിന്റെ പരിധിയിൽ ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഹനീഫയെ ഒരു സമുദായത്തിന്റെ ആളായി കാണാൻ ഒരിക്കലും കഴിയില്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മൊത്തം സ്വത്താണ്. അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളിലേക്കെത്തി. പൊതുജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു ഹനീഫ. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ജാതിമതഭേദമില്ലാതെ മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.

നാഗൂർ ഹനീഫ ഡി.എം.കെ.യുടെ ന്യൂനപക്ഷ മുഖവും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നുവെന്നും സ്റ്റാലിൻ അനുസ്മരിച്ചു. സംസ്കാരം, കല, രാഷ്ട്രീയം എന്നിവ ചേർന്ന് സാമൂഹ്യ നീതി, സമത്വം, മതസൗഹാർദ്ദം എന്നിവക്ക് എങ്ങനെ സഹായകമാകാമെന്ന് ഹനീഫയുടെ ദ്രാവിഡ മുന്നേറ്റവുമായുള്ള ബന്ധം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപ്പം മുതൽ തന്നെ ദ്രാവിഡ മുന്നേറ്റവുമായി സഹകരിച്ച ഹനീഫ, ജീവിതാവസാനം വരെ അതിനോടുള്ള തന്റെ അർപ്പണം തുടർന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം എക്കാലവും മതപരമായ വേർതിരിവുകൾക്ക് എതിരായിരുന്നുവെന്നും, അതേ നിലപാടാണ് ഹനീഫ തന്റെ ജീവിതമുഴുവൻ പിന്തുടർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

kerala

ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്

ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം

Published

on

തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. രഞ്ജിത്തിനാണ് വെടിയേറ്റ് പരിക്കേറ്റത്. ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം. പരിക്ക് ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി ചെയ്യുന്നതായും, സജീവ് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending