Connect with us

News

വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ 145 റണ്‍സിന് തകര്‍ത്തു കേരളത്തിന് ഉജ്ജ്വല തുടക്കം

349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് പുറത്തായി.

Published

on

അഹ്‌മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആധികാരികമായ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ത്രിപുരയെ 145 റണ്‍സിന് പരാജയപ്പെടുത്തി കേരളം ശക്തമായ മുന്നേറ്റം നടത്തി. 349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് പുറത്തായി.

67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. തേജസ്വി ജയ്‌സ്വാള്‍ (40), ഉദിയന്‍ ബോസ് (29), രജത് ദേയ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓപണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തെങ്കിലും തുടര്‍ന്ന് കേരള ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ത്രിപുരയുടെ ബാറ്റിങ് നിര തകര്‍ത്തു. ആറ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

കേരളത്തിനായി തുടക്കത്തില്‍ അങ്കിത് ശര്‍മ, വിഗ്‌നേഷ് പുത്തൂര്‍, എം.ഡി. നിതീഷ്, കെ.എം. ആസിഫ് എന്നിവര്‍ വിക്കറ്റുകള്‍ നേടി. മധ്യനിരയിലും വാലറ്റത്തിലും ബാബ അപരാജിത് ആധിപത്യം പുലര്‍ത്തി അഞ്ചു വിക്കറ്റ് വീഴ്ത്തി നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (102), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ മിന്നുന്ന ഇന്നിംഗ്‌സും (94) കേരളത്തിന്റെ സ്‌കോറിന് അടിത്തറയിട്ടത്. ബാബ അപരാജിത് 64 റണ്‍സുമായി പിന്തുണ നല്‍കി. അങ്കിത് ശര്‍മ (28), അഭിഷേക് നായര്‍ (21), അഖില്‍ സ്‌കറിയ (18) എന്നിവരും ടീമിന് വിലപ്പെട്ട സംഭാവന നല്‍കി.

ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം മത്സരത്തിനിറങ്ങിയത്. സ്‌കോര്‍: കേരളം 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348, ത്രിപുര 36.5 ഓവറില്‍ 203ന് പുറത്ത്.

കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച കര്‍ണാടകക്കെതിരെയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശ്ശേരി വിമാനത്താവളം: സാങ്കേതിക തകരാറുകൾ മൂലം വിമാന സർവീസുകൾ തടസപ്പെട്ടു

ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാല് വിമാന സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തു. ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

അതേസമയം, വൈകിട്ട് 6 മണിക്ക് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം രാത്രി 9.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. വൈകിട്ട് 6.45ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ അറേബ്യ വിമാനവും വൈകി രാത്രി 8.30ന് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

വിമാനങ്ങളുടെ വൈകിപ്പ് മൂലം യാത്രക്കാർക്ക് വലിയ അസൗകര്യമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading

kerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി കടലില്‍ മുങ്ങിമരിച്ചു

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്.

Published

on

കോഴിക്കോട്; ദിവസങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് രാത്രിയോടെ വിദുല്‍ പ്രസാദിന്റെ മൃതദേഹം ലഭിച്ചത്.

Continue Reading

Film

‘അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് ‘; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സംവിധായകന്‍

നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അസോസിയേഷന്റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച, അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനുരാജ് .

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്. എന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending