Connect with us

News

ഹയ ഖത്തര്‍:സര്‍വ്വം ഹയ

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.

Published

on

ഖത്തറില്‍ നിന്ന് കമാല്‍ വരദൂര്‍

ഹയ എന്ന അറബി വാക്കിനര്‍ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്‌നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്‍ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്‍ പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്‍ ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്‍ ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്‍ഡുള്ളവര്‍ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കൗണ്ടര്‍.

അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നു. അതില്‍ ഹയ തെളിയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്‍ ഹയക്കൊപ്പം സൗജന്യ സിം കാര്‍ഡ്മൂന്ന് ദിവസം സമ്പൂര്‍ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്‍ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്‍ സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്‍ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. വിശാലമായ വോളണ്ടിയര്‍ സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്‍ ഒരു സ്വപ്‌നഭൂമി.

പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്‍. ഫോട്ടോ സ്‌പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്‍ റപ്ലിക്കകള്‍. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് കാലിക മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്‍, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്‌ട്രോണിക് ബോര്‍ഡുകള്‍.
ഹമദില്‍ നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്‍ തലയെടുപ്പോടെ സ്‌റ്റേഡിയം 974. കോര്‍ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്‍ഗ് പ്ലാസയും ഫാന്‍ ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്‍ തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്‍കാലികമായി ഇല്ല. പൂര്‍ണമായും കാല്‍നട യാത്ര. എട്ട് വേദികളില്‍ അല്‍കോര്‍ സ്‌റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്‍ വേണ്ടത് ഹയ കാര്‍ഡ് മാത്രം. ഹയ മെട്രോ സ്‌റ്റേഷന്‍ കവാടത്തില്‍ സ്‌കാന്‍ ചെയ്താല്‍ അതിവേഗ നഗര വാഹനത്തില്‍ ഓടിക്കയറാം. ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ ഉള്‍പ്പെടെ പ്രധാന കളി വേദികളിലെത്താം.

16 വര്‍ഷം മുമ്പ് ദോഹ ഏഷ്യന്‍ ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്‍ വന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക ടെര്‍മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്‍ ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്‍. ഖലീഫ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്‍ത്തിരിക്കുന്നു. രാജകുമാരന്‍ കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്‍ ഹമദ് ബിന്‍ കലീഫ അല്‍ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്‍ ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്‍ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്‍ കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്‍ നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്‌റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്‍ കളി വേദികള്‍. എല്ലാം വിസ്മയ പര്‍വങ്ങള്‍. അല്‍ കോറിലെ അറേബ്യന്‍ പായ്ക്കപ്പല്‍ സ്‌റ്റേഡിയം ഖത്തറിന്റെ സാംസ്‌കാരികതക്കുള്ള തെളിവാണ്. 2006 ല്‍ കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്‍വ ഗുണഗണങ്ങളുള്ള കളിക്കാരന്‍ എന്നതാണ് ലായിബ്.

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്‍ സ്വീകരിക്കാനെത്തിയ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ അബ്ദുള്‍ അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്‍ ഖത്തറിനെ അടയാളപ്പെടുത്തലാവും.

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

News

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്

ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ ആക്രമണമെന്ന് സൂചന.

Published

on

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ടെഹ്റാനില്‍ വീണ്ടും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ ആക്രമണമെന്ന് സൂചന.

ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈല്‍ വ്യോമസേന എക്സില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഇസ്രാഈല്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രാഈല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.

സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു.

Continue Reading

film

കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

എസ്. വിപിന്‍ സംവിധാനം ചെയ്ത് അനശ്വര രാജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. ഒരു മരണവീടിനെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്ന ഒരു ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയിലുടനീളം സഞ്ചരിക്കുന്ന ചിത്രം ചെറിയൊരു വിഷയത്തെ വികസിപ്പിച്ചതില്‍ ഹ്യൂമര്‍ കലര്‍ത്തി കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനര്‍ കൂടിയാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വീട്ടിലും, നമ്മുടെ സമൂഹത്തിലുമൊക്കെ സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് പോലും അവരുടെ ജീവിതത്തില്‍ ഒരു തവണ എങ്കിലും ഒരു മരണ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ചിത്രത്തില്‍ അനശ്വരയുടെ അഞ്ജലിയെന്ന കഥാപാത്രവും അതോടൊപ്പം മറ്റു കഥാപാത്രങ്ങള്‍ ചെയ്ത മല്ലിക സുകുമാരന്‍, നോബി മാര്‍ക്കോസ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, ബൈജു സന്തോഷ്, അശ്വതി കിഷോര്‍ ചന്ദ്, അരുണ്‍ കുമാര്‍, ദീപു നാവായിക്കുളം, അജിത് കുമാര്‍ തുടങ്ങിയ എല്ലാവരും അവരുടെ പ്രകടനങ്ങള്‍ മികച്ചതാക്കി. ഇതില്‍ എടുത്ത് പറയേണ്ടത് ജോമോന്‍ ജ്യോതിറിന്റെ കോമഡി പെര്‍ഫോമന്‍സാണ്.

തിരക്കഥയും സംവിധാനവും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്ന എസ് വിപിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഏതൊരു ചെറിയ വിഷയത്തിലും നര്‍മ്മം കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് തന്നെയാണ് പ്രേക്ഷകരും എടുത്തു പറയുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ എന്ന നിലക്ക് ചിത്രം പ്രേക്ഷകരിലേക്ക് ശരിയായ ഇമ്പാക്ട് ഉണ്ടാക്കുന്നതില്‍ അങ്കിത് മേനോന്റെ സംഗീതവും സഹായകരമായിട്ടുണ്ട്. റഹിം അബൂബക്കറിന്റെ ചായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്. മരണവീട്ടിലേക്ക് വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികളെ രസചരട് മുറിയാത്ത വിധത്തില്‍ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ റഹിം അബൂബക്കറും ചിത്രത്തെ കൃത്യമായി കോമഡി ട്രാക്കിലേക്ക് എത്തിക്കുന്നതില്‍ എഡിറ്റര്‍ ജോണ്‍കുട്ടിയും സഹായകരമായിട്ടുണ്ട്. സിനിമയുടെ പശ്ചാതലം, കഥ പറയുന്ന രീതി തുടങ്ങിയവയെല്ലാം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധായകന്റെ കരവിരുതുകള്‍ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഒരു വീടും പറമ്പും കുറേ ബന്ധുക്കളുമൊക്കെയായി ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു പോകുന്ന സിനിമ ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍. അതേസമയം പ്രീ റിലീസ് പ്രൊമോഷനിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. ആ പ്രതീക്ഷകളെ വൃഥാവിലാക്കുന്നില്ല ഈ ചിത്രം. പ്രതീക്ഷയുടെ അമിതഭാരങ്ങള്‍ മാറ്റി വെച്ചാല്‍ കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.

Continue Reading

Trending