Connect with us

News

അസലാമു അലൈക്കും യാ അമീര്‍

ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്…

Published

on

കമാല്‍ വരദൂര്‍

ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്… അദ്ദേഹം എല്ലായിടത്തുമുണ്ട്. സുന്ദരമായ മന്ദഹാസമാണ് എവിടെയും. കുട്ടികളെയാണ് കൂടുതലിഷ്ടം. അധികം സംസാരമില്ല. കൃത്യമായ ആസുത്രണത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടി മുന്നേറുന്നു. ഖത്തല്‍ ലോകകപ്പിന്റെ തുടക്കം തന്നെ നിങ്ങള്‍ അട്ടിമറി കണ്ടില്ലേ…? ലുസൈലില്‍ സഊദി അറേബ്യക്കാര്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്ത്തുന്നു. അന്ന് സ്‌റ്റേഡിയത്തിലെ വി.വി.ഐ.പി ബോക്‌സില്‍ സഊദി ദേശീയ പതാകയുമായി അറബ് ഐക്യത്തിന്റെ പ്രതീകമായി അദ്ദേഹമുണ്ടായിരുന്നു. മൊറോക്കോ ബെല്‍ജിയത്തെ തകര്‍ത്ത രാത്രിയില്‍ അതാ മൊറോക്കോ പതാകയുമായി ചിരി തൂകി അദ്ദേഹം. കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം വിന്‍സന്റ് അബുബക്കര്‍ എന്ന മുന്‍നിരക്കാരന്റെ ഗംഭീര ഗോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച വേളയിലും സ്‌റ്റേഡിയത്തിലെ ക്യാമറകള്‍ ആ ചിരി ലോകത്തിന് സമ്മാനിച്ചു. സെമിയില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും കളിക്കുമ്പോള്‍ പൂര്‍ണ സമയവും അദ്ദേഹമുണ്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍.

അല്‍ബൈത്തില്‍ ഫ്രാന്‍സ് മൊറോക്കോയോ നേരിടുന്നതിന് മുമ്പ് ഒരു ഹെലികോപ്ടര്‍ ശബ്ദം അത് അദ്ദേഹത്തിന്റെ വരവായിരുന്നു. ഖലീഫ സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും തമ്മില്‍ മൂന്നാം സ്ഥാന പോരാട്ടംഅവിടെയും അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഒപ്പം ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഇതിഹാസം. അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇന്നലെ ഖത്തറിന്റെ ദേശീയ ദിനത്തില്‍ ലോകകപ്പ് ഫൈനല്‍ ലുസൈലില്‍ വീണ്ടുമതാ അദ്ദേഹം.വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍. അല്‍ബൈത്തിലെ ഉദ്ഘാടനത്തിലും ലുസൈലിലെ സമാപനത്തിലും അകലെ നിന്ന് കണ്ടു. ചിലര്‍ പറഞ്ഞു കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം സുക് വാകഫിലുണ്ടായിരുന്നെന്ന്. ഞങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയെന്ന്… ഒരു മലയാളി വോളണ്ടിയര്‍ പറഞ്ഞുഞങ്ങള്‍ക്കിടയിലുടെ അദ്ദേഹം പോയെന്ന്. ലോകകപ്പിന്റെ ഐ.ടി സെക്ടറില്‍ ജോലി ചെയ്യുന്ന റാഷിദ് പുളിങ്ങോം പറഞ്ഞു കഴിഞ്ഞ ദിവസം അവരുടെ ഐ.ടി യോഗത്തില്‍ അദ്ദേഹം എത്തിയെന്ന്… എട്ട് സ്‌റ്റേഡിയങ്ങളിലുടെ, നഗര ഹൃദയങ്ങളിലുടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുടെ ചുറ്റിയടിച്ചിട്ടും ഒരിടത്ത് പോലും അദ്ദേഹത്തിന്റെ ചിത്രം കണ്ടില്ല.

ഇവിടെയെത്തിയപ്പോള്‍ കേട്ട കഥകളിലെ നായകന്‍ അദ്ദേഹമാണ്. എല്ലാവരും സംസാരത്തില്‍ പ്രകടിപ്പിക്കുന്നത് സ്‌നേഹം മാത്രം. 29 ദിവസമായിരുന്നു ലോകകപ്പില്‍ മല്‍സരങ്ങള്‍. നവംബര്‍ 20 ല്‍ തുടങ്ങി ഡിസംബര്‍ 18 ല്‍ അവസാനിച്ച ദിനരാത്രങ്ങള്‍. ഒരു ദിവസം നാല് മല്‍സരങ്ങള്‍ വീതം നടന്നു. ഈ നാല് മല്‍സര വേദികളിലും അദ്ദേഹമെത്തികളി കണ്ടു, ചാമ്പ്യന്‍ഷിപ്പ് പുരോഗതി വിലയിരുത്തി. അദ്ദേഹത്തിനൊപ്പമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അപാരമാണ്. എല്ലാ കാര്യത്തിലും സജീവ ഇടപെടലുകള്‍ അവര്‍ നടത്തുന്നു. ലോകത്തെ വരവേല്‍ക്കുന്ന വലിയ മാമാങ്ക വേദികളില്‍ പരാതികള്‍ സ്വാഭാവികംഎന്തെങ്കിലും കാര്യമായ പരാതി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നില്ല. ചില പാശ്ചാത്യ മാധ്യമങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണ വാര്‍ത്തകളെ പോലും അദ്ദേഹം മന്ദഹാസത്തോടെ നേരിട്ടു.

ഇസ്‌ലാം മത വിശ്വാസികളുടെ രാജ്യത്ത് മതം അനുശാസിക്കാത്തത് ഒന്നും വേണ്ട എന്ന നിലപാട് സ്വീകരിച്ചതും മന്ദഹാസത്തില്‍ തന്നെ സ്‌റ്റേഡിയങ്ങളിലും കളി വേദികളിലും മദ്യം വേണ്ട. ഈ തീരുമാനത്തില്‍ ലോകകപ്പിന്റെ മുഖ്യ നടത്തിപ്പുകാരായ ഫിഫയുടെ വലിയ മദ്യ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ പോലും ഞെട്ടി. പക്ഷേ അദ്ദേഹം അചഞ്ചലനായിരുന്നു. ലേബര്‍ സെക്ടറില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാര്‍ക്ക് പോലും കളിയെ ആസ്വദിക്കാന്‍ അവര്‍ക്കായി ഫാന്‍ സോണുകള്‍. ആസ്വാദനത്തിന്റെ അത്യാധുനികതയെ അറിയാന്‍ ക്രൂയിസ് കപ്പലുകളില്‍ പോലും താമസ സൗകര്യവും ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും. യാത്രകളില്‍ തടസമുണ്ടാവാതിരിക്കാന്‍ സമ്പൂര്‍ണ ട്രാഫിക് ജാഗ്രത. എല്ലായിടത്തും എല്ലാവര്‍ക്കും ഓടിയെത്താന്‍ മെട്രോ സര്‍വീസ്. രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും സ്‌റ്റേഡിയങ്ങളിലേക്ക് സൗജന്യ ബസ് സര്‍വീസ്. അയല്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇവിടെയെത്തി കളി കാണാന്‍ അതിര്‍ത്തികളില്‍ ജാഗ്രത കുറച്ചു. പലരുമിപ്പോള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ലോകകപ്പ് സോവനീറുകള്‍ വാങ്ങുന്നു. എന്നുമെന്നും ഓര്‍മയില്‍ സുക്ഷിക്കാനുള്ള ഖത്തര്‍ ഉപഹാരം. സാധാരണ ഫുട്‌ബോളുകളും കീ ചെയിനുകളും കളിപ്പാവകളുമെല്ലാമാണ് സോവനീറുകള്‍. പക്ഷേ ദോഹ വിടുന്നവരുടെ കൈവശമുള്ള വിദേശികളുടെ പ്രധാന സോവനീര്‍ അദ്ദേഹത്തിന്റെ ചിത്രമാണ്….ഷെയിഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, അസലാമു അലൈക്കും….

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

Trending