News
ഇന്ന്മറഡോയുടെ രണ്ടാം ചരമവാര്‍ഷികം
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു

മധു പി.
കഴിഞ്ഞതവണ ലോകകപ്പ് ഗാലറി സ്റ്റാന്‍ഡുകളില്‍ നിന്ന് കൈവിരിച്ചു നിന്ന മറഡോണ എന്ന മഹാനായ കാല്‍പന്തു കളിക്കാന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മറഡോണയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് 2022 നവംബര്‍ 25. പെലെയോടൊപ്പം നൂറ്റാണ്ടിന്റെ കളിക്കാരനായി ഫിഫ തിരഞ്ഞെടുത്ത ഡീഗോ അറമാഡോ മാറഡോണ ഒരേ സമയം പിശാചും മാലാഖയുമായി തിളങ്ങിയ കളിയുണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍. 1986 മോക്‌സിക്കോ ലോകകപ്പിലാണിത്. ജൂണ്‍ 22നു മെക്‌സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയം കണ്ട ഈ കളി ഏറെ പ്രത്യേകതകളുളളതാണ്. ഇംഗ്ലണ്ടിനെതിരായ ക്വാട്ടര്‍ ഫൈനലില്‍ അഞ്ചു മിനിട്ട് വ്യത്യാസത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളില്‍ ഒന്ന് ലോകകപ്പിലെ വലിയ പിഴവുകളിലൊന്നായി പിന്നിട് വിലയിരുത്തപ്പെട്ടതും മറ്റേത് നൂറ്റാണ്ടിലെ മികച്ച ഗോളെന്ന് വാഴ്ത്തപ്പെട്ടതുമായിരുന്നു.
ആദ്യഗോള്‍ റഫറിയെ പൂര്‍ണ്ണമായും പറ്റിച്ച് കൈകൊണ്ടു നേടിയ ഒന്നാണ്. തുനീഷ്യന്‍ റഫറി അലിബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ടെറി ഹെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടി യത്. വെറും 166 സെന്റിമീറ്റര്‍ ഉയരമുളള മറഡോണ 185 സെന്റി മീറ്റര്‍ ഉയരമുളള ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനുനേരെ ചാടി ഇടം കൈ കൊണ്ടു പന്തു തട്ടുമെന്ന് അധികമാര്‍ക്കും വിശ്വസിക്കാനുമായില്ല.
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്കിയ പേര്. ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ഡാനോക്കു നല്കി ക്രോസിനായി നേരെ പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടി. പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവി ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെ യാണ് ഉയര്‍ന്നത്. അതികായനായ. ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്തു പിടിക്കാനായി മുന്നോട്ടാഞ്ഞു. ഗോളിയേക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെ വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ദ്ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി.
മത്സരശേഷം വിവാദഗോളിനെക്കുറിച്ച് മറഡോണ നല്കിയ ന്യായീകരണമാണ് അതിന് അതിസാഹസികസയുടെ കൈയൊപ്പു ചാര്‍ത്തിയത്. കുറച്ചു മറഡോണയുടെ തലകൊണ്ടും കുറച്ചു ദൈവത്തിന്റെ കൈകൊണ്ടും നേടിയ ഗോള്‍ എന്നാണ് മറഡോണ പറഞ്ഞത്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സണ്‍ അതിനെ തിരുത്തി, റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു. കളളനെ പോക്കറ്റടിച്ചാല്‍ അതിന് ശിക്ഷയുണ്ടാവില്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്, ഫോക്ക്‌ലാന്റ് ദ്വീപ്ന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുളള തര്‍ക്കത്തെകുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്.
എന്നാല്‍ രണ്ടാമത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എറ്റവും മനോഹരമായ ഗോളായിരുന്നു, അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡര്‍ എങ്ങനെ കളിക്കണം എന്നതിന് വരും തലമുറക്ക് മറഡോണ നല്കിയ ഉത്തരമാണ് ആ ഗോള്‍. ആറ് ഇംഗ്ലണ്ട് കളിക്കാരെ ട്രിബിള്‍ ചെയ്ത് അറുപതു മീറ്റര്‍ ഓടി മറഡോണ ഷൂട്ടുചെയ്തപ്പോള്‍ ഇംഗ്ലണ്ടുകാര്‍ തലയില്‍ കൈവച്ചുപോയി, നൂറ്റാണ്ടിന്റെ ഗോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറഡോണയുടെ പാപകറ തീര്‍ക്കുന്ന ഒന്നായിരുന്നു.വ്യക്ത്യധിഷ്ഠമായി കളിക്കാത്ത പ്ലേമേക്കറായിരുന്നു മറഡോണ. സഹകളിക്കാരെ കൊണ്ടു ഗോളടിപ്പിക്കുന്നതില്‍ പ്രത്യേക ത്രില്‍ അദ്ദേഹം അനുഭവിച്ചിരുന്നു. എതിരാളിരളുടെ ക്രൂരമായ ചവിട്ടി വീഴ്ത്തലുകള്‍ക്ക് വിധോയനായിട്ടും ഫിനിക്‌സ് പക്ഷിയെപോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു. ഡിഫന്റര്‍മാരുടെ ഇടയിലൂടെ ഡ്രിബിള്‍ ചെയ്ത് നുഴഞ്ഞുകയറി സഹകളിക്കാര്‍ക്ക് പന്തെത്തിക്കാനും ഗോളുകള്‍ അടിക്കാനുമുളള മറഡോണയുടെ പാടവം അനിതരസാധാരണമാണ്,
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു. ചെഗുവേരയുടെ ചിത്രം കൈയ്യില്‍ പച്ചകുത്തി കമ്യൂണിസ്റ്റ് അനുഭാവം തുറന്നു പ്രകടിപ്പിച്ചിരുന്നു. മരിക്കാത്ത ഓര്‍മകളുമായി സോക്കര്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്കുന്ന മറഡോണക്ക് സ്മരണാജ്ഞലി…..
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
kerala3 days ago
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു
-
india3 days ago
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
kerala3 days ago
ബാലന് കെ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു