Connect with us

kerala

ഹജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ, ബി, സി കാറ്റഗറി പരിഗണനയില്‍

ഹജ്ജിന് പാസ്‌പോര്‍ട്ടിനു പകരം ആധാര്‍ പരിഗണിക്കും

Published

on

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ,ബി,സി എന്നിങ്ങനെ കാറ്റഗറി സംവിധാനം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി. ഇതിനായി ഹാജിമാരെ മൂന്നുവിഭാഗമായി തിരിക്കും. അടിയന്തരമായി തിരിച്ചുപോകേണ്ടവരെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് 22 ദിവസത്തിനകം നാട്ടിലേക്കു മടങ്ങാം. പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മതസാമുദായിക നേതാക്കളുടെയും ഹജ്ജ് വെല്‍ഫെയര്‍ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജിനെത്തുന്നവര്‍ക്ക് എട്ടു കുടുംബങ്ങള്‍ വരെ ഒന്നിച്ച് കഴിയേണ്ടിവരുന്നതിന്റെ പ്രയാസം യോഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും ശരിയാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ക്കൊപ്പം ഒരു മതപണ്ഡിതനെ വയ്ക്കുന്നതിന് ശ്രമിക്കും. ഹജ്ജിന് പാസ്‌പോര്‍ട്ടിനു പകരം ആധാര്‍ പരിഗണിക്കും. ഹജ്ജ് തീര്‍ത്ഥാടനരംഗത്ത് സര്‍ക്കാര്‍ വിഭാഗത്തിന് 70 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 30 ശതമാനവുമെന്ന ക്വാട്ട തുടരും. ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുക, 65 കഴിഞ്ഞവര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള വിലക്ക് നീക്കുക, നറുക്കെടുപ്പില്‍ മൂന്നുതവണയും കിട്ടാത്തവര്‍ക്ക് മുന്‍ഗണന നല്‍കുക, വളണ്ടിയര്‍മാരായി അഞ്ചുവര്‍ഷത്തിലധികം ഒരാള്‍ക്ക് അവസരം നല്‍കാതിരിക്കുക, കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കുക, ഹജ്ജ് ഗൈഡില്‍ അത് നിര്‍വഹിക്കേണ്ട വിധം വിവരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ്, മുസ്തഫ ഇ.വി, ബഷീര്‍ പട്ടേല്‍താഴം, ശെയ്ഖ് ശറഫുദ്ദീന്‍, ഹഫീസ്, സിദ്ദീഖ് സഖാഫി, അലി അബ്ദുല്ല, റംസി ഇസ്മാഈല്‍ , പി.കെ കബീര്‍ സലാല, മന്‍സൂര്‍ അഹമ്മദ്, പി.എസ് താഹ, പാണക്കാട് ശിഹാബ് താഹ തങ്ങള്‍, ഹജ്ജ് പരിശീലന കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, പൊതുപ്രവര്‍ത്തകരായ പി.ടി ആസാദ്, മുത്തു കോട്ടക്കല്‍, സിറാജ് കോയ, ഡോ. എ.ഖാലിദ് അലി, അജി തോമസ്, കള്ളിയത്ത് സത്താര്‍ ഹാജി, ആലിഹാജി വൈലത്തൂര്‍ സംസാരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Published

on

സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്‌തെതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ്. സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തേ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരികെ നല്‍കാന്‍ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ എതിര്‍ സത്യവാങ്മൂലം.

അന്വേഷണ സംഘത്തിന് മുന്നില്‍ സൗബിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നേരത്തെ നീട്ടിനല്‍കിയിരുന്നു. ഈ മാസം 27 വരെയാണ് കോടതി നീട്ടി നല്‍കിയത്.

Continue Reading

india

തൃശൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്

ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്.

Published

on

തൃശൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക സര്‍വകലാശാല.

ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂര്‍ പുഴക്കല്‍ ഹയാത്ത് റീജന്‍സിയിലാണ് ബിരുദധാന ചടങ്ങ്.

Continue Reading

Trending