Connect with us

Sports

32 പന്തില്‍ വേഗമേറിയ സെഞ്ചുറി; വൈഭവിനെ പിന്നിലാക്കി ബിഹാര്‍ ക്യാപ്റ്റന്‍

ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി.

Published

on

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി ബിഹാര്‍ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി. 32 പന്തിലാണ് താരം വഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോഡിട്ടത്.

മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലുള്ള ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്.

2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തില്‍ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. ഒരു പന്ത് വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് നഷ്ടമായത്.

 

News

വനിതാ ടി20 പരമ്പര: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

Published

on

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ വിഷ്മി ഗുണരത്നയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ക്യാപ്റ്റൻ ചാമരി അതപത്തുവിനെ (24 പന്തിൽ 31) സ്നേഹ റാണ മടക്കി. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും ഹാസിനിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഹർഷിതയെ പിന്നീട് അമൻജോത് കൗർ റൺഔട്ടാക്കി.

ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലാണ് ഒതുങ്ങിയത്. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്ന് വിക്കറ്റും, വൈഷ്ണവി ശർമയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതവും നേടി. സ്നേഹ റാണയും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമായാണ് ലക്ഷ്യം മറികടന്നത്. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല; 11 പന്തിൽ 14 റൺസെടുത്ത താരത്തെ കവിഷാ ദിൽഹരി പുറത്താക്കി. എന്നാൽ ഷെഫാലി വെർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ജെമീമ റോഡ്രിഗസ് 15 പന്തിൽ 26 റൺസും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി. 49 ബോൾ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 26ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

Continue Reading

Sports

അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ; ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ കളിക്കാരെ ടീമിലെത്തിക്കാം

അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്

Published

on

റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പ്രതിരോധതാരം ഇമ്രിക് ലപ്പോര്‍ട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നല്‍കാനുണ്ടായിരുന്ന കൈമാറ്റത്തുക തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

രജിസ്‌ട്രേഷന്‍ വിലക്കുള്ള ക്ലബ്ബുകളുടെ പട്ടികയില്‍ നിന്ന് അല്‍ നസറിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്. വിലക്ക് നീങ്ങിയതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കും.

 

Continue Reading

Sports

ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ

രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Published

on

മുംബൈ: രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താനുള്ള ബിസിസിഐ യുടെ തീരുമാനം.

രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. താരങ്ങള്‍ക്ക് തുല്യവേതനം നടപ്പാക്കണമെന്ന മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും നിലവിലെ ഐ.സി.സി ചെയര്‍മാനുമായ ജയ് ഷായുടെ നിര്‍ദേശം മുന്നോട്ടുകൊണ്ടുപോകക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.

ബി.സി.സി.ഐയുടെ പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പ്രതിദിനം 50,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 25,000 രൂപയും ലഭിക്കും. ട്വന്റി20 മത്സരങ്ങള്‍ക്ക് പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയുമാണ് പ്രതിഫലം. ജൂനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവന്‍ താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയും ട്വന്റി20 മത്സരങ്ങളില്‍ 12,5000, 6250 രൂപ എന്നിങ്ങനെയും ലഭിക്കും.

ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്കു തുല്യ വേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈയില്‍ ന്യൂസീലന്‍ഡ് രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ തുല്യ വേതനം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ താരങ്ങള്‍ക്കു മാത്രമാകും തുല്യ വേതനം ലഭിക്കുക. എന്നാല്‍, വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിവര്‍ഷം 10-50 ലക്ഷം രൂപ ബി.സി.സി.ഐ നല്‍കുന്നുണ്ട്. ഈ തുകയില്‍ വര്‍ധനയില്ല.

Continue Reading

Trending